ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഭാര്യയ്കൊപ്പം ഗര്‍ഭലക്ഷണങ്ങള്‍ ഭര്‍ത്താവിനും ഉണ്ടാകുമോ. ഉണ്ടാകുമെന്നാണ് മാഞ്ചസ്റ്ററില്‍ നിന്നുള്ള റിപ്പോര്‍ട്ട്. മൈക്ക് ഡൗഡാല് എന്ന യുവാവിനാണ് ഭാര്യ അമന്‍ഡോ വെന്നറ്റ് ഗര്‍ഭം ധരിച്ചതിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഗര്‍ഭ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ലോകത്ത് വളരെ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന അവസ്ഥയണിത്. കൂവാദ് സില്ഡ്രാം എന്നറിയപ്പെടുന്ന അവസ്ഥ ഗര്‍ഭിണിക്കുണ്ടാകുന്ന അതേ ലക്ഷണങ്ങള്‍ ഭര്‍ത്താവിനും കാണപ്പെടുന്ന വിചിത്രാനുഭവമാണിത്. സിമ്പതറ്റിക് പ്രഗ്നന്‍സി എന്നാണ് വൈദ്യശാസ്ത്രം ഈ അവസ്ഥയെ വിശേഷിപ്പിച്ചത്. ഭാര്യയ്ക്കൊപ്പം പ്രസവ വേദന വരെ ഭര്‍ത്താവിന് അനുഭവപ്പെടും.
അമന്‍ഡയെ പോലെത്തന്നെ മൈക്കും പ്രശ്നങ്ങള്‍ കാട്ടിത്തുടങ്ങിയപ്പോള്‍ കളിയാക്കുകയാണെന്നാണ് ആദ്യം കരുതിയത്. ഇതേ കുറിച്ച് മൈക്ക് പരാതിയായി ചെന്നപ്പോഴും വിശ്വസിച്ചില്ല. എന്നാല്‍ എന്നും രാവിലെ എഴുന്നേറ്റയുടന്‍ ഛര്‍ദ്ദിക്കാനായി ടോയ്ലറ്റില് ഓടുന്നതു കണ്ട് എന്തോ പ്രശ്നമുണ്ടെന്നു തോന്നി. ദിവസം ചെല്ലുന്തോറും അമന്ഡയേക്കാള് കഷ്ടത്തിലായി തന്റെ അവസ്ഥയെന്ന് മൈക്ക് പറയുന്നു. ഇപ്പോള്‍ അമന്ഡയെപ്പോലെത്തന്നെ വീര്‍ത്ത വയറും മറ്റു പ്രത്യേകതകളും മൈക്കിനുമുണ്ട്.തന്നേക്കാള്‍ ആളുകളുടെ ശ്രദ്ധ കിട്ടുന്നത് മൈക്കിനാണെന്ന് അമന്‍ഡ പറയുന്നു.
ഈ വിചിത്രാവസ്ഥയുടെ യഥാര്‍ത്ഥ കാരണം ഇപ്പോഴും അജ്ഞാതമാണ്. കാര്യമെന്തെന്ന് ആദ്യം മനസ്സിലാകാതെയാണ് ഡോക്ടറെ കാണുന്നത്. ഏറ്റവും അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന അവസ്ഥയാണിതെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ചില സമയങ്ങളില്‍ നിര്‍ത്താനാകാതെ ഛര്‍ദ്ദിക്കുമായിരുന്നു.തലവേദനയും വീര്‍ത്ത വയറും ഒരിക്കലും ആസ്വാദ്യമായിരുന്നില്ല, മൈക്ക് പറയുന്നു. അമന്‍ഡയുടെ ഗര്‍ഭം മൂന്നാഴ്ചയിലെത്തിയതിനു പിന്നാലെയാണ് തനിക്കും പ്രശ്നങ്ങള്‍ അനുഭവപ്പെട്ടത്. ഇപ്പോള്‍ അമന്ഡയെക്കാള് കെയര്‍ തനിക്കാണ് ആവശ്യമെന്നു തോന്നുന്നു. മൈക്ക് ചിരിച്ചുകൊണ്ട് പറഞ്ഞു.
കഴിഞ്ഞ മൂന്നു വര്‍ഷമായി മൈക്കിനൊപ്പമാണ് അമാന്‍ഡ കഴിയുന്നത്. ഇതിനിടയില്‍ ഒരിക്കല്‍ പോലും മൈക്ക് മോശമായി പെരുമാറിയിട്ടില്ല. അത്രയ്ക്ക് സ്നേഹമാണ് തന്നോടെന്നാണ് അമാന്‍ഡ പറയുന്നത്. താന്‍ ആറടിയിലേറെ ഉയരമുള്ള ആളാണെന്നും ആഴ്ചയില്‍ നാലു ദിവസം ജിമ്മില്‍ പോയി ശരീരം കാത്തു സൂക്ഷിച്ചിരുന്നു എന്നും പെട്ടെന്ന് വയര്‍ ചാടിയപ്പോള്‍ ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ലെന്നും മൈക്ക് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഗര്‍ഭ സമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന വിഷമങ്ങള്‍ അനുഭവിച്ചറിഞ്ഞതോടെ അവരോട് ബഹുമാനം കൂടിയെന്നും മൈക്ക് പറയുന്നു.
അച്ഛനാകാന്‍ പോന്ന ആളുകളില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഉയര്‍ന്ന അളവിലുള്ള സ്ത്രീ ഹോര്‍മോണുകള്‍ ആണ് ഇതിന് കാരണമെന്ന് ഒരു വിഭാഗം പറയുന്നു. ഭാര്യ പ്രസവിച്ച ശേഷം ഈ അവസ്ഥ ഇല്ലാതാവുകയും ചെയ്യുന്നു. പങ്കാളിയുമായി ഏറെ അടുപ്പത്തില്‍ കഴിയുന്ന ഭര്‍ത്താവിന് ഉണ്ടാവാന്‍ സാധ്യതയുള്ള പ്രശ്നമാണിതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഇപ്പോള്‍ അമന്ഡയ്ക്കുണ്ടാകുന്ന അതേ പ്രശ്നങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നുണ്ടെന്നും മൈക്ക് പറയുന്നു. ഒക്ടോബര്‍ 23ന് അമന്‍ഡ അമ്മയാകുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഇതോടെ ശാരീരിക പ്രശ്നങ്ങള്‍ മാറുമെന്നും പഴയ ആളാകാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും മൈക്ക് വ്യക്തമാക്കി.
അമന്‍ഡയെ പോലെത്തന്നെ മൈക്കും പ്രശ്നങ്ങള്‍ കാട്ടിത്തുടങ്ങിയപ്പോള്‍ കളിയാക്കുകയാണെന്നാണ് ആദ്യം കരുതിയത്. ഇതേ കുറിച്ച് മൈക്ക് പരാതിയായി ചെന്നപ്പോഴും വിശ്വസിച്ചില്ല. എന്നാല്‍ എന്നും രാവിലെ എഴുന്നേറ്റയുടന്‍ ഛര്‍ദ്ദിക്കാനായി ടോയ്ലറ്റില് ഓടുന്നതു കണ്ട് എന്തോ പ്രശ്നമുണ്ടെന്നു തോന്നി. ദിവസം ചെല്ലുന്തോറും അമന്ഡയേക്കാള് കഷ്ടത്തിലായി തന്റെ അവസ്ഥയെന്ന് മൈക്ക് പറയുന്നു. ഇപ്പോള്‍ അമന്ഡയെപ്പോലെത്തന്നെ വീര്‍ത്ത വയറും മറ്റു പ്രത്യേകതകളും മൈക്കിനുമുണ്ട്.തന്നേക്കാള്‍ ആളുകളുടെ ശ്രദ്ധ കിട്ടുന്നത് മൈക്കിനാണെന്ന് അമന്‍ഡ പറയുന്നു.
ഈ വിചിത്രാവസ്ഥയുടെ യഥാര്‍ത്ഥ കാരണം ഇപ്പോഴും അജ്ഞാതമാണ്. കാര്യമെന്തെന്ന് ആദ്യം മനസ്സിലാകാതെയാണ് ഡോക്ടറെ കാണുന്നത്. ഏറ്റവും അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന അവസ്ഥയാണിതെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ചില സമയങ്ങളില്‍ നിര്‍ത്താനാകാതെ ഛര്‍ദ്ദിക്കുമായിരുന്നു.തലവേദനയും വീര്‍ത്ത വയറും ഒരിക്കലും ആസ്വാദ്യമായിരുന്നില്ല, മൈക്ക് പറയുന്നു. അമന്‍ഡയുടെ ഗര്‍ഭം മൂന്നാഴ്ചയിലെത്തിയതിനു പിന്നാലെയാണ് തനിക്കും പ്രശ്നങ്ങള്‍ അനുഭവപ്പെട്ടത്. ഇപ്പോള്‍ അമന്ഡയെക്കാള് കെയര്‍ തനിക്കാണ് ആവശ്യമെന്നു തോന്നുന്നു. മൈക്ക് ചിരിച്ചുകൊണ്ട് പറഞ്ഞു.
കഴിഞ്ഞ മൂന്നു വര്‍ഷമായി മൈക്കിനൊപ്പമാണ് അമാന്‍ഡ കഴിയുന്നത്. ഇതിനിടയില്‍ ഒരിക്കല്‍ പോലും മൈക്ക് മോശമായി പെരുമാറിയിട്ടില്ല. അത്രയ്ക്ക് സ്നേഹമാണ് തന്നോടെന്നാണ് അമാന്‍ഡ പറയുന്നത്. താന്‍ ആറടിയിലേറെ ഉയരമുള്ള ആളാണെന്നും ആഴ്ചയില്‍ നാലു ദിവസം ജിമ്മില്‍ പോയി ശരീരം കാത്തു സൂക്ഷിച്ചിരുന്നു എന്നും പെട്ടെന്ന് വയര്‍ ചാടിയപ്പോള്‍ ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ലെന്നും മൈക്ക് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഗര്‍ഭ സമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന വിഷമങ്ങള്‍ അനുഭവിച്ചറിഞ്ഞതോടെ അവരോട് ബഹുമാനം കൂടിയെന്നും മൈക്ക് പറയുന്നു.
അച്ഛനാകാന്‍ പോന്ന ആളുകളില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഉയര്‍ന്ന അളവിലുള്ള സ്ത്രീ ഹോര്‍മോണുകള്‍ ആണ് ഇതിന് കാരണമെന്ന് ഒരു വിഭാഗം പറയുന്നു. ഭാര്യ പ്രസവിച്ച ശേഷം ഈ അവസ്ഥ ഇല്ലാതാവുകയും ചെയ്യുന്നു. പങ്കാളിയുമായി ഏറെ അടുപ്പത്തില്‍ കഴിയുന്ന ഭര്‍ത്താവിന് ഉണ്ടാവാന്‍ സാധ്യതയുള്ള പ്രശ്നമാണിതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഇപ്പോള്‍ അമന്ഡയ്ക്കുണ്ടാകുന്ന അതേ പ്രശ്നങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നുണ്ടെന്നും മൈക്ക് പറയുന്നു. ഒക്ടോബര്‍ 23ന് അമന്‍ഡ അമ്മയാകുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഇതോടെ ശാരീരിക പ്രശ്നങ്ങള്‍ മാറുമെന്നും പഴയ ആളാകാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും മൈക്ക് വ്യക്തമാക്കി.
Keywords: Wife, Husband, Pregnant Woman, Report, Kochi, Father, Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.