പയ്യന്നൂരിൽ അക്രമം; വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ബൈക്ക് കത്തിച്ചു; സിപിഎം വിശദീകരണ യോഗം ചൊവ്വാഴ്ച
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തിങ്കളാഴ്ച രാത്രി വീട്ടിൽ നിന്ന് ബൈക്ക് വയലിലേക്ക് കൊണ്ടുപോയി കത്തിക്കുകയായിരുന്നു.
● കുഞ്ഞികൃഷ്ണനെ പുറത്താക്കിയതിന് പിന്നാലെ പയ്യന്നൂരിൽ സംഘർഷാവസ്ഥ.
● പയ്യന്നൂർ ശ്രീ കുരുംബ ഓഡിറ്റോറിയത്തിലാണ് യോഗം.
● സംസ്ഥാന, ജില്ലാ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
● ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണ് വി. കുഞ്ഞികൃഷ്ണൻ.
പയ്യന്നൂര്‍: (KVARTHA) സി.പി.എമ്മിൽ നിന്നും പുറത്താക്കിയ വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയ പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു. പയ്യന്നൂരിൽ അക്രമസംഭവങ്ങൾ തുടങ്ങിയതോടെ രാഷ്ട്രീയ അന്തരീക്ഷം കലുഷിതമായിരിക്കുകയാണ്.
ബൈക്ക് കത്തിച്ചത് വയലിൽ കൊണ്ടുപോയി
വെള്ളൂരിലെ പ്രസന്നന്റെ വീട്ടില്‍ നിര്‍ത്തിയിട്ട പള്‍സര്‍ ബൈക്കാണ് അക്രമികൾ നശിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയില്‍ വീട്ടില്‍ നിന്ന് ബൈക്ക് സമീപത്തെ വയലിലേക്ക് കൊണ്ടുപോയി കത്തിക്കുകയായിരുന്നു.
വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയതിലുള്ള വിരോധമാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം വി. കുഞ്ഞികൃഷ്ണന്റെ വീടിന്റെ പരിസരത്ത് നിന്നും സി.പി.എം പ്രവർത്തകർ പ്രകടനമായെത്തി പടക്കം പൊട്ടിച്ചിരുന്നു.
സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗം ചൊവ്വാഴ്ച
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ പയ്യന്നൂരിൽ ചൊവ്വാഴ്ച സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗം നടത്തും. ചൊവ്വാഴ്ച്ച വൈകിട്ട് ഏഴിന് പയ്യന്നൂർ ശ്രീ കുരുംബ ഓഡിറ്റോറിയത്തിലാണ് യോഗം നടക്കുക.
സംസ്ഥാന നേതാക്കൾ പങ്കെടുക്കും
രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പയ്യന്നൂർ ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ച്, ലോക്കൽ, ഏരിയാ കമ്മിറ്റികൾ പങ്കെടുക്കും. സംസ്ഥാന, ജില്ലാ നേതാക്കൾ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കും. അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകളും യോഗത്തിൽ വിശദീകരിക്കും.
ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് പാർട്ടി
പാർട്ടിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ തിങ്കളാഴ്ചയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. രക്തസാക്ഷി ഫണ്ട് ക്രമക്കേട് ഉൾപ്പടെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും ധനാപഹരണം നടന്നിട്ടില്ലെന്നുമാണ് പാർട്ടി ന്യായീകരണം.
വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ലെന്നും ഇദ്ദേഹം ശത്രുക്കളുടെ കൈയിലെ കോടാലിയായെന്നും സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് തിങ്കളാഴ്ച വിമർശിച്ചിരുന്നു.
ആരോപണങ്ങളിൽ ഉറച്ചുനിന്ന് കുഞ്ഞികൃഷ്ണൻ
അതേസമയം, ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുകയാണ് വി. കുഞ്ഞികൃഷ്ണൻ. ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനൻ ഉൾപ്പെടെ ഉള്ളവർ ചേർന്ന് ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ ആരോപണം.
ഇക്കാര്യം നേതൃത്വത്തെ അറിയിച്ചതിനു ശേഷം ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും വി. കുഞ്ഞികൃഷ്ണൻ പരസ്യമായി പ്രതികരിച്ചിരുന്നു.
ഈ വാർത്ത സുഹൃത്തുകൾക്കും കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്തൂ.
Article Summary: A bike belonging to a supporter of expelled CPM leader V. Kunhikrishnan was burnt in Payyannur amid rising political tensions. The CPM has scheduled a political explanatory meeting regarding the expulsion today at Sree Kurumba Auditorium.
#Payyannur #CPM #PoliticalViolence #VKunhikrishnan #Kannur #KeralaNews #Politics
