Money Kicks | 'സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഈ തെറ്റ് ചെയ്യരുത്'! ലന്‍ഡനില്‍ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തെ അതിജീവിച്ച് യുഎഇയുടെ സോഷ്യല്‍ മീഡിയ സൂപര്‍ സ്റ്റാര്‍ 'മണി കിക്‌സ്'

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com) ദുബൈയില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ താരം മണി കിക്‌സ് (Money Kicks) എന്നറിയപ്പെടുന്ന
റാശിദ് ബെല്‍ഹാസ (Rashed Belhasa) ലന്‍ഡന്‍ സന്ദര്‍ശനത്തിനിടെ മുഖംമൂടി ധരിച്ച ആളുകള്‍ തട്ടിക്കൊണ്ടുപോകുന്നതില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ഇന്‍സ്റ്റാഗ്രാമില്‍ രണ്ട് ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഈ എമിറാതി യുവാവ് തന്റെ അനുഭവം യൂട്യൂബിലൂടെ പുറത്തുവിട്ടതോടെയാണ് പുറം ലോകമറിഞ്ഞത്.
              
Money Kicks | 'സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഈ തെറ്റ് ചെയ്യരുത്'! ലന്‍ഡനില്‍ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തെ അതിജീവിച്ച് യുഎഇയുടെ സോഷ്യല്‍ മീഡിയ സൂപര്‍ സ്റ്റാര്‍ 'മണി കിക്‌സ്'

പ്രൊമോഷണല്‍ ആവശ്യാര്‍ഥമുള്ള ലന്‍ഡന്‍ യാത്രയില്‍ ജോലിക്കാരനും സെക്യൂരിറ്റിയും ബെല്‍ഹാസയ്ക്ക് ഒപ്പമുണ്ടായിരുന്നു. റാശിദിന്റെ തലയ്ക്ക് രണ്ട് മില്യണ്‍ ഡോളര്‍ ഉണ്ടെന്ന് ഒരു കോള്‍ ലഭിക്കുന്നതുവരെ, ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ എല്ലാം നല്ലതായിരുന്നുവെന്ന് ഈ 20 കാരന്‍ പറഞ്ഞു. ഒരു ദിവസം ഞാന്‍ ഒരു റെസ്റ്റോറന്റില്‍ പോയി, ഒരു ബഖ്വാലയുടെ ചിത്രം പോസ്റ്റ് ചെയ്തു', അദ്ദേഹം ഓര്‍ത്തു. ലൊകേഷന്‍ പങ്കിടരുതെന്ന് തന്റെ ജോലിക്കാരന്‍ അഭ്യര്‍ത്ഥിച്ചിരുന്നെന്നും എന്നാല്‍ താന്‍ തെറ്റ് ചെയ്‌തെന്നും ബെല്‍ഹാസ പറഞ്ഞു.

'രണ്ട് ദിവസത്തിന് ശേഷം, രാത്രി ഏറെ വൈകി, ഞങ്ങള്‍ 12 പേര്‍ അവിടെ ഉണ്ടായിരുന്നു. 10 മിനിറ്റിന് ശേഷം ആളുകള്‍ ചിത്രമെടുക്കുന്നത് ഞാന്‍ കാണുന്നു. ഞങ്ങള്‍ പോവാനായി പുറത്ത് നില്‍ക്കുകയായിരുന്നു. മുഖംമൂടി ധരിച്ച മൂന്ന് പേര്‍ അടുത്തെത്തി, ഒരാള്‍ പറഞ്ഞു 'ദുബൈയിലെ പണക്കാരനായ കുട്ടി, ലന്‍ഡനിലേക്ക് സ്വാഗതം'. തനിക്കുവേണ്ടിയാണ് ആളുകള്‍ വന്നതെന്ന് തനിക്ക് പെട്ടെന്ന് മനസിലായെന്ന് ബെല്‍ഹാസ പറഞ്ഞു. 'എല്ലാവരും ആരാധകരാണെന്ന് പറഞ്ഞു, പക്ഷേ എന്റെ സെക്യൂരിറ്റി അവരെ പിന്തുടര്‍ന്നു. അവര്‍ക്ക് രണ്ട് കാറുകള്‍ ഉണ്ടായിരുന്നു, അവര്‍ എന്നെ തടയാന്‍ ആഗ്രഹിച്ചു'.


മുഖംമൂടി ധരിച്ചവര്‍ ഓടിച്ച കാറുകളിലൊന്ന് സുഹൃത്ത് തടഞ്ഞപ്പോള്‍ ബെല്‍ഹാസയുടെ സംഘം അദ്ദേഹത്തെ ഒരു വാനില്‍ കയറ്റി രക്ഷപ്പെടാന്‍ അനുവദിച്ചു. 'അവിടെ ധാരാളം കവര്‍ചകള്‍ നടക്കുന്നുണ്ട്, ഞാന്‍ ദുബൈയില്‍ നിന്നുള്ള ഏറ്റവും ധനികനായ കുട്ടിയാണെന്ന് ആളുകള്‍ കരുതുന്നു, എനിക്ക് തെരുവുകള്‍ അല്‍പം മനസ്സിലായി... ആളുകള്‍ അവിടെ പട്ടിണിയിലാണ്. നിങ്ങള്‍ എവിടെയാണെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യരുത്', ബെല്‍ഹാസ ഓര്‍മിപ്പിച്ചു.

ലന്‍ഡന്‍ സന്ദര്‍ശിക്കുന്ന മിഡില്‍ ഈസ്റ്റിലെ ജനതയില്‍ അവബോധം വളര്‍ത്തുന്നതിനാണ് താന്‍ വീഡിയോ പോസ്റ്റ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ദുബൈയില്‍ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് ബെല്‍ഹാസ പറഞ്ഞു. 'ഈ രാജ്യത്ത് ജീവിക്കുന്നത് ഒരു അനുഗ്രഹമാണ്. തിരിച്ചു വരുമ്പോള്‍ തറയില്‍ ചുംബിക്കണമെന്നുണ്ടായിരുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords:  Latest-News, World, Top-Headlines, Gulf, Dubai, UAE, Kidnap, Crime, Social-Media, London, Money Kicks, Rashed Belhasa, 'Money Kicks' Rashed Belhasa survives kidnap attempt in London.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script