മക്കയിലെ ക്രെയിന്‍ അപകടം; മരണസംഖ്യ 107 ആയി. മരിച്ചവരില്‍ ഒരു മലയാളിയും?
Sep 12, 2015, 15:00 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 11.09.2015) മക്കയിലെ ഹറമില്‍ ഉണ്ടായ ക്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 107 ആയി. ഇതില്‍ 2 പേര്‍ ഇന്ത്യക്കാരാണെന്നും പരിക്കേറ്റവരില്‍ 15 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്നും വിദേശകാര്യമന്ത്രാലയം സ്ഥിരികരിച്ചിട്ടുണ്ട്. എന്നാല്‍ മരിച്ചവരില്‍ ഒരു മലയാളിയുണ്ടെന്നും സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ലോകരാജ്യങ്ങളിലെ നേതാക്കള്‍ മക്കയില്‍ ഉണ്ടായ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. അതേസമയം, ഈ സംഭവം ഹജ്ജ് തീര്‍ത്ഥാടനത്തെ ബാധിക്കില്ലെന്ന് ഔദ്യോഗികവൃത്തം അറിയിച്ചു. സെപ്തംബര്‍ ഇരുപത്തിയൊന്നോടു കൂടി തീര്‍ത്ഥാടനം ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ അറിയിച്ചു
ഹജ്ജിന് ദിവസങ്ങള്‍ ശേഷിക്കെയാണ് മക്കയില്‍ ദുരന്തമുണ്ടായത്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഹജ്ജിനായി മക്കയിലേയ്ക്ക് എത്തിതുടങ്ങിയിരുന്നു. ഹറമിന് ചുറ്റും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ വര്‍ഷവും തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. ഈ വര്‍ഷവും വന്‍ സുരക്ഷയാണ് മക്കയിലും മദീനയിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ദിവസങ്ങളായി തുടരുന്ന കാറ്റില്‍ ക്രെയിന്‍ വീഴുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്.
ലോകരാജ്യങ്ങളിലെ നേതാക്കള്‍ മക്കയില്‍ ഉണ്ടായ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. അതേസമയം, ഈ സംഭവം ഹജ്ജ് തീര്‍ത്ഥാടനത്തെ ബാധിക്കില്ലെന്ന് ഔദ്യോഗികവൃത്തം അറിയിച്ചു. സെപ്തംബര്‍ ഇരുപത്തിയൊന്നോടു കൂടി തീര്‍ത്ഥാടനം ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ അറിയിച്ചു
ഹജ്ജിന് ദിവസങ്ങള്‍ ശേഷിക്കെയാണ് മക്കയില്‍ ദുരന്തമുണ്ടായത്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഹജ്ജിനായി മക്കയിലേയ്ക്ക് എത്തിതുടങ്ങിയിരുന്നു. ഹറമിന് ചുറ്റും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ വര്‍ഷവും തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. ഈ വര്‍ഷവും വന്‍ സുരക്ഷയാണ് മക്കയിലും മദീനയിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ദിവസങ്ങളായി തുടരുന്ന കാറ്റില്‍ ക്രെയിന്‍ വീഴുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്.
Also Read: കുഡ്ലു ബാങ്ക് കൊള്ള; സമരങ്ങള്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായകമാകും: അന്വേഷണ ഉദ്യോഗസ്ഥര്‍
Keywords: Mecca, Killed, Leaders, Condolence, Saudi Arabia, Gulf

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.