അമുസ്ലീങ്ങള്‍ക്ക് സൗദി ഭരണകൂടത്തിന്റെ മുന്നറിയിപ്പ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


അമുസ്ലീങ്ങള്‍ക്ക് സൗദി ഭരണകൂടത്തിന്റെ മുന്നറിയിപ്പ്
റിയാദ്: റമദാന്‍ വ്രതാരംഭമായതോടെ സൗദി അറേബ്യയിലെ അമുസ്ലീങ്ങള്‍ക്ക് ഭരണകൂടത്തിന്റെ കര്‍ശന മുന്നറിയിപ്പ്. മുസ്ലീങ്ങളുടെ വിശ്വാസ - ആചാര അനുഷ്ഠാനങ്ങളോട് ബഹുമാനം കാണിക്കണമെന്നും അല്ലാത്തവരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

നോമ്പു സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കുക, വെളളം കുടിക്കുക, പുകവലിക്കുക തുടങ്ങിയ കാര്യങ്ങള്‍​അരുതെന്നും പിടിക്കപ്പെട്ടാല്‍ രാജ്യദ്രോഹ കുറ്റമായി പരിഗണിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സൗദിയില്‍ താമസിക്കുന്നവരെല്ലാം ഇസ്ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥരാണ്. വിലക്കപ്പെട്ട കാര്യങ്ങള്‍ ചെയ്ത് പിടിക്കപ്പെട്ടാല്‍ വിസ റദ്ദാക്കുകയും നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്യും.

19 ദശലക്ഷം​ജനങ്ങളുളള സൗദിയില്‍ ഏഷ്യയിലെ മറ്റ് രാജ്യക്കാരായ എട്ട് ദശലക്ഷം പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇതിന് പുറമേയാണ് അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുളളവര്‍.

SUMMARY: Saudi authorities are warning non-Muslim expatriates against eating, drinking or smoking in public during Ramzan, the monthlong sunrise-to-sunset fast - or face expulsion.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia