പ്രണയ വിവാഹത്തിന് ഒടുവിൽ ദുരന്തം; 'ഭാര്യയുടെ പീഡനത്തിൽ യുപിയിൽ യുവാവ് ജീവനൊടുക്കി'

 
 Mohit Yadav death case photo from Uttar Pradesh hotel room
 Mohit Yadav death case photo from Uttar Pradesh hotel room

Representational Image Generated by Meta AI

● ഏഴ് വർഷത്തെ പ്രണയത്തിന് ഒടുവിലാണ് വിവാഹം നടന്നത്.
● ഗർഭം അലസിപ്പിക്കാൻ ഭാര്യയുടെ അമ്മ നിർബന്ധിച്ചെന്ന് ആരോപണം.
● പുരുഷന്മാരെ സംരക്ഷിക്കാൻ നിയമമില്ലെന്ന് യുവാവ് വീഡിയോയിൽ.
● സമാനമായ സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

ഇറ്റാവ: (KVARTHA) ‘എന്റെ മരണശേഷവും എനിക്ക് നീതി ലഭിച്ചില്ലെങ്കിൽ, എന്റെ ചിതാഭസ്മം ഒഴുക്കിക്കളയൂ’ എന്ന് വീഡിയോയിൽ പറഞ്ഞതിന് പിന്നാലെ ഉത്തർപ്രദേശിലെ ഇറ്റാവയിൽ 33 കാരനായ ടെക്കികൂടിയായ യുവാവിനെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഔറയ്യ സ്വദേശിയായ മോഹിത് യാദവാണ് ആത്മഹത്യ ചെയ്തത്. ഭാര്യയും ഭാര്യാവീട്ടുകാരും മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് യാദവ് റെക്കോർഡ് ചെയ്ത വീഡിയോയിൽ ആരോപിക്കുന്നു.

വ്യാഴാഴ്ച യാദവ് ഇറ്റാവ റെയിൽവേ സ്റ്റേഷന് സമീപമുള്ള ജോളി ഹോട്ടലിൽ മുറിയെടുത്തിരുന്നു. പിറ്റേന്ന് രാവിലെ ഇദ്ദേഹം മുറിയിൽ നിന്ന് പുറത്തിറങ്ങിയില്ല. വൈകുന്നേരം ഹോട്ടൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് യാദവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് സൂപ്രണ്ട് (സിറ്റി) അഭയ് നാഥ് ത്രിപാഠി അറിയിച്ചു.

ഒരു സിമന്റ് കമ്പനിയിലെ ഫീൽഡ് എഞ്ചിനീയറായിരുന്നു യാദവ്. ഏഴ് വർഷത്തെ പ്രണയത്തിന് ഒടുവിൽ 2023 ലാണ് യാദവും പ്രിയയും വിവാഹിതരായത്.

രണ്ടുമാസം മുൻപ് ബീഹാറിൽ ഒരു സ്വകാര്യ അധ്യാപക ജോലി ലഭിച്ചപ്പോൾ ഭാര്യ പ്രിയ ഗർഭിണിയായിരുന്നു. എന്നാൽ കുഞ്ഞിനെ ഗർഭം അലസിപ്പിക്കാൻ അമ്മ നിർബന്ധിച്ചുവെന്ന് യാദവ് വീഡിയോയിൽ ആരോപിച്ചു. ഭാര്യയുടെ അമ്മ തന്റെ സ്വർണാഭരണങ്ങളെല്ലാം കൈവശപ്പെടുത്തിയിട്ടുണ്ടെന്നും യാദവ് പറയുന്നു. വിവാഹം കഴിക്കുമ്പോൾ തനിക്ക് സ്ത്രീധനം ആവശ്യമില്ലായിരുന്നുവെന്നും എന്നാൽ ഭാര്യ തന്റെ കുടുംബാംഗങ്ങൾക്കെതിരെ കള്ളക്കേസുകൾ ഫയൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

‘എന്റെ വീടും സ്വത്തും അവളുടെ പേരിൽ എഴുതിക്കൊടുത്തില്ലെങ്കിൽ ഭാര്യ എന്നെയും കുടുംബത്തെയും സ്ത്രീധനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. അവളുടെ അച്ഛൻ മനോജ് കുമാർ എനിക്കെതിരെ വ്യാജ പരാതി നൽകി. സഹോദരൻ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി,’ യാദവ് വീഡിയോയിൽ പറയുന്നു. അതിനുശേഷം ഭാര്യ എല്ലാ ദിവസവും തന്നോട് വഴക്കിടാൻ തുടങ്ങിയെന്നും ഭാര്യയുടെ കുടുംബം അവളെ പിന്തുണച്ചെന്നും യാദവ് കൂട്ടിച്ചേർത്തു.

