Kaliyattam | 45 വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന ചിറക്കല്‍ കോവിലകം കളിയാട്ടത്തിന് കൊടിയിറങ്ങി
Apr 9, 2023, 21:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) 45 വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന ചിറക്കല്‍ ചാമുണ്ഡി കോട്ടം പെരുങ്കളിയാട്ടം ജന സാഗരത്തെ സാക്ഷിയാക്കി കൊടിയിറങ്ങി. കഴിഞ്ഞ അഞ്ചു ദിവസമായി നടന്നു വരുന്ന പെരുങ്കളിയാട്ടം സന്നിധിയിലേക്ക് വടക്കന്‍ കേരളത്തില്‍ നിന്നും ജനലക്ഷങ്ങളാണ് എത്തിച്ചേര്‍ന്നത്.
വ്യത്യസ്തമായ തെയ്യങ്ങള്‍ സംഗമിക്കുന്ന വേദിയായി തിരുസന്നിധി മാറുകയായിരുന്നു. വടക്കെ മലബാറിലെ കാവുകളില്‍ അപൂര്‍വമായി കണ്ടുവരുന്ന 35 തെയ്യങ്ങളാണ് പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് കെട്ടിയാടിയത്. ചിറക്കല്‍ കോവിലകം ചാമുണ്ഡി കോട്ടം പെരും കളിയാട്ടത്തില്‍ മുഖ്യ ദേവതയായ കോലസ്വരൂപത്തിന്‍ തായ് പരദേവതയുടെ തിരുമുടി കോവിലകത്തെ തലമുതിര്‍ന്ന രണ്ടാംകൂര്‍ ചന്ദ്രമതി തമ്പുരാട്ടിയും കുടുംബാംഗങ്ങളും ദര്‍ശിച്ചു.
അപൂര്‍വ തെയ്യങ്ങളായ പുലിച്ചാമുണ്ഡിയും അവസാന ദിവസം കെട്ടിയാടി. തോട്ടുങ്കര ഭഗവതി തെയ്യം, കരുവാള്‍ ഭഗവതി തെയ്യം. പുലിച്ചാമുണ്ഡി എന്നിവയൊക്കെ അവസാന ദിനങ്ങളില്‍ നിറഞ്ഞാടി. വൈകുന്നേരം നാലു മണിക്ക് ഭക്തിനിര്‍ഭരവും ശ്ലോക സമ്പുഷ്ടവുമായ വലിയ വട്ടളം ഗുരുതി സമര്‍പ്പണം എന്നിവയും അതിഗംഭീര വെടിക്കെട്ടും നടന്നു.
വ്യത്യസ്തമായ തെയ്യങ്ങള്‍ സംഗമിക്കുന്ന വേദിയായി തിരുസന്നിധി മാറുകയായിരുന്നു. വടക്കെ മലബാറിലെ കാവുകളില്‍ അപൂര്‍വമായി കണ്ടുവരുന്ന 35 തെയ്യങ്ങളാണ് പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് കെട്ടിയാടിയത്. ചിറക്കല്‍ കോവിലകം ചാമുണ്ഡി കോട്ടം പെരും കളിയാട്ടത്തില്‍ മുഖ്യ ദേവതയായ കോലസ്വരൂപത്തിന്‍ തായ് പരദേവതയുടെ തിരുമുടി കോവിലകത്തെ തലമുതിര്‍ന്ന രണ്ടാംകൂര്‍ ചന്ദ്രമതി തമ്പുരാട്ടിയും കുടുംബാംഗങ്ങളും ദര്‍ശിച്ചു.
Keywords: Chirakkal Kovilakam Kaliyattam ends, Theyyam, Kannur, Perum Kaliyattam, Pilgrims, North Kerala, Utsavam, Family, Kovilakam, News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.