ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
![]() |
| Imam Husain |
കര്‍ണാടക, സാഗര്‍, ജന്നത്ത്ഗല്ലി സ്വദേശിയും ബാംഗ്ലൂര്‍ നിലമംഗലം ബിലാല്‍ നഗറില്‍ താമസക്കാരനുമായ ഇമാംഹുസൈന്‍(52) ആണ് കേസിലെ പ്രതി.
1993 ഒക്ടോബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. പെര്‍ള, ദേവലോകത്തെ കര്‍ഷക ദമ്പതികളായ ശ്രീകൃഷ്ണഭട്ട്(45), ഭാര്യ ശ്രീമതി ഭട്ട്(35) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവസമയത്ത് മംഗലാപുരം നഗരത്തിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് ദുര്‍മന്ത്രവാദവും ജ്യോതിഷവും നടത്തിവരികയായിരുന്നു ഇമാംഹുസൈന്‍.
ശ്രീകൃഷ്ണഭട്ടിന്റെ വീട്ടു പറമ്പില്‍ മറഞ്ഞിരിക്കുന്ന നിധി എടുത്തു തരാമെന്നു പറഞ്ഞാണ് പ്രതിയായ ഇമാം ഹുസൈന് ദേവലോകത്ത് എത്തിയത്. രാത്രിയില്‍ വീട്ടിലെത്തിയ പ്രതി ചില പൂജകള്‍ നടത്തിയ ശേഷം ഉറക്കഗുളിക കലര്‍ത്തിയ വെള്ളം പ്രസാദം എന്ന് പറഞ്ഞ് ശ്രീമതിയെക്കൊണ്ട് കുടിപ്പിച്ചു. തുടര്‍ന്ന് ശ്രീകൃഷ്ണഭട്ടിനേയും കൊണ്ട് വീടിനു മുന്‍വശത്തെ കവുങ്ങിന് തോട്ടത്തിലെത്തി നേരത്തെ എടുത്ത കുഴിയിലേക്ക് ഇറക്കി നിര്‍ത്തുകയും കണ്ണടച്ച് പ്രാര്‍ത്ഥിക്കാനും പറഞ്ഞു.
അതിനുശേഷം മണ്‍വെട്ടിയുടെ പിടികൊണ്ട് ശ്രീകൃഷ്ണഭട്ടിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മൂടുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. പ്രതി പിന്നീട് ശ്രീകൃഷ്ണ ഭട്ടിന്റെ വീട്ടില്‍ തിരിച്ചെത്തി. ആ സമയത്ത് ശ്രീമതി വീട്ടിനകത്ത് മയങ്ങിക്കിടക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി ശ്രീമതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ശരീരത്തില്‍ ക്ഷതം ഏല്‍പ്പിക്കുകയും ചെയ്തു. ബലാത്സംഗം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ വീട്ടിനകത്തെ അലമാര കുത്തിത്തുറന്ന് അതിനകത്ത് സൂക്ഷിച്ചിരുന്ന 10 പവന് സ്വര്‍ണാഭരണങ്ങളുമായി ഇമാംഹുസൈന്‍ ദേവലോകത്തു നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. പിറ്റേ ദിവസം പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലക്കേസിനെക്കുറിച്ച് പുറംലോകം അറിഞ്ഞത്. ബദിയഡുക്ക പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്രീകൃഷ്ണ ഭട്ടിന്റെ മൃതദേഹം തോട്ടത്തിലെ കുഴിയില്‍ കണ്ടെത്തിയത്.
ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരട്ടക്കൊല നടത്തിയത് ദുര്‍മന്ത്രവാദിയായ ഇമാം ഹുസൈന് ആണെന്നു കണ്ടെത്തിയെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. ബദിയഡുക്ക എസ്.ഐയായിരുന്ന ചന്തു, സി.ഐമാരായ എം.പി. മജീദ്, കെ.പി. മോഹന്‍ദാസ്, ഡി.വൈ.എസ്.പിമാരായ പൊന്നന് ഭാസകരന്, ജയചന്ദ്രന്, കാസര്‍കോട് എസ്.പി ആയിരുന്ന എ.വി. ജോര്‍ജ്ജ് എന്നിവരാണ് കേസ് പല ഘട്ടങ്ങളിലായി അന്വേഷിച്ചത്. പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറിയ കേസ് പല ഉദ്യോഗസ്ഥരും അന്വേഷിച്ചുവെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഏറ്റവും ഒടുവില്‍ കൊലപാതകക്കേസുകള്‍ അന്വേഷിക്കുന്ന കോഴിക്കോട് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.പി. സന്തോഷ് കുമാര്‍, സി.ഐ. അച്യൂതന്, എ.എസ്.ഐ. കെ.കെ. രാഘവന് എന്നിവരുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ നടത്തിയ രഹസ്യാന്വേഷണത്തിനിടയിലാണ് 2012 ഏപ്രില്‍ 20ന് നിലമംഗലത്തു വെച്ച് ഇമാം ഹുസൈനെ അറസ്റ്റു ചെയ്തത്. പിന്നീട് കാസര്‍കോട്ടെത്തിച്ച് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കാസര്‍കോട് സബ്ജയിലില്‍ വെച്ച് തിരിച്ചറിയല്‍ പരേഡ് നടത്തിയിരുന്നു. സാക്ഷികള്‍ പ്രതിയെ തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തോടൊപ്പം 58 ഡോക്യുമെന്റ്സും ഹാജരാക്കി. കേസില്‍ പോലീസ് ഉദ്യോഗസ്ഥരടക്കം 68 സാക്ഷികളുണ്ട്.
Keywords: Murder case, Court, kasaragod, Crime Branch.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

