Adv P Satidevi | പെണ്‍കുട്ടികളെ സഹജീവികളായി കാണാന്‍ ആണ്‍കുട്ടികള്‍ക്ക് വീടുകളില്‍നിന്നും പരിശീലനം നല്‍കണമെന്ന് അഡ്വ പി സതീദേവി
Sep 20, 2022, 18:11 IST
തിരുവനന്തപുരം: (www.kvartha.com) പെണ്‍കുട്ടികളെ സഹജീവികളായി കാണാന്‍ ആണ്‍കുട്ടികള്‍ക്ക് വീടുകളില്‍നിന്നും പരിശീലനം നല്‍കണമെന്ന് സംസ്ഥാന വനിതാ കമിഷന്‍ അധ്യക്ഷ അഡ്വ പി സതീദേവി.
കേരള വനിതാ കമിഷനും എറണാകുളം ജില്ലാ പഞ്ചായതും പ്ലാനിങ് ഓഫീസും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറിന്റെ ഉദ്ഘാടനം കാക്കനാട് ജില്ലാ അസൂത്രണ സമിതി ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
സതീദേവിയുടെ വാക്കുകള്‍:
പെണ്‍കുട്ടികളെ സഹജീവികളായി കാണുന്നതിനുള്ള ആദ്യഘട്ട പരിശീലനം ആണ്‍കുട്ടികള്‍ക്ക് നല്‍കേണ്ടത് വീടുകളില്‍ നിന്നാണ്. സ്ത്രീകള്‍ക്ക് തനതായ വ്യക്തിത്വമുണ്ടെന്ന് അംഗീകരിക്കാനുള്ള മാനസികാവസ്ഥ സമൂഹത്തില്‍ വരേണ്ടത് അനിവാര്യമാണെന്നും സതീദേവി പറഞ്ഞു.
ഭരണഘടന നിലവില്‍ വന്നിട്ട് ഏഴ് പതിറ്റാണ്ടായെങ്കിലും ലിംഗനീതി എന്ന വിഷയം സംസാരിക്കേണ്ട അവസ്ഥയാണ് ഇന്നും. നിയമ നിര്‍മാണ വേദികളിലും സ്ത്രീകളുടെ സാന്നിധ്യം വിരളമായി മാറിക്കൊണ്ടിരിക്കുന്നു. പീഡനങ്ങള്‍ നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്കു സംരക്ഷണം നല്‍കുന്നതിനു പ്രത്യേക സംരക്ഷണ നിയമങ്ങള്‍ നിലവിലുണ്ട്.
സ്ത്രീവിരുദ്ധ മനോഭാവങ്ങള്‍ക്കെതിരെ നിരന്തരമായ ഇടപെടലുകള്‍ സമൂഹത്തില്‍ അനിവാര്യമാണ്. അതുപോലെ എല്ലാ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താനുള്ള അവകാശവുമുണ്ടെന്നും അവര്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജാഗ്രതാ സമിതികള്‍ കാര്യക്ഷമമാക്കുകയും ഏറ്റവും നല്ല രീതിയില്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്യാന്‍ കഴിയണം. വാര്‍ഡ് തലത്തിലുള്ള സമിതികളുടെ പ്രവര്‍ത്തനം ദുരന്തങ്ങള്‍ സംഭവിക്കുന്നതു തടയുന്നതിനും സഹായകരമാകും. മികച്ച ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തിക്കുന്ന ഓരോ ജില്ലാ പഞ്ചായത്, മുന്‍സിപാലിറ്റി, ഗ്രാമ പഞ്ചായത്, കോര്‍പറേഷന്‍ എന്നിവയ്ക്ക് അവാര്‍ഡ് നല്‍കും. കുട്ടികളുമായി സൗഹൃദാന്തരീക്ഷം അധ്യാപകരുടേതു പോലെ മാതാപിതാക്കള്‍ക്കും സൃഷ്ടിക്കാന്‍ കഴിയണമെന്നും സതീദേവി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികളില്‍ പലരും ജോലി രംഗത്തേക്ക് എത്തുന്നില്ല എന്നതും ഗൗരവകരമായി കാണേണ്ടതാണ്. വ്യക്തിയോടൊപ്പം സമൂഹത്തിനും ഇത്തരം ചിന്താഗതികളില്‍ മാറ്റം വരുത്തണമെന്നും അതിനായി ബോധവത്കരണങ്ങള്‍ ആവശ്യമാണെന്നും വനിതാ കമിഷന്‍ അധ്യക്ഷ പറഞ്ഞു.
Keywords: Adv P Satidevi says that boys should be trained from home to see girls as companions, Thiruvananthapuram, News, Children, Family, Inauguration, Kerala.
സതീദേവിയുടെ വാക്കുകള്‍:
പെണ്‍കുട്ടികളെ സഹജീവികളായി കാണുന്നതിനുള്ള ആദ്യഘട്ട പരിശീലനം ആണ്‍കുട്ടികള്‍ക്ക് നല്‍കേണ്ടത് വീടുകളില്‍ നിന്നാണ്. സ്ത്രീകള്‍ക്ക് തനതായ വ്യക്തിത്വമുണ്ടെന്ന് അംഗീകരിക്കാനുള്ള മാനസികാവസ്ഥ സമൂഹത്തില്‍ വരേണ്ടത് അനിവാര്യമാണെന്നും സതീദേവി പറഞ്ഞു.
ഭരണഘടന നിലവില്‍ വന്നിട്ട് ഏഴ് പതിറ്റാണ്ടായെങ്കിലും ലിംഗനീതി എന്ന വിഷയം സംസാരിക്കേണ്ട അവസ്ഥയാണ് ഇന്നും. നിയമ നിര്‍മാണ വേദികളിലും സ്ത്രീകളുടെ സാന്നിധ്യം വിരളമായി മാറിക്കൊണ്ടിരിക്കുന്നു. പീഡനങ്ങള്‍ നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്കു സംരക്ഷണം നല്‍കുന്നതിനു പ്രത്യേക സംരക്ഷണ നിയമങ്ങള്‍ നിലവിലുണ്ട്.
സ്ത്രീവിരുദ്ധ മനോഭാവങ്ങള്‍ക്കെതിരെ നിരന്തരമായ ഇടപെടലുകള്‍ സമൂഹത്തില്‍ അനിവാര്യമാണ്. അതുപോലെ എല്ലാ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താനുള്ള അവകാശവുമുണ്ടെന്നും അവര്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജാഗ്രതാ സമിതികള്‍ കാര്യക്ഷമമാക്കുകയും ഏറ്റവും നല്ല രീതിയില്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്യാന്‍ കഴിയണം. വാര്‍ഡ് തലത്തിലുള്ള സമിതികളുടെ പ്രവര്‍ത്തനം ദുരന്തങ്ങള്‍ സംഭവിക്കുന്നതു തടയുന്നതിനും സഹായകരമാകും. മികച്ച ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തിക്കുന്ന ഓരോ ജില്ലാ പഞ്ചായത്, മുന്‍സിപാലിറ്റി, ഗ്രാമ പഞ്ചായത്, കോര്‍പറേഷന്‍ എന്നിവയ്ക്ക് അവാര്‍ഡ് നല്‍കും. കുട്ടികളുമായി സൗഹൃദാന്തരീക്ഷം അധ്യാപകരുടേതു പോലെ മാതാപിതാക്കള്‍ക്കും സൃഷ്ടിക്കാന്‍ കഴിയണമെന്നും സതീദേവി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികളില്‍ പലരും ജോലി രംഗത്തേക്ക് എത്തുന്നില്ല എന്നതും ഗൗരവകരമായി കാണേണ്ടതാണ്. വ്യക്തിയോടൊപ്പം സമൂഹത്തിനും ഇത്തരം ചിന്താഗതികളില്‍ മാറ്റം വരുത്തണമെന്നും അതിനായി ബോധവത്കരണങ്ങള്‍ ആവശ്യമാണെന്നും വനിതാ കമിഷന്‍ അധ്യക്ഷ പറഞ്ഞു.
Keywords: Adv P Satidevi says that boys should be trained from home to see girls as companions, Thiruvananthapuram, News, Children, Family, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.