കോണ്‍ഗ്രസ് നേതാവ് വര്‍ക്കല കഹാറിന്റെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി
Aug 21, 2012, 10:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും വര്‍ക്കല എം.എല്‍.എയുമായ വര്‍ക്കല കഹാറിന്റെ തെരഞ്ഞെടുപ്പ് ഹൈകോടതി റദ്ദാക്കി.
ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന പ്രഹ്‌ളാദന്റെ നാമ നിര്‍ദേശ പത്രിക തള്ളിയതിന്റെ പേരിലാണ് കഹാറിന്റെ എം.എല്‍.എ സ്ഥാനം റദ്ദാക്കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സമര്‍പിച്ച പത്രിക നോട്ടറി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ സ്റ്റാമ്പ് പതിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പ്രഹ്ലാദന്റെ പത്രിക തള്ളിയത്.
ഇതിനെതിരെ പ്രഹ്ലാദന്‍ ഹൈകോടതിയെ സമീപിക്കുയായിരുന്നു. എന്നാല്‍ വരണാധികാരിയുടെ നടപടി സാധുവല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈകോടതി കഹാറിന്റെ എം.എല്‍.എ. സ്ഥാനം റദ്ദാക്കുകയും തെരഞ്ഞെടുപ്പ് അസാധുവാക്കുകയുമായിരുന്നു.
ജസ്റ്റിസ് എസ്.എസ്. സതീശ ചന്ദ്രയാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം ഹൈക്കോടതി വിധി നീതിപൂര്‍വ്വമല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കുമെന്ന് വര്‍ക്കല കഹാര്‍ പറഞ്ഞു. കഹാറിന്റെ എം.എല്‍.എ. സ്ഥാനം റദ്ദാക്കപ്പെട്ടതോടെ യു.ഡി.എഫ്. ഗവണ്മെന്റിന് വീണ്ടും പ്രതിസന്ധിയുടെ നാളുകളാണ് ഉണ്ടാവുക.
ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന പ്രഹ്‌ളാദന്റെ നാമ നിര്‍ദേശ പത്രിക തള്ളിയതിന്റെ പേരിലാണ് കഹാറിന്റെ എം.എല്‍.എ സ്ഥാനം റദ്ദാക്കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സമര്‍പിച്ച പത്രിക നോട്ടറി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ സ്റ്റാമ്പ് പതിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പ്രഹ്ലാദന്റെ പത്രിക തള്ളിയത്.
ഇതിനെതിരെ പ്രഹ്ലാദന്‍ ഹൈകോടതിയെ സമീപിക്കുയായിരുന്നു. എന്നാല്‍ വരണാധികാരിയുടെ നടപടി സാധുവല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈകോടതി കഹാറിന്റെ എം.എല്‍.എ. സ്ഥാനം റദ്ദാക്കുകയും തെരഞ്ഞെടുപ്പ് അസാധുവാക്കുകയുമായിരുന്നു.
ജസ്റ്റിസ് എസ്.എസ്. സതീശ ചന്ദ്രയാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം ഹൈക്കോടതി വിധി നീതിപൂര്‍വ്വമല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കുമെന്ന് വര്‍ക്കല കഹാര്‍ പറഞ്ഞു. കഹാറിന്റെ എം.എല്‍.എ. സ്ഥാനം റദ്ദാക്കപ്പെട്ടതോടെ യു.ഡി.എഫ്. ഗവണ്മെന്റിന് വീണ്ടും പ്രതിസന്ധിയുടെ നാളുകളാണ് ഉണ്ടാവുക.
Keywords: Varkala Kahar, Thiruvananthapuram, Kerala, Kerala, Congress, MLA, Cancelled, High Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

