ഗ്രാമീണ സൂപ്പര്‍മാര്‍ക്കറ്റ് തട്ടിപ്പ് കൂടുതല്‍ തെളിവുമായി ആക്ഷന്‍ കമ്മിറ്റി രംഗത്ത്
Jul 13, 2012, 15:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: കേരളത്തിലും, കര്‍ണ്ണാടകയിലുമായി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്നടത്തിയ ഗ്രാമീണ സൂപ്പര്‍മാര്‍ക്കറ്റിനെതിരെ കൂടുതല്‍ തെളിവുമായി ആക്ഷന്‍ കമ്മിറ്റി വാര്‍ത്താസമ്മേളനം വിളിച്ച് രംഗത്തുവന്നു. തട്ടിപ്പുകേസില്‍ ശക്തമായ അന്വേഷണം വേണമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പോലീസിന്റെ അന്വേഷണത്തിനപ്പുറമാണ് തട്ടിപ്പിന്റെ വ്യാപ്തി. ചെയര്‍മാന്‍ രാജേഷ് ആള്‍വ മാത്രമാണോ ഇതിനുപിന്നിലെന്നും, അതല്ല മറ്റുപലര്‍ക്കും തട്ടിപ്പുമായി ബന്ധമുണ്ടോഎന്നും അന്വേഷിക്കണം. ആക്ഷന്‍ കമ്മിറ്റി ശേഖരിച്ച പലനിര്ണ്ണായകമായ തെളിവുകള്‍ ക്രൈബ്രാഞ്ചിനു കൈമാറുമെന്നും ഇവര്‍പറഞ്ഞു.
തട്ടിപ്പ് സംഭവത്തെകുറിച്ച് അന്വേഷിച്ച കാസര്‍കോട് പൊലീസ് കണ്ടെത്തിയത് 21,000 ഷെയര്‍ ഹോള്‍ഡര്‍മാരെ ഗ്രാമീണ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ചേര്‍ക്കുകയും ഓരോ ഷെയര്‍ഹോള്‍ഡര്‍മാരില്‍ നിന്നും 5,000 രൂപവീതം രാജേഷ് ആള്‍വയും, ഭാര്യ വിനയ ആള്‍വയും, സുഹൃത്ത് പാണ്ഡുരംഗ ഭട്ടും മാത്രം അടങ്ങുന്ന നോബിള്‍ ഇന്ത്യ ഗ്രാമീണ സൂപ്പര്‍മാര്‍ക്കറ്റ് എന്ന കമ്പനിയിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയെന്നാണ്. ഈ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കുകയും പിന്നീട് ആദൂര്‍ സി ഐയോട് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. അന്വേഷണം ഇനിയും എവിടെയും എത്തിയിട്ടില്ല. ആക്ഷന്‍ കമ്മിറ്റിയുടെ അന്വേഷണത്തില്‍ കേരളത്തിനും കര്‍ണ്ണാടകയ്ക്കും പുറമെ തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും തട്ടിപ്പ് വ്യാപിച്ചതായി വ്യക്തമായിട്ടുണ്ട്. 2007 ല്‍ രാജേഷ് ആള്‍വ ചെയര്‍മാനും എം ഡി യുമായി ആരംഭിച്ച കമ്പനി 2007 മുതല്‍ 2010 വരെ യഥാര്‍ത്ഥ കണക്കുകളും വസ്തുതകകളും മറച്ചുവെച്ച് കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുള്ളതായും, എന്നാല്‍ ചെറിയ തുകയുടെ ഓഡിറ്റ് നടത്തി ആര്‍ ഒ സി യെ തെറ്റിദ്ധരിപ്പിച്ചതായും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.
എസ് ബി ഐയുടെ മുംബൈ ബ്രാഞ്ചില്‍ 50 കോടി രൂപയുടെ ചെക്ക് മറ്റൊരു അക്കൗണ്ടിലേക്ക് ഒറ്റത്തവണ മാറ്റുന്നതിനുള്ള തെളിവും രേഖയും ആക്ഷന്‍കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. ഇതേകുറിച്ച് അന്വേഷിക്കണം. അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മ്മിക്കാനായി ലക്ഷങ്ങളാണ് ഷെയര്പിരിച്ചത്. തൃശൂര്‍ കരിക്കാട് സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാനായി നൂറോളം പേരില്‍ നിന്ന് പണം പിരിച്ചെങ്കിലും സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയില്ല. ഷെയര്‍ഹോള്‍ഡര്‍മാര്‍ രംഗത്തുവന്നപ്പോള്‍ കര്ണ്ണാടകപുത്തൂര് പര്‍പ്പുഞ്ചയില്‍ ഇല്ലാത്ത റിസോര്‍ട്ട് വിറ്റ് പണം നല്‍കാമെന്ന് കാണിച്ച് എഗ്രിമെന്റ് നല്‍കുകയായിരുന്നുവെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളെ രക്ഷാധികാരികളാക്കി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചതായും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡി. ശ്യാംപ്രസാദ്, ജനറല്‍ കണ്‍വീനര്‍ ഡോ. ഹരിപ്രഭ, വെങ്കിട്ടരമണ ഭട്ട്, പി.കെ. അബ്ദുല്ല, കെ.പി. സിറാജ് എന്നിവര്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Action committee, Gramin Supper Market, Press Meet.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

