ജയില്‍ചാടിയ പ്രതികളെ കാട്ടിലേക്ക് കയറ്റിവിട്ട 2 പേര് അറസ്റ്റില്‍
Nov 27, 2012, 13:19 IST
കാസര്‍കോട്: സബ് ജയില്‍ വാര്‍ഡനെ കുത്തിവീഴ്ത്തി തടവുചാടിയ മൂന്ന് പ്രതികള്‍ക്ക് ഭക്ഷണം നല്‍കുകയും അവരെ കാട്ടിലേക്ക് കയറ്റിവിട്ട് സഹായിക്കുകയും ചെയ്ത രണ്ട് പേരെ പോലീസ് അറസ്റ്റുചെയ്തു. മുള്ളേരിയയിലെ നയന്‍ (30), വിനോദ് (22) എന്നിവരെയാണ് കാസര്‍കോട് സി.ഐയുടെ ചുമതലവഹിക്കുന്ന ആദൂര്‍ സി.ഐ. എ. സതീഷ്കുമാര്‍ അറസ്റ്റുചെയ്തത്.
കോട്ടയം മുണ്ടക്കയം സ്വദേശിയും ആദൂരില്‍ താമസക്കാരനുമായ രാജന് എന്ന തെക്കന്‍ രാജന് (62), കര്‍മ്മന്തൊടി ക്ലാവടുക്കത്തെ രാജേഷ് (35), മഞ്ചേശ്വരം ഹൊസബെട്ടുവിലെ മുഹമ്മദ് റഷീദ് (32) എന്നിവരെയാണ് ഇവര്‍ ഭക്ഷണവും മറ്റും നല്കി സഹായിച്ച് ആദൂര്‍ സര്‍്ക്കാര്‍ വനത്തിലേക്ക് കയറ്റിവിട്ടത്. തടവുചാടിയവര്ക്ക് സഹായം നല്കിയ പ്രതികളെ ചൊവാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
അതിനിടെ പ്രതികളെ കണ്ടെത്താന്‍ പോലീസ് ആദൂര്‍ വനത്തില്‍ ഒരാഴ്ചയായി നടത്തുന്ന തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. നിബിഡ വനഭൂമിയായ ആദൂര്‍ റിസര്‍വ് വനത്തില്‍ പോലീസിനോടൊപ്പം കാസര്‍കോട് സബ് ജയിലിലെ ജീവനക്കാരും തിരച്ചിലില്‍ ഏര്‍പെട്ടിട്ടുണ്ട്. പോലീസ് വനപാലകരുടെ സഹായവും തേടിയിട്ടുണ്ട്. കാസര്‍കോട് സബ് ജയില്‍ അടച്ചിട്ടുകൊണ്ടാണ് പോലീസിനെ സഹായിക്കാന്‍ ജയില്‍ ജീവനക്കാരെയും തെരച്ചിലിന് വിട്ടിരിക്കുന്നത്.
ഗ്രൂപ്പുതിരിഞ്ഞാണ് കാട്ടിനുള്ളില്‍ പ്രതികള്‍ക്കുവേണ്ടി പോലീസ് തെരച്ചില്‍ നടത്തിവരുന്നത്. തെരച്ചില്‍ ഏതാനും ദിവസങ്ങള്‍കൂടി നടത്തിയ ശേഷം പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തിരച്ചില്‍ അവസാനിപ്പിക്കുമെന്ന് പോലീസ് കേന്ദ്രങ്ങള്‍ സൂചന നല്കി. പ്രതികളെ പിടികൂടാന്‍ ഒരാഴ്ച്ചത്തെ സമയം ജയില്‍ ജീവനക്കാര്‍ക്ക് ജയില്‍ ഡി.ജി.പി. നല്‍കിയിട്ടുണ്ട്. അതിനകം പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഉത്തരവാദിത്വത്തില്‍ വീഴ്ചവരുത്തിയതിന് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി. ഡോ. അലക്സാണ്ടര്‍ ജേക്കബ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോട്ടയം മുണ്ടക്കയം സ്വദേശിയും ആദൂരില്‍ താമസക്കാരനുമായ രാജന് എന്ന തെക്കന്‍ രാജന് (62), കര്‍മ്മന്തൊടി ക്ലാവടുക്കത്തെ രാജേഷ് (35), മഞ്ചേശ്വരം ഹൊസബെട്ടുവിലെ മുഹമ്മദ് റഷീദ് (32) എന്നിവരെയാണ് ഇവര്‍ ഭക്ഷണവും മറ്റും നല്കി സഹായിച്ച് ആദൂര്‍ സര്‍്ക്കാര്‍ വനത്തിലേക്ക് കയറ്റിവിട്ടത്. തടവുചാടിയവര്ക്ക് സഹായം നല്കിയ പ്രതികളെ ചൊവാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
അതിനിടെ പ്രതികളെ കണ്ടെത്താന്‍ പോലീസ് ആദൂര്‍ വനത്തില്‍ ഒരാഴ്ചയായി നടത്തുന്ന തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. നിബിഡ വനഭൂമിയായ ആദൂര്‍ റിസര്‍വ് വനത്തില്‍ പോലീസിനോടൊപ്പം കാസര്‍കോട് സബ് ജയിലിലെ ജീവനക്കാരും തിരച്ചിലില്‍ ഏര്‍പെട്ടിട്ടുണ്ട്. പോലീസ് വനപാലകരുടെ സഹായവും തേടിയിട്ടുണ്ട്. കാസര്‍കോട് സബ് ജയില്‍ അടച്ചിട്ടുകൊണ്ടാണ് പോലീസിനെ സഹായിക്കാന്‍ ജയില്‍ ജീവനക്കാരെയും തെരച്ചിലിന് വിട്ടിരിക്കുന്നത്.
ഗ്രൂപ്പുതിരിഞ്ഞാണ് കാട്ടിനുള്ളില്‍ പ്രതികള്‍ക്കുവേണ്ടി പോലീസ് തെരച്ചില്‍ നടത്തിവരുന്നത്. തെരച്ചില്‍ ഏതാനും ദിവസങ്ങള്‍കൂടി നടത്തിയ ശേഷം പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തിരച്ചില്‍ അവസാനിപ്പിക്കുമെന്ന് പോലീസ് കേന്ദ്രങ്ങള്‍ സൂചന നല്കി. പ്രതികളെ പിടികൂടാന്‍ ഒരാഴ്ച്ചത്തെ സമയം ജയില്‍ ജീവനക്കാര്‍ക്ക് ജയില്‍ ഡി.ജി.പി. നല്‍കിയിട്ടുണ്ട്. അതിനകം പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഉത്തരവാദിത്വത്തില്‍ വീഴ്ചവരുത്തിയതിന് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി. ഡോ. അലക്സാണ്ടര്‍ ജേക്കബ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Keywords: Kasaragod, Jail, Arrest, Food, Missing, Accused, Police, Kerala, Adoor, DGP, CI, Raid, Forest, Warden, Malayalam News, Kerala Vartha, 2 arrested for assisting escaped jail inmates

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.