Certificate | വിവാഹ സർട്ടിഫിക്കറ്റ് സംബന്ധിച്ച നിയമങ്ങളിൽ മാറ്റം വരുത്തി ഉത്തർപ്രദേശ് സർക്കാർ

 
mariage


ADVERTISEMENT

* അഡീഷണൽ ഡയറക്ടർ ജനറൽ രജിസ്‌ട്രേഷൻ മനീന്ദ്ര കുമാർ സക്‌സേനയാണ് ഉത്തരവ് പുറപ്പെടുവിച്ചത് 

ലക്‌നൗ: (KVARTHA) വിവാഹ സർട്ടിഫിക്കറ്റ് സംബന്ധിച്ച നിയമങ്ങളിൽ മാറ്റം വരുത്തി ഉത്തർപ്രദേശ് സർക്കാർ. ഇനി സംസ്ഥാനത്ത് വിവാഹ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ, വധുവും വരനും സ്ത്രീധനത്തിൻ്റെ വിശദാംശങ്ങൾ നൽകേണ്ടിവരും. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. 

Aster_MIMS

അഡീഷണൽ ഡയറക്ടർ ജനറൽ രജിസ്‌ട്രേഷൻ മനീന്ദ്ര കുമാർ സക്‌സേന എല്ലാ അസിസ്റ്റൻ്റ് ഇൻസ്‌പെക്ടർ ജനറലുകൾക്കും ഇത് സംബന്ധിച്ച് നിർദേശം നൽകി. ഹൈകോടതിയുടെ നിർദേശങ്ങൾ ഉദ്ധരിച്ച് പുറപ്പെടുവിച്ച ഉത്തരവിൽ, വ്യവസ്ഥ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

വിവാഹ കാർഡ്, ആധാർ കാർഡ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് എന്നീ രേഖകളും രണ്ട് സാക്ഷികളുമാണ് ഇതുവരെ വിവാഹ സർട്ടിഫിക്കറ്റിന് ആവശ്യമായിരുന്നത്. ഇനി സ്ത്രീധനത്തിന്റെ വിശദാംശങ്ങൾ സംഭവിച്ച  സത്യവാങ്മൂലവും സമർപ്പിക്കണം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia