Accidental Death | സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകവെ ബസ് ഇടിച്ച് ബൈക് യാത്രികരായ യുവാക്കള്‍ക്ക് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതരം
May 8, 2023, 16:57 IST
ADVERTISEMENT
പൂച്ചാക്കല്‍: (www.kvartha.com) സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകവെ ബസ് ഇടിച്ച് ബൈക് യാത്രികരായ യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. പള്ളിപ്പുറം പഞ്ചായത് ആറാം വാര്‍ഡ് ഗ്രോത് സെന്ററിന് സമീപം തൂവനാട്ട് വെളിയില്‍ ബാബു-ബുശ്റ ദമ്പതികളുടെ മകന്‍ ബിസ്മല്‍ ബാബു (26), വള്ളിക്കാട്ടു കോളനിയില്‍ പ്രമോദ് - ഗീത ദമ്പതികളുടെ മകന്‍ പ്രണവ് (22) എന്നിവരാണ് മരിച്ചത്. സഹയാത്രികനായിരുന്ന കൂവക്കാട്ട് ചിറയില്‍ പ്രണവ് പ്രകാശി (23)നെ ഗുരുതരാവസ്ഥയില്‍ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിക്ക് ചേര്‍ത്തല - അരൂക്കുറ്റി റൂടില്‍ മാക്കേകടവ് കവലക്ക് വടക്ക് ഭാഗത്താണ് അപകടമുണ്ടായത്. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു മൂവരും. അരൂക്കുറ്റിയില്‍ നിന്ന് ചേര്‍ത്തലയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും പള്ളിപ്പുറത്ത് നിന്നും പൂച്ചാക്കലിലേക്ക് വന്ന ബൈകും കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ഉടന്‍ തന്നെ ബിസ്മിലിനേയും പ്രണവിനേയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രണവ് പ്രകാശിനെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
യുവാക്കള്‍ക്കൊപ്പം മറ്റൊരു ബൈകില്‍ എത്തിയ സുഹൃത്തുക്കളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം മുന്നിട്ടിറങ്ങിയത്. അനീശ, ബിനീശ എന്നിവരാണ് ബിസ്മല്‍ ബാബുവിന്റെ സഹോദരങ്ങള്‍. പ്രീതി, പ്രതിഭ എന്നിവരാണ് പ്രണവിന്റെ സഹോദരികള്‍.
ഉടന്‍ തന്നെ ബിസ്മിലിനേയും പ്രണവിനേയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രണവ് പ്രകാശിനെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
യുവാക്കള്‍ക്കൊപ്പം മറ്റൊരു ബൈകില്‍ എത്തിയ സുഹൃത്തുക്കളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം മുന്നിട്ടിറങ്ങിയത്. അനീശ, ബിനീശ എന്നിവരാണ് ബിസ്മല്‍ ബാബുവിന്റെ സഹോദരങ്ങള്‍. പ്രീതി, പ്രതിഭ എന്നിവരാണ് പ്രണവിന്റെ സഹോദരികള്‍.
Keywords: 2 Youths Died In Road Accident, Alappuzha, Poochakkal, Accidental Death, Injury, Hospital, Treatment, Natives, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.