IPL | കൊൽക്കത്തയുടെ ഭാഗ്യം മാറിമറിഞ്ഞത് ഇങ്ങനെ; 10 വർഷത്തിന് ശേഷം കിരീടം നേടിക്കൊടുത്ത ഗംഭീർ ഇന്ത്യയുടെ മുഖ്യ പരിശീലകനാകുമോ?

 
sharuq
sharuq


* ആദ്യ കിരീട നേട്ടത്തിനായി നാല് വർഷം കാത്തിരിക്കേണ്ടി വന്നു

ചെന്നൈ: (KVARTHA) സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി ശ്രേയസ് അയ്യർ നയിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ കിരീടം സ്വന്തമാക്കിയപ്പോൾ അത് ഗൗതം ഗംഭീറിന്റെ വിജയം കൂടിയായി. മൂന്ന് തവണ കൊൽക്കത്ത ചാമ്പ്യരായതിൽ പൊതുവായി ഒന്നേ ഉള്ളൂ, അത് ഗൗതം ഗംഭീറാണ്. 2012ലാണ് കൊൽക്കത്ത ആദ്യമായി ഐപിഎൽ ചാമ്പ്യന്മാരായത്. അപ്പോൾ ഗൗതം ഗംഭീറായിരുന്നു ടീമിൻ്റെ നായകൻ. 2014ൽ കൊൽക്കത്ത രണ്ടാം തവണയും ഐപിഎൽ കിരീടം നേടിയപ്പോഴും ഗൗതം ആയിരുന്നു ക്യാപ്റ്റൻ. ഇപ്പോഴിതാ മൂന്നാം തവണയും കൊൽക്കത്ത ടീം ഐപിഎൽ ചാമ്പ്യൻമാരായപ്പോൾ ഗൗതം ഗംഭീർ മെൻ്ററുടെ റോളിലാണ്.

ഐപിഎല്ലിൽ കൊൽക്കത്ത 

ഷാരൂഖ് ഖാൻ്റെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത ടൂർണമെൻ്റിൻ്റെ തുടക്കം മുതൽ ഇന്ത്യൻ പ്രിമീയർ ലീഗിൻ്റെ ഭാഗമായിരുന്നു, എന്നാൽ ആദ്യ കിരീട നേട്ടത്തിനായി നാല് വർഷം കാത്തിരിക്കേണ്ടി വന്നു. 2011 സീസണിൽ നടന്ന ലേലത്തിൽ കൊൽക്കത്ത ഗംഭീറിനെ സ്വന്തമാക്കുകയും ക്യാപ്റ്റനാക്കുകയും ചെയ്തു. കെകെആർ താരങ്ങളിൽ ഭൂരിഭാഗവും ആ സീസണിൽ മാറിയിരുന്നു. ഗംഭീർ തൻ്റെ ടീമിനെ കെട്ടിപ്പടുത്തു, ടീം ആദ്യമായി പ്ലേ ഓഫിൽ എത്തുന്നതിൽ വിജയിച്ചു. ആ സീസണിൽ കൊൽക്കത്ത നാലാം സ്ഥാനത്തായിരുന്നു. 2012 സീസണിൽ ഗംഭീറിൻ്റെ നേതൃത്വത്തിൽ ടീം മികച്ച പ്രകടനം പുറത്തെടുത്തതോടെ ആദ്യമായി ഫൈനലിൽ പ്രവേശിച്ചു. കിരീടപ്പോരാട്ടത്തിൽ കൊൽക്കത്ത തുടർച്ചയായി രണ്ട് സീസൺ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിട്ടു. 

ധോണിയുടെ നായകത്വത്തിൽ സിഎസ്‌കെയിൽ നിന്ന് കൊൽക്കത്ത കടുത്ത വെല്ലുവിളിയാണ് നേരിട്ടത്. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ഈ മത്സരത്തിൽ കെകെആറിന് 191 റൺസ് വിജയലക്ഷ്യം ചെന്നൈ ഉയർത്തി. രണ്ട് പന്തുകൾ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത ലക്ഷ്യം കൈവരിച്ചു. ശേഷം 2014 സീസണിൽ പഞ്ചാബ് കിംഗ്‌സിനെ തോൽപ്പിച്ച് ടീം രണ്ടാം തവണയും ട്രോഫി സ്വന്തമാക്കി. 2017 സീസണിന് ശേഷം ഗംഭീർ ക്രിക്കറ്റിനോട് വിടപറയാൻ തീരുമാനിച്ചതോടെ കെകെആറും ഗംഭീറും വേർപിരിഞ്ഞു. 

ഗംഭീർ ടീം വിട്ടതിന് ശേഷം 2018 മുതൽ 2020 വരെ നാല് ക്യാപ്റ്റൻമാരുടെ നേതൃത്വത്തിലാണ് ടീം കളിച്ചത്. ആദ്യം ദിനേശ് കാർത്തിക്കിൻ്റെ നേതൃത്വത്തിൽ ടീമിൻ്റെ പ്രകടനം വളരെ മോശമായിരുന്നു, കെകെആറിന് മൂന്നിൽ ഒരു തവണ മാത്രമേ പ്ലേ ഓഫിലെത്താൻ കഴിഞ്ഞുള്ളൂ. കൊൽക്കത്ത 2018-ൽ മൂന്നാമതും 2019-ലും 2020-ലും അഞ്ചാമതുമായിരുന്നു. 2021 സീസണിൽ ഇയോൻ മോർഗനെ നായകനാക്കി, ഈ സീസണിൻ്റെ ആദ്യ ഘട്ടം ടീമിനെ ഏറെ നിരാശപ്പെടുത്തിയിരുന്നു. കോവിഡ് കാരണം ആ സീസണിൽ ടൂർണമെൻ്റ് താൽക്കാലികമായി നിർത്തിവച്ചു, അതിൻ്റെ രണ്ടാം ഘട്ടം സെപ്റ്റംബർ-ഒക്ടോബറിൽ നടന്നു. രണ്ടാം ഘട്ടത്തിൽ ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തിയ കൊൽക്കത്ത ഫൈനലിൽ കടന്നു. എന്നാൽ, ട്രോഫി നേടാനായില്ല. 

അടുത്ത സീസണിൽ, ഡൽഹി ക്യാപിറ്റൽസിന് പകരം ശ്രേയസ് അയ്യർ കെകെആറിൽ ചേർന്നു, ടീം അദ്ദേഹത്തെ ക്യാപ്റ്റനായി നിയമിച്ചു. 2022ൽ കൊൽക്കത്തയുടെ പ്രകടനം നിരാശാജനകമായിരുന്നു, ഏഴാം സ്ഥാനത്താണ് എത്താനായത്. 2023 സീസണിൽ, ശ്രേയസ് പരിക്ക് മൂലം ടൂർണമെൻ്റിൽ നിന്ന് പുറത്തായി, പകരം നിതീഷ് റാണ കെകെആറിൻ്റെ ചുമതല ഏറ്റെടുത്തു, പക്ഷേ നിതീഷിന് പോലും കിരീട വരൾച്ച അവസാനിപ്പിക്കാൻ കഴിഞ്ഞില്ല.

ഗംഭീറിന്റെ തിരിച്ചുവരവ് 

2022 സീസൺ മുതൽ ഐപിഎല്ലിൽ ചേർന്ന ലഖ്‌നൗ സൂപ്പർജയൻ്റ്സിൻ്റെ മെൻ്ററായി ഗംഭീർ ടീമിനെ രണ്ട് തവണ പ്ലേ ഓഫിലെത്തിച്ചു. 2023 സീസണിന് ശേഷം, ഗംഭീറിനെ വീണ്ടും ടീമിൽ ഉൾപ്പെടുത്താൻ ഷാരൂഖ് ഖാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നതായി റിപ്പോർട്ടുകൾ വരാൻ തുടങ്ങി, ഒടുവിൽ ഗംഭീർ ഉപദേശകനായി കൊൽക്കത്തയിലേക്ക് മടങ്ങി. നീണ്ട കാത്തിരിപ്പിന് ശേഷം 10 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിക്കാൻ ടീമിന് കഴിഞ്ഞതിനാൽ ഗംഭീറിനും കൊൽക്കത്തയ്ക്കും അഭിമാനിക്കാം.

ഇന്ത്യയുടെ മുഖ്യ പരിശീലകനാകുമോ?

രോഹിത് ശർമയുടെ നേതൃത്വത്തിൽ അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ പരിശീലകനാകാനുള്ള പേരുകളിൽ ഗംഭീർ മുന്നിലാണ്. ഈ ടൂർണമെൻ്റിന് ശേഷം രാഹുൽ ദ്രാവിഡിൻ്റെ കാലാവധി അവസാനിക്കും. ദ്രാവിഡ് ഇനി ടീമിനൊപ്പമുണ്ടാകില്ലെന്നാണ് കരുതുന്നത്, അതിനാൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) പരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. ഈ സ്ഥാനത്തിനായി ബിസിസിഐ ഗംഭീറുമായി ഗൗരവമായി ചർച്ച നടത്തിയെന്നും ഗംഭീറിനാണ് പ്രഥമ പരിഗനയെന്നും പറയുന്നു. കെകെആറിൻ്റെ വിജയത്തിന് ശേഷം ഈ അവകാശവാദം ഇപ്പോൾ ശക്തമായിരിക്കുകയാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia