ADVERTISEMENT
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ ന്യൂമാഹി ഫിഷ്‌ലാന്റിങ് സെന്ററിന്റെ നിലവിലുള്ള അടിസ്ഥാന സൌകര്യങ്ങളുടെ ആധുനികവത്ക്കരണത്തിനും വികസനത്തിനുമായി 136 ലക്ഷം രൂപയുടെ പദ്ധതിക്ക് ദേശീയമത്സ്യവികസന ബോര്‍ഡ് അംഗീകാരം നല്‍കിയതായി ഫിഷറീസ് തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു.
നിലവിലുള്ള ലോഡിങ് ഏരിയ, പാര്‍ക്കിങ് ഏരിയ, ലേലപ്പുര, ഓടകള്‍ എന്നിവ നവീകരിച്ച് ആധുനിക നിലവാരത്തില്‍ ആക്കുന്നതിനാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. നെറ്റ്‌മെന്റിങ് ഷെഡ്, ചുറ്റുമതില്‍, മെച്ചപ്പെട്ട ജലവിതരണം, വൈദ്യൂതീകരണം, മാലിന്യ സംസ്‌കരണ പ്‌ളാന്റ് എന്നിവയും പദ്ധതിയുടെ ഭാഗമാണ്. നൂറു ശതമാനം കേന്ദ്രസഹായ പദ്ധതിയാണിത്.
നിലവിലുള്ള ലോഡിങ് ഏരിയ, പാര്‍ക്കിങ് ഏരിയ, ലേലപ്പുര, ഓടകള്‍ എന്നിവ നവീകരിച്ച് ആധുനിക നിലവാരത്തില്‍ ആക്കുന്നതിനാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. നെറ്റ്‌മെന്റിങ് ഷെഡ്, ചുറ്റുമതില്‍, മെച്ചപ്പെട്ട ജലവിതരണം, വൈദ്യൂതീകരണം, മാലിന്യ സംസ്‌കരണ പ്‌ളാന്റ് എന്നിവയും പദ്ധതിയുടെ ഭാഗമാണ്. നൂറു ശതമാനം കേന്ദ്രസഹായ പദ്ധതിയാണിത്.
യൂറോപ്പിലേക്കും മറ്റ് രാഷ്ട്രങ്ങളിലേക്കും സമുദ്രോല്പന്നങ്ങള്‍ വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നതിനു വേണ്ടി നിലവിലുള്ള അടിസ്ഥാന സൌകര്യങ്ങള്‍ വിപുലീകരിക്കുന്നതിനും ആധുനീകരിക്കുന്നതിനും ശുചിത്വവല്‍ക്കരിക്കുന്നതിനുമുള്ള സമഗ്രപദ്ധതിയാണിത്. ഒരു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി കെ. ബാബു അറിയിച്ചു.
Keywords: Kerala, Thiruvananthapuram, Police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Minister K Babu.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