തൻ്റെ മാതാപിതാക്കളോട് ക്ഷമ ചോദിച്ചുകൊണ്ടാണ് യാദവ് വീഡിയോ അവസാനിപ്പിക്കുന്നത്. മരണശേഷവും തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ ചിതാഭസ്മം അഴുക്കുചാലിൽ ഒഴുക്കിക്കളയണമെന്നും യാദവ് അവരോട് പറയുന്നു. സ്ത്രീകൾ നൽകുന്ന വ്യാജ പരാതികളിൽ നിന്ന് പുരുഷന്മാരെ സംരക്ഷിക്കാൻ നിയമമില്ലാത്തതിനെക്കുറിച്ചും യാദവ് വീഡിയോയിൽ പറയുന്നുണ്ട്. ‘ഈ വീഡിയോ നിങ്ങൾക്ക് ലഭിക്കുമ്പോഴേക്കും ഞാൻ ഈ ലോകം വിട്ടുപോയിരിക്കും. പുരുഷന്മാർക്ക് ഒരു നിയമം ഉണ്ടായിരുന്നെങ്കിൽ ഞാൻ ഈ കടുംകൈ ചെയ്യില്ലായിരുന്നു. ഭാര്യയുടെയും കുടുംബത്തിന്റെയും പീഡനം എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല,’ യാദവ് വിതുമ്പലോടെ പറഞ്ഞു.

യാദവ് കോട്ടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞിരുന്നെങ്കിലും ഇറ്റാവയിൽ തന്നെ താമസിക്കുകയായിരുന്നുവെന്ന് സഹോദരൻ തരീൻ പ്രതാപ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഫോണിൽ യാദവിൻ്റെ വീഡിയോ ലഭിച്ചപ്പോഴാണ് കുടുംബം സംഭവമറിയുന്നത്.

പ്രിയ യാദവിൻ്റെയും അവരുടെ കുടുംബത്തിൻ്റെയും പ്രതികണം ഇതുവരെ ലഭ്യമായിട്ടില്ല.

സ്ത്രീകൾ ചുമത്തുന്ന തെറ്റായ ആരോപണങ്ങളിൽ നിന്ന് പുരുഷന്മാരെ സംരക്ഷിക്കുന്നതിനുള്ള നിയമത്തിന്റെ ആവശ്യകത ഈ സംഭവം വീണ്ടും ഉയർത്തുന്നു. കഴിഞ്ഞ വർഷം ബംഗളൂരുവിൽ ഭാര്യ വ്യാജ കേസുകൾ ഫയൽ ചെയ്തതായി ആരോപിച്ച് അതുൽ സുഭാഷ് എന്ന ടെക്കിയും ആത്മഹത്യ ചെയ്തിരുന്നു. സമാനമായ സംഭവങ്ങൾ പുരുഷാവകാശ പ്രവർത്തകരുടെ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ജീവിതം വിലമതിക്കേണ്ടതാണ്. ആത്മഹത്യ ചിന്തകൾ ഉണ്ടെങ്കിൽ ദിശ ഹെല്പ് ഡെസ്കിൽ സഹായം തേടുക, നമ്പർ: 1056, അല്ലെങ്കിൽ iCALL- നമ്പർ: 9152987821.  നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ട്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: A 33-year-old techie in Uttar Pradesh's Etawah died by assault in a hotel room, alleging mental harassment by his wife and her family in a video recorded before his death. Mohit Yadav, who had a love marriage in 2023, accused his wife and in-laws of forcing an abortion and making false accusations.

#DomesticViolence, #UttarPradesh, #MarriageTroubles, #MensRights, #Tragedy

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia