ട്യൂഷന്‍ എടുക്കാനെന്ന വ്യാജേനെ കുട്ടികളെ വിളിച്ചു വരുത്തി ലൈംഗികാതിക്രമം; ഒളിവില്‍ പോയ പ്രതി പിടിയില്‍

 


കൊച്ചി: (www.kvartha.com 23.09.2021) ട്യൂഷന്‍ എടുക്കാനെന്ന വ്യാജേനെ കുട്ടികളെ വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍. പഠിക്കാനെത്തിയിരുന്ന ആണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിക്കുന്ന ട്യൂഷന്‍ അധ്യാപകന്‍ ശ്രീമൂലനഗരം സൗത് സ്വദേശി ജയിംസ് (59) ആണ് അറസ്റ്റിലായത്. നെടുമ്പാശേരി പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്.

ട്യൂഷന്‍ എടുക്കാനെന്ന വ്യാജേനെ കുട്ടികളെ വിളിച്ചു വരുത്തി ലൈംഗികാതിക്രമം; ഒളിവില്‍ പോയ പ്രതി പിടിയില്‍

സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇയാളെ കണ്ടെത്താന്‍ ജില്ലാ പൊലീസ് മേധാവി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജയിംസ് പിടിയിലാകുന്നത്. ഇയാള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് എസ് പി കാര്‍ത്തിക് അറിയിച്ചു.

നെടുമ്പാശേരി എസ് എച്ച് ഒ പി എം ബൈജു, എസ് ഐ അനീഷ് കെ ദാസ്, എ എസ് എ മാരായ ബിജേഷ്, ബാലചന്ദ്രന്‍, അഭിലാഷ്, എസ് സി പി ഒമാരായ റോണി, ജിസ്മോന്‍, യശാന്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്.

Keywords:  Tuition teacher arrested immoral activities, Kochi, News, Local News, Crime, Criminal Case, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia