SWISS-TOWER 24/07/2023

വ്യാജരേഖ കാണിച്ച് 15 കോടിയുടെ തട്ടിപ്പ്: യുവതി കസ്റ്റഡിയില്‍

 


വയനാട്: വയനാട്ടില്‍ വ്യാജരേഖകള്‍ കാണിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി കെ.വി. മേരി പോലീസ് കസ്റ്റഡിയില്‍. ചീരാല്‍ സ്വദേശിയായ മേരി വയനാട്, കോഴിക്കോട് ജില്ലകളിലായി 15 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ബത്തേരിയിലെ ജ്വല്ലറി ഉടമകള്‍ മുതല്‍ സാധാരണക്കാര്‍ വരെ മേരിയുടെ തട്ടിപ്പിനിരയായിട്ടുണ്ട്. ജ്വല്ലറികളില്‍ നിന്നും ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിച്ചു കൂട്ടി ജ്വല്ലറി ഉടമകളുടെ സൗഹൃദം പിടിച്ചുപറ്റിയ ശേഷം അവരെയും പറ്റിച്ച് കടന്നുകളയുകയായിരുന്നു.

കൂടാതെ സ്വത്തിടപാടു നടത്തിയും മേരി ആളുകളെ പറ്റിച്ചിരുന്നു.  ബത്തേരി സ്വദേശിയായ സുതന്‍ ഇതുസംബന്ധിച്ച് നല്‍കിയ പരാതിയെ തുടര്‍ന്നാണ് മേരിയെ കസ്റ്റഡിയിലെടുത്തത്. പച്ചക്കറി കടയില്‍ ജോലി ചെയ്യുന്ന സുതനില്‍ നിന്നും വീടും സ്ഥലവും കുറഞ്ഞവിലയ്ക്ക് വാങ്ങിക്കൊടുക്കാമെന്ന്  പറഞ്ഞ് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് മേരിയെ കസ്റ്റഡിയിലെടുത്തത്.


കോഴിക്കോട് സ്വദേശിയായ സജി ആന്റണിയും മേരിക്കെതിരെ പരാതി
വ്യാജരേഖ കാണിച്ച് 15 കോടിയുടെ തട്ടിപ്പ്: യുവതി കസ്റ്റഡിയില്‍നല്‍കിയിട്ടുണ്ട്. ഇയാളുടെ കയ്യില്‍ നിന്നും ഒരു കോടി 48 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ്  പരാതി. കൂടാതെ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്.എസ്.ബി.സി ബാങ്കിന്റെ വ്യാജകത്ത് കാണിച്ചും ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. മേരി നടത്തുന്ന   ദേവിക മീഡിയ ഇന്റര്‍നാഷണല്‍ ഏജന്‍സി 30 മില്യണ്‍ യൂറോയുടെ ഇടപാടുകള്‍ നടത്തുന്നുണ്ടെന്ന വ്യാജരേഖ കാണിച്ചും ഇവര്‍ തട്ടിപ്പ് നടത്തിയതായുള്ള പരാതികളും പോലീസിന് ലഭിച്ചിട്ടുണ്ട്.

Also Read: നഗരത്തിലെ തകര്‍ന്ന സ്ലാബുകളില്‍ യാത്രക്കാര്‍ വീണ് അപകടം സംഭവിക്കുന്നു

Keywords:  Police, Custody, Kozhikode, Complaint, Kerala, K.V.Meri, Friendship, Jwellery, Bank, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia