Drug Case | കഞ്ചാവ് ഉത്പന്നങ്ങളുമായി ദുബൈ വിമാനത്താവളത്തിൽ പിടിയിലായയാളെ കോടതി വെറുതെ വിട്ടു; കാരണമുണ്ട്!

 
Image of Dubai court

Photo Credit: Facebook/ UAE Forsan English

ADVERTISEMENT

● സിറിയൻ പൗരനെ കഞ്ചാവ് കേസിൽ നിന്ന് വെറുതെ വിട്ടു.
● യുഎഇ നിയമത്തിലെ ഇളവുകൾ പ്രതിക്ക് അനുകൂലമായി.
● 2024 മാർച്ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

ദുബൈ: (KVARTHA) കഞ്ചാവ് അടങ്ങിയ ഉത്പന്നങ്ങളുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായ സിറിയൻ പൗരനെ ദുബൈ കോടതി വെറുതെ വിട്ടു. യുഎഇ ഭരണഘടനയുടെ അടിസ്ഥാന തത്വമായ 'കുറ്റം തെളിയുന്നതുവരെ എല്ലാവരും നിരപരാധികളാണ്' എന്ന തത്വവും, ലഹരി വിരുദ്ധ നിയമത്തിലെ ഇളവുകളും പരിഗണിച്ചാണ് കോടതിയുടെ ഈ സുപ്രധാന നടപടി. 

Aster_MIMS

2024 മാർച്ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാധാരണ എക്സ്-റേ പരിശോധനക്കിടെയാണ് സിറിയൻ പൗരന്റെ ലഗേജിൽ നിന്ന് കഞ്ചാവ് ഓയിൽ അടങ്ങിയ ഇ-സിഗരറ്റുകളും ഫിൽട്ടറുകളും കണ്ടെത്തിയത്. യുഎഇ നിയമപ്രകാരം കഞ്ചാവ് നിയന്ത്രിത ലഹരി വസ്തുവാണ്.

കഞ്ചാവ് ഉത്പന്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സിറിയൻ പൗരനെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. എന്നാൽ പിന്നീട് നടത്തിയ മൂത്ര പരിശോധനയിൽ കഞ്ചാവിന്റെ പ്രധാന ഘടകമായ ടെട്രാഹൈഡ്രോകണ്ണാബിനോളിന്റെ (THC) അംശം കണ്ടെത്തിയതിനെ തുടർന്ന് ഏപ്രിൽ അഞ്ചിന് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തു. കഞ്ചാവ് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും ദുബൈ ക്രിമിനൽ കോടതിയിൽ വിചാരണ ആരംഭിച്ചു.

കോടതിയുടെ കണ്ടെത്തലും വിധിയും

എന്നാൽ പിടിച്ചെടുത്ത ഇ-സിഗരറ്റുകൾ 2021-ലെ ഫെഡറൽ നിയമം നമ്പർ 30-ലെ 96(1) എന്ന വകുപ്പ് പ്രകാരം നിയമപരമായി ഇളവ് ലഭിക്കുന്നവയാണെന്ന് കോടതി നിരീക്ഷിച്ചു. ഈ വകുപ്പ് പ്രകാരം, അംഗീകൃത സ്ഥലങ്ങളിൽ ഭക്ഷണത്തിലോ പാനീയങ്ങളിലോ മറ്റു വസ്തുക്കളിലോ ലഹരി വസ്തുക്കൾ കണ്ടാൽ, അത് ആദ്യത്തെ തവണയാണെങ്കിൽ ഇളവ് നൽകാം. ഏതൻസിൽ നിന്നാണ് ഇ-സിഗററ്റുകൾ വാങ്ങിയതെന്നും അതിലെ രാസവസ്തുക്കളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും സ്വന്തം ഉപയോഗത്തിന് മാത്രമാണ് വാങ്ങിയതെന്നും പ്രതി കോടതിയിൽ വാദിച്ചു. 

കോടതിയിൽ സമർപ്പിക്കപ്പെട്ട ഫോറൻസിക് റിപ്പോർട്ടിൽ, ലഹരി വസ്തുക്കൾ ഉത്പാദനത്തിന് ശേഷം ചേർത്തതാണോ അതോ ഉത്പന്നങ്ങളുടെ സ്വാഭാവിക ഭാഗമായിരുന്നോ എന്ന് വ്യക്തമായി കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. ഈ സംശയം പ്രതിക്ക് അനുകൂലമായി കോടതി പരിഗണിച്ചു. പ്രതി കുറ്റക്കാരനാണെന്ന് ഉറപ്പിക്കാൻ മതിയായ തെളിവുകൾ ഇല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. 

കുറ്റം തെളിയുന്നത് വരെ എല്ലാവരും നിരപരാധികളാണെന്ന അടിസ്ഥാന നിയമ തത്വവും കോടതി എടുത്തുപറഞ്ഞു. അതിനാൽ, കഞ്ചാവ് കൈവശം വെച്ച കേസിൽ നിന്ന് പ്രതിയെ വെറുതെ വിട്ടു. എന്നാൽ ലഹരി ഉപയോഗിച്ച കുറ്റം, ഒരു ചെറിയ കുറ്റമായി കണക്കാക്കി ദുബൈ മിസ്ഡിമീനേഴ്സ് കോടതിയിലേക്ക് മാറ്റി. ചെറിയ കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന ദുബൈയിലെ കോടതിയാണ് മിസ്ഡിമീനേഴ്സ് കോടതി.

#Dubai #UAE #cannabis #drugcase #court #law #justice #internationalnews #middleeast

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia