Civil Service | സ്വയം പഠനം, പരിശീലത്തിനൊന്നും പോയതുമില്ല; തേജസ്വി റാണയുടെ ഐഎഎസ് ഉദ്യോഗസ്ഥയിലേക്കുള്ള ജീവിത യാത്ര പ്രചോദനാത്മകം
Sep 16, 2023, 13:23 IST
ന്യൂഡെൽഹി: (www.kvartha.com) മാസങ്ങളുടെ കഠിനമായ തയ്യാറെടുപ്പുകൾക്കും കഠിനാധ്വാനത്തിനും ശേഷം ഓരോ വർഷവും ആയിരക്കണക്കിന് ഉദ്യോഗാർഥികൾ യു പി എസ് സി (UPSC) സിവിൽ സർവീസസ് പരീക്ഷ എഴുതുന്നു. എന്നിരുന്നാലും, ഭാഗ്യശാലികളായ ചുരുക്കം ചിലർ മാത്രമേ വിജയിച്ച് ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ഐആർഎസ് ഉദ്യോഗസ്ഥരാകൂ. ഔപചാരികമായ പരിശീലനമൊന്നുമില്ലാതെ യുപിഎസ്സിയിൽ വിജയിച്ച് അഖിലേന്ത്യാ തലത്തിൽ പന്ത്രണ്ടാം റാങ്ക് നേടിയ ഐഎഎസ് ഉദ്യോഗസ്ഥ തേജസ്വി റാണയുടെ ജീവിത യാത്ര വളരെ പ്രചോദനാത്മകവും മറ്റ് ആയിരക്കണക്കിന് സിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് പ്രചോദനവുമാണ്.
ഹരിയാന സംസ്ഥാനത്തെ കുരുക്ഷേത്ര സ്വദേശിനിയായ തേജസ്വി സ്കൂൾ കാലഘട്ടത്തിൽ തന്നെ മിടുക്കിയായ വിദ്യാർഥിയായിരുന്നു. ഇന്റർമീഡിയറ്റിന് ശേഷം അവർ ജെഇഇ പരീക്ഷ എഴുതി. കുട്ടിക്കാലം മുതൽ എൻജിനീയറിംഗ് പഠിക്കുക എന്നത് സ്വപ്നമായിരുന്നു. ജെഇഇ പാസായി കാൺപൂർ ഐഐടിയിൽ പ്രവേശിച്ചു. ഐഐടിയിൽ പഠിക്കുമ്പോഴാണ് യുപിഎസ്സിയിൽ താൽപര്യം തോന്നിയത്. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എൻസിഇആർടി പുസ്തകങ്ങളിൽ നിന്ന് പഠനം ആരംഭിക്കാൻ തേജസ്വി തീരുമാനിച്ചു.
അടിത്തറ ശക്തിപ്പെടുത്തുന്നതിന് യുപിഎസ്സി പാഠ്യപദ്ധതി ശ്രദ്ധാപൂർവ്വം പരിശോധിച്ചാണ് പഠനം ആരംഭിച്ചത്. തന്റെ ഷെഡ്യൂൾ മികച്ചതാക്കുകയും എല്ലാ ദിവസവും കഴിയുന്നത്ര പഠിക്കുകയും ചെയ്തു. ഉത്തരങ്ങൾ എഴുതാൻ പരിശീലിക്കുകയും മോക്ക് പരീക്ഷകൾ നടത്തി സ്വയം വിലയിരുത്തുകയും ചെയ്തു. സ്വന്തമായി കുറിപ്പുകൾ തയ്യാറാക്കി സ്വയം തയ്യാറെടുക്കുകയും ഇന്റർനെറ്റ് ഉപയോഗിച്ച് തന്റെ ലക്ഷ്യത്തിനായി പ്രവർത്തിക്കുകയും ചെയ്തു.
2015ലാണ് തേജസ്വി ആദ്യമായി യുപിഎസ്സി പരീക്ഷ എഴുതിയത്. പ്രിലിമിനറി പരീക്ഷയിൽ വിജയിച്ചെങ്കിലും മെയിൻ പാസാകാനായില്ല. എന്നിരുന്നാലും, പരാജയം അവരുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയെ തടസപ്പെടുത്തിയില്ല. ഉറച്ചു നിന്ന്, കൂടുതൽ നന്നായി തയ്യാറെടുത്തു. കഠിനാധ്വാനത്തിന് ഫലമുണ്ടായി, 2016-ൽ അഖിലേന്ത്യാ തലത്തിൽ പന്ത്രണ്ടാം റാങ്ക് കരസ്ഥമാക്കി. ഇപ്പോൾ ഐപിഎസ് ഓഫീസർ അഭിഷേക് ഗുപ്തയെ വിവാഹം കഴിച്ച് സന്തുഷ്ടയാണ്.
Keywords: News, National, New Delhi, IAS, Tejasvi Rana, UPSC, Civil Service, Viral Post, IAS officer Tejasvi Rana cracked UPSC without coaching; know her inspiring journey. < !- START disable copy paste -->
ഹരിയാന സംസ്ഥാനത്തെ കുരുക്ഷേത്ര സ്വദേശിനിയായ തേജസ്വി സ്കൂൾ കാലഘട്ടത്തിൽ തന്നെ മിടുക്കിയായ വിദ്യാർഥിയായിരുന്നു. ഇന്റർമീഡിയറ്റിന് ശേഷം അവർ ജെഇഇ പരീക്ഷ എഴുതി. കുട്ടിക്കാലം മുതൽ എൻജിനീയറിംഗ് പഠിക്കുക എന്നത് സ്വപ്നമായിരുന്നു. ജെഇഇ പാസായി കാൺപൂർ ഐഐടിയിൽ പ്രവേശിച്ചു. ഐഐടിയിൽ പഠിക്കുമ്പോഴാണ് യുപിഎസ്സിയിൽ താൽപര്യം തോന്നിയത്. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എൻസിഇആർടി പുസ്തകങ്ങളിൽ നിന്ന് പഠനം ആരംഭിക്കാൻ തേജസ്വി തീരുമാനിച്ചു.
അടിത്തറ ശക്തിപ്പെടുത്തുന്നതിന് യുപിഎസ്സി പാഠ്യപദ്ധതി ശ്രദ്ധാപൂർവ്വം പരിശോധിച്ചാണ് പഠനം ആരംഭിച്ചത്. തന്റെ ഷെഡ്യൂൾ മികച്ചതാക്കുകയും എല്ലാ ദിവസവും കഴിയുന്നത്ര പഠിക്കുകയും ചെയ്തു. ഉത്തരങ്ങൾ എഴുതാൻ പരിശീലിക്കുകയും മോക്ക് പരീക്ഷകൾ നടത്തി സ്വയം വിലയിരുത്തുകയും ചെയ്തു. സ്വന്തമായി കുറിപ്പുകൾ തയ്യാറാക്കി സ്വയം തയ്യാറെടുക്കുകയും ഇന്റർനെറ്റ് ഉപയോഗിച്ച് തന്റെ ലക്ഷ്യത്തിനായി പ്രവർത്തിക്കുകയും ചെയ്തു.
2015ലാണ് തേജസ്വി ആദ്യമായി യുപിഎസ്സി പരീക്ഷ എഴുതിയത്. പ്രിലിമിനറി പരീക്ഷയിൽ വിജയിച്ചെങ്കിലും മെയിൻ പാസാകാനായില്ല. എന്നിരുന്നാലും, പരാജയം അവരുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയെ തടസപ്പെടുത്തിയില്ല. ഉറച്ചു നിന്ന്, കൂടുതൽ നന്നായി തയ്യാറെടുത്തു. കഠിനാധ്വാനത്തിന് ഫലമുണ്ടായി, 2016-ൽ അഖിലേന്ത്യാ തലത്തിൽ പന്ത്രണ്ടാം റാങ്ക് കരസ്ഥമാക്കി. ഇപ്പോൾ ഐപിഎസ് ഓഫീസർ അഭിഷേക് ഗുപ്തയെ വിവാഹം കഴിച്ച് സന്തുഷ്ടയാണ്.
Keywords: News, National, New Delhi, IAS, Tejasvi Rana, UPSC, Civil Service, Viral Post, IAS officer Tejasvi Rana cracked UPSC without coaching; know her inspiring journey. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.