പ്രവാസി ക്വാറന്റൈനിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി, സ്റ്റേഡിയങ്ങളും സ്‌കൂളുകളും ഏറ്റെടുത്ത് സർക്കാർ, ഇതുവരെ കണ്ടെത്തിയത് 239642 കിടക്കകള്‍ക്കുള്ള സ്ഥലം
Apr 28, 2020, 17:29 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 28.04.2020) കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ വിദേശങ്ങളിൽ നിന്ന് പ്രവാസികള്‍ കൂട്ടത്തോടെ എത്തുന്ന സാഹചര്യത്തിൽ സൗകര്യങ്ങൾ വിപുലപ്പെടുത്തി സംസ്ഥാന സർക്കാർ. നിരീക്ഷണത്തിലാക്കേണ്ടവരെ താമസിപ്പിക്കാനുള്ള പദ്ധതികൾക്ക് സർക്കാർ ഇതിനകം രൂപം നൽകിക്കഴിഞ്ഞു. കേരളത്തിലുള്ളവരെയും പ്രവാസികളെയും ക്വാറന്റീനില്‍ താമസിപ്പിക്കാന്‍ ഇതുവരെ 2,39,642 കിടക്കകള്‍ക്കുള്ള സ്ഥലം സര്‍ക്കാര്‍ കണ്ടെത്തി.
47 സ്റ്റേഡിയങ്ങളും ക്വാറന്റീനായി തിരഞ്ഞെടുത്തിട്ടുണ്ട്. സ്റ്റേഡിയങ്ങളില്‍ മാത്രം ഇരുപതിനായിരത്തിലധികം കിടക്കകള്‍ സജ്ജീകരിക്കാനാകും. പുറമെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മുറികള്‍ കണ്ടെത്തി. നിലവിൽ 1,52,722 കിടക്കകള്‍ തയാറാണ്. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി സ്റ്റേഡിയവും ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയവും എറണാകുളത്തെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയവും കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഡിയവുമെല്ലാം പട്ടികയിലുണ്ട്. കൂടുതല്‍പേരെ പാര്‍പ്പിക്കേണ്ടി വരുന്ന സാഹചര്യം മുന്നില്‍ കണ്ട് കൂടുതല്‍ കെട്ടിടങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുത്തുകഴിഞ്ഞു. ദുരന്തനിവാരണ അതോറിറ്റിയും പിഡബ്ല്യുഡിയും ചേര്‍ന്നാണ് സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്.
Summary: Preparations for the Expat Quarantine: Go vernment took over the stadiums and schools
47 സ്റ്റേഡിയങ്ങളും ക്വാറന്റീനായി തിരഞ്ഞെടുത്തിട്ടുണ്ട്. സ്റ്റേഡിയങ്ങളില്‍ മാത്രം ഇരുപതിനായിരത്തിലധികം കിടക്കകള്‍ സജ്ജീകരിക്കാനാകും. പുറമെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മുറികള്‍ കണ്ടെത്തി. നിലവിൽ 1,52,722 കിടക്കകള്‍ തയാറാണ്. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി സ്റ്റേഡിയവും ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയവും എറണാകുളത്തെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയവും കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഡിയവുമെല്ലാം പട്ടികയിലുണ്ട്. കൂടുതല്‍പേരെ പാര്‍പ്പിക്കേണ്ടി വരുന്ന സാഹചര്യം മുന്നില്‍ കണ്ട് കൂടുതല്‍ കെട്ടിടങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുത്തുകഴിഞ്ഞു. ദുരന്തനിവാരണ അതോറിറ്റിയും പിഡബ്ല്യുഡിയും ചേര്‍ന്നാണ് സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്.
Summary: Preparations for the Expat Quarantine: Go vernment took over the stadiums and schools

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.