ട്വന്റി-20 ലോകകപിന് ശേഷം അന്താരാഷ്ട്ര ക്രികെറ്റിൽ നിന്ന് വിരമിക്കുമെന്ന് ഡ്വയ്ൻ ബ്രാവോ
Nov 5, 2021, 16:58 IST
ദുബൈ: (www.kvartha.com 05.11.2021) ട്വന്റി-20 ലോകകപിന് ശേഷം അന്താരാഷ്ട്ര ക്രികെറ്റിൽ നിന്ന് വിരമിക്കുമെന്ന് വെസ്റ്റ് ഇൻഡീസ് ഓൾ റൗൻഡെർ ഡ്വയ്ൻ ബ്രാവോ. കഴിഞ്ഞ ദിവസം സൂപെര്‍ 12 മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ പരാജയപ്പെട്ട് നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇൻഡീസ് ലോകകപില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് ബ്രാവോ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന അവസാന സൂപെര്‍ 12 മത്സരത്തിനു ശേഷം താരം രാജ്യാന്തര ക്രികെറ്റിൽ നിന്ന് പടിയിറങ്ങും. വിരമിക്കാനുള്ള സമയമായെന്നാണ് വിചാരിക്കുന്നതെന്ന് ബ്രാവോ പറഞ്ഞു.
'സമയമായി എന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് മികച്ച കരിയര്‍ ലഭിച്ചു. 18 വര്‍ഷം വെസ്റ്റിന്‍ഡീസിനായി കളിക്കാന്‍ സാധിച്ചു. ഒരുപാട് കയറ്റിറക്കങ്ങളുണ്ടായി. എന്നാല്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ സംതൃപ്തനാണ്. ഇത്രയും കാലം കരീബിയന്‍ ജനതയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞു.'- ബ്രാവോ പറഞ്ഞു.
മൂന്ന് ഐ സി സി കിരീടങ്ങള്‍. രണ്ടെണ്ണം എന്റെ ക്യാപ്റ്റന്‍ ഡാരന്‍ സമിക്കൊപ്പം. എന്റെ തലമുറയിലെ കളിക്കാര്‍ക്ക് ഞങ്ങളുടെ പേര് ആഗോള വേദിയില്‍ ഉയര്‍ത്തിപ്പിടിക്കാനായി എന്നത് അഭിമാനം തരുന്നു എന്നും വിരമിക്കല്‍ പ്രഖ്യാപനം സ്ഥിരീകരിച്ചുകൊണ്ട് ബ്രാവോ പറഞ്ഞു.
വൈറ്റ് ബോൾ ക്രികെറ്റിൽ വെസ്റ്റ് ഇൻഡീസിന് നല്ല ഭാവിയുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഈ ലോകകപ്പ് കളിക്കാനാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നതല്ല. പക്ഷേ കടുത്ത മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ ടീമിനായില്ലെന്നും ബ്രാവോ പറഞ്ഞു. യു എ ഇയിലെ ട്വന്റി-20 ലോകകപില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. നാല് മത്സരങ്ങളില്‍ നിന്ന് നേടിയത് 16 റണ്‍സും രണ്ട് വിക്കറ്റും മാത്രമാണ്. ഞായറാഴ്ചയാണ് ഓസ്‌ട്രേലിയക്കെതിരെ ബ്രാവോയുടെ അവസാന മത്സരം.
2004ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ബ്രാവോയുടെ ഏകദിന അരങ്ങേറ്റം. ആ വർഷം തന്നെ ടെസ്റ്റും കളിച്ചു. 40 ടെസ്റ്റുകളിലും 164 ഏകദിനങ്ങളിലും ബ്രാവോ വിൻഡീസിന്‍റെ കുപ്പായമണിഞ്ഞിട്ടുണ്ട്. ഏകദിനത്തിൽ 2968 റണ്‍സും 199 വികെറ്റും സ്വന്തമാക്കിയിട്ടുണ്ട്. 90 ട്വന്‍റി 20യിൽ നിന്നായി 1245 റൺസും 78 വികെറ്റും വീഴ്ത്തി. ടെസ്റ്റില്‍ 40 മത്സരങ്ങളില്‍ 2200 റണ്‍സും 86 വികെറ്റും നേടിയിട്ടുണ്ട്. വെസ്റ്റിന്‍ഡീസിനൊപ്പം മൂന്നു ഐ സി സി കിരീടങ്ങളാണ് ബ്രാവോ നേടിയത്. ഏഴ് ട്വന്റി-20 ലോകകപില്‍ വിന്‍ഡീസിനായി കളിച്ച 38കാരന്‍ 2012ലും 2016ലും കിരീടം നേടിയ ടീമില്‍ അംഗമായിരുന്നു.
