SWISS-TOWER 24/07/2023

രാജ­നെ മു­ര­ളീ­ധ­രന്‍ സം­ര­ക്ഷി­ക്കു­ന്നു­വെ­ന്നാ­രോ­പി­ച്ച് ബി.ജെ.പി പ്ര­സി­ഡന്റി­ന് ക­ത്ത്

 


ADVERTISEMENT


കോ­ട്ടയം: സൂര്യനെല്ലി കേസില്‍ മൊഴി­മാ­റ്റം ന­ടത്തിയ കെ.എസ്.രാജനെ സംരക്ഷിക്കാന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ശ്ര­മം ന­ട­ത്തിയെന്നാരോപിച്ച് ദേശീയ നേതൃത്വത്തിന് പരാതി. കേ­സില്‍ രാജന്റെ മൊഴിമാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ട ചെങ്ങന്നൂര്‍ സ്വദേശിയായ ബി.ജെ.പി പ്രവര്‍ത്തകന്‍ ദിലീപ്കുമാറാണ് മുരളീധരനെതിരെ ദേശീയ പ്രസിഡന്റിന് പരാതി നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട വി.മുരളീധരന്റെ നിലപാടുകള്‍ കുര്യനെ സഹായിക്കുന്ന തര­ത്തി­ലുള്ളതാണെന്നും പരാതിയില്‍ ആരോപിക്കു­ന്നു. സൂര്യനെല്ലി കേസിന്റെ പ്രാരംഭ ദശയില്‍ പി.ജെ.കുര്യന് അനുകൂലമായി ബി.ജെ.പി നേതാവായ കെ.എസ്.രാജന്‍ മൊഴിമാറ്റിയതിനു പിന്നിലെ കളളക്കളികള്‍ വ്യക്തമാക്കുന്ന ശബ്ദരേഖ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനു കൈമാറിയിട്ടും രാ­ജ­നെ­തിരെ നടപടിയെ­ടു­ക്കാന്‍ ഇ­ദ്ദേ­ഹം കൂ­ട്ടാ­ക്കി­യി­ല്ലെ­ന്നാണ് ദിലീപ്കുമാറിന്റെ പ്രധാന ആരോപ­ണം.

രാജ­നെ മു­ര­ളീ­ധ­രന്‍ സം­ര­ക്ഷി­ക്കു­ന്നു­വെ­ന്നാ­രോ­പി­ച്ച് ബി.ജെ.പി പ്ര­സി­ഡന്റി­ന് ക­ത്ത് ഈ തെളിവിന്റെ അടിസ്ഥാനത്തില്‍ രാജനെതിരെ അന്വേഷണമോ നടപടിയോ എ­ടുക്കുന്നതിനു പകരം രാജനെ സംരക്ഷിക്കാനാണ് വി.മുരളീധരന്‍ ശ്രമിച്ചതെന്നും ദേശീയ പ്രസിഡന്റ് രാജ്‌നാഥ് സിങ്ങിനയച്ച കത്തില്‍ ദിലീപ് കുമാര്‍ ആരോപിക്കുന്നു. പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ത്ത കെ.എസ്.രാജനെ സംരക്ഷിക്കാനുളള ശ്രമങ്ങള്‍ പി.ജെ.കുര്യന് അനുകൂലമാ­കുമെന്ന ആശങ്കയും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.

കെ.എസ്.രാജനെ ഉടന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണെമെന്നും കത്തില്‍ ആ­വ­ശ്യ­പ്പെ­ടുന്നുണ്ട്. അതേസമയം സംഘടനാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുളള ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ദി­ലീപിന്റെ കത്തെന്നാണ് പാര്‍ട്ടിയിലെ മുരളീധരന്‍ പക്ഷക്കാരുടെ വാദം.

Keywords: K.S.Rajan, V.Muralidharan, Allegation, Suryanelli, Case,Translation,Chengannur,Protection, BJP, President, Letter, Kottayam, State, Natives, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia