Anil Antony | വല്ലവരുടേയും ചിത്രം പുറത്തുവിട്ടതിന് താനെന്ത് വേണം; മാധ്യമങ്ങള്‍ക്ക് മുന്നില്‍ ക്ഷുഭിതനായി അനില്‍ ആന്റണി
Apr 23, 2024, 15:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പത്തനംതിട്ട: (KVARTHA) തനിക്കെതിരെയുള്ള തെളിവുകള്‍ എന്നവകാശപ്പെട്ട് വാര്‍ത്താസമ്മേളനത്തില്‍ ടിജി നന്ദകുമാര്‍ രേഖകള്‍ പുറത്തുവിട്ടതിനെതിരെ പ്രതികരണവുമായി പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്റണി. ആരോപണങ്ങള്‍ നിഷേധിച്ച അനില്‍ ആന്റണി തിരഞ്ഞെടുപ്പിനുശേഷം നന്ദകുമാറിനെതിരെ പരാതി നല്‍കുമെന്നും വ്യക്തമാക്കി. പ്രതികരണത്തിനിടെ മാധ്യമങ്ങള്‍ക്കെതിരെ അനില്‍ ആന്റണി ക്ഷുഭിതനാകുകയും ചെയ്തു.
2016-ല്‍ നന്ദകുമാര്‍ തന്നെ ഒരു കേസില്‍ കുടുക്കാന്‍ ശ്രമിച്ചിരുന്നതായും അതിന് സാക്ഷിയുണ്ടെന്നും അനില്‍ ആന്റണി അവകാശപ്പെട്ടു. വല്ലവരുടേയും ചിത്രം പുറത്തുവട്ടതിന് താനെന്ത് വേണമെന്നും അനില്‍ മാധ്യമങ്ങളോട് ചോദിച്ചു.
കേരളചരിത്രത്തില്‍ ആദ്യമായി ഒരു ഓര്‍ഗനൈസ്ഡ് ചര്‍ച് ഭാരതീയ ജനതാപാര്‍ടിയുടെ സ്ഥാനാര്‍ഥികളെ പിന്തുണച്ചതായും അനില്‍ ആന്റണി പറഞ്ഞു. വേണമെങ്കില്‍ ഭാരതീയ ജനതാപാര്‍ടിയുടെ ദേശീയവക്താവ് കൂടിയായ താനും കുറേ രേഖകള്‍ പങ്കുവെക്കാമെന്നും അനില്‍ ആന്റണി അഭിപ്രായപ്പെട്ടു.
2016-ല്‍ നന്ദകുമാര്‍ തന്നെ ഒരു കേസില്‍ കുടുക്കാന്‍ ശ്രമിച്ചിരുന്നതായും അതിന് സാക്ഷിയുണ്ടെന്നും അനില്‍ ആന്റണി അവകാശപ്പെട്ടു. വല്ലവരുടേയും ചിത്രം പുറത്തുവട്ടതിന് താനെന്ത് വേണമെന്നും അനില്‍ മാധ്യമങ്ങളോട് ചോദിച്ചു.
കേരളചരിത്രത്തില്‍ ആദ്യമായി ഒരു ഓര്‍ഗനൈസ്ഡ് ചര്‍ച് ഭാരതീയ ജനതാപാര്‍ടിയുടെ സ്ഥാനാര്‍ഥികളെ പിന്തുണച്ചതായും അനില്‍ ആന്റണി പറഞ്ഞു. വേണമെങ്കില്‍ ഭാരതീയ ജനതാപാര്‍ടിയുടെ ദേശീയവക്താവ് കൂടിയായ താനും കുറേ രേഖകള്‍ പങ്കുവെക്കാമെന്നും അനില്‍ ആന്റണി അഭിപ്രായപ്പെട്ടു.
Keywords: Anil Antony responds to allegations by Nandakumar, Pathanamthitta, News, Anil Antony, Allegation, Nandakumar, Politics, Press Meet, Criticism, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