'സമയമായി എന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് മികച്ച കരിയര്‍ ലഭിച്ചു. 18 വര്‍ഷം വെസ്റ്റിന്‍ഡീസിനായി കളിക്കാന്‍ സാധിച്ചു. ഒരുപാട് കയറ്റിറക്കങ്ങളുണ്ടായി. എന്നാല്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ സംതൃപ്തനാണ്. ഇത്രയും കാലം കരീബിയന്‍ ജനതയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞു.'- ബ്രാവോ പറഞ്ഞു.
മൂന്ന് ഐ സി സി കിരീടങ്ങള്‍. രണ്ടെണ്ണം എന്റെ ക്യാപ്റ്റന്‍ ഡാരന്‍ സമിക്കൊപ്പം. എന്റെ തലമുറയിലെ കളിക്കാര്‍ക്ക് ഞങ്ങളുടെ പേര് ആഗോള വേദിയില്‍ ഉയര്‍ത്തിപ്പിടിക്കാനായി എന്നത് അഭിമാനം തരുന്നു എന്നും വിരമിക്കല്‍ പ്രഖ്യാപനം സ്ഥിരീകരിച്ചുകൊണ്ട് ബ്രാവോ പറഞ്ഞു.
വൈറ്റ് ബോൾ ക്രികെറ്റിൽ വെസ്റ്റ് ഇൻഡീസിന് നല്ല ഭാവിയുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഈ ലോകകപ്പ് കളിക്കാനാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നതല്ല. പക്ഷേ കടുത്ത മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ ടീമിനായില്ലെന്നും ബ്രാവോ പറഞ്ഞു. യു എ ഇയിലെ ട്വന്റി-20 ലോകകപില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. നാല് മത്സരങ്ങളില്‍ നിന്ന് നേടിയത് 16 റണ്‍സും രണ്ട് വിക്കറ്റും മാത്രമാണ്. ഞായറാഴ്ചയാണ് ഓസ്‌ട്രേലിയക്കെതിരെ ബ്രാവോയുടെ അവസാന മത്സരം.
2004ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ബ്രാവോയുടെ ഏകദിന അരങ്ങേറ്റം. ആ വർഷം തന്നെ ടെസ്റ്റും കളിച്ചു. 40 ടെസ്റ്റുകളിലും 164 ഏകദിനങ്ങളിലും ബ്രാവോ വിൻഡീസിന്‍റെ കുപ്പായമണിഞ്ഞിട്ടുണ്ട്. ഏകദിനത്തിൽ 2968 റണ്‍സും 199 വികെറ്റും സ്വന്തമാക്കിയിട്ടുണ്ട്. 90 ട്വന്‍റി 20യിൽ നിന്നായി 1245 റൺസും 78 വികെറ്റും വീഴ്ത്തി. ടെസ്റ്റില്‍ 40 മത്സരങ്ങളില്‍ 2200 റണ്‍സും 86 വികെറ്റും നേടിയിട്ടുണ്ട്. വെസ്റ്റിന്‍ഡീസിനൊപ്പം മൂന്നു ഐ സി സി കിരീടങ്ങളാണ് ബ്രാവോ നേടിയത്. ഏഴ് ട്വന്റി-20 ലോകകപില്‍ വിന്‍ഡീസിനായി കളിച്ച 38കാരന്‍ 2012ലും 2016ലും കിരീടം നേടിയ ടീമില്‍ അംഗമായിരുന്നു.
Keywords: News, Gulf, Dubai, Cricket, West Indies, Player, World Cup, World, T20 World Cup, Dwayne Bravo, Dwayne Bravo to retire from international cricket after T20 World Cup.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.