മതിൽകെട്ടിന് പുറത്ത് നിന്ന് ജയിലിലേക്ക് മൊബൈൽ; കണ്ണൂർ സെൻട്രൽ ജയിലിൽ തുടർച്ചയായ റെയ്ഡ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ജയിലിന്റെ ന്യൂ ബ്ലോക്കിന് പുറകുവശത്ത് നിന്നാണ് ഫോൺ പിടികൂടിയത്.
● ജയിലിലേക്ക് സാധനങ്ങൾ എത്തിക്കാൻ ശ്രമിച്ച ഒരാളെ നേരത്തെ പിടികൂടിയിരുന്നു.
● ജയിൽ സുരക്ഷാ സംവിധാനങ്ങൾ മുൻ ഡി.ജി.പി വിലയിരുത്തിയിരുന്നു.
● മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടയാൻ പരിശോധനകൾ ശക്തമാക്കി.
കണ്ണൂർ: (KVARTHA) സുരക്ഷാ വീഴ്ചകൾ തുടരുന്ന പള്ളിക്കുന്നിലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. സെൻട്രൽ ജയിൽ ന്യൂ ബ്ലോക്കിന്റെ പുറകുവശത്ത് നിന്നാണ് തടവുകാർ ഉപയോഗിക്കുന്നത് നിരോധിച്ച മൊബൈൽ ഫോൺ കണ്ടെടുത്തത്. ഒരാഴ്ചക്കിടെ ഏഴോളം മൊബൈൽ ഫോണുകളാണ് പരിശോധനയിൽ പിടികൂടിയത്.
കഴിഞ്ഞ ദിവസം ഒരു തടവുകാരൻ ഫോൺ ഉപയോഗിക്കുന്നതും പരിശോധനക്കിടെ കണ്ടെത്തിയിരുന്നു. ശനിയാഴ്ച വൈകുന്നേരം 3.40-ന് നടത്തിയ പരിശോധനയിലാണ് ഫോൺ പിടിച്ചെടുത്തത്. ജയിലിന്റെ മതിൽക്കെട്ടിന് പുറത്തുനിന്ന് മൊബൈൽ ഫോണും പുകയില ഉൽപ്പന്നങ്ങളും അകത്തേക്ക് എറിഞ്ഞുകൊടുക്കുന്നതിനിടെ മൂന്നംഗ സംഘത്തിലെ ഒരാളെ ദിവസങ്ങൾക്ക് മുൻപ് പോലീസ് പിടികൂടിയിരുന്നു.
മറ്റ് രണ്ടുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. അക്ഷയ് എന്നയാളാണ് പിടിയിലായത്. പണം വാങ്ങിയാണ് കഞ്ചാവ് ഉൾപ്പെടെയുള്ള വസ്തുക്കൾ തടവുകാർക്ക് മതിലിന് പുറത്തുനിന്ന് എറിഞ്ഞുകൊടുത്തതെന്ന് ഇയാൾ മൊഴി നൽകിയിരുന്നു.
ഒരാഴ്ച മുൻപാണ് ജയിലിലെ സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കാൻ മുൻ ഡി.ജി.പി ജേക്കബ് പുന്നൂസിന്റെ നേതൃത്വത്തിൽ സംഘം കണ്ണൂർ സെൻട്രൽ ജയിൽ സന്ദർശിച്ചത്.
തടവുകാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി തടയണമെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജയിൽ അധികൃതർ പരിശോധനകൾ ശക്തമാക്കിയത്.
കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ. സുഹൃത്തുക്കളുമായി ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: Mobile phones seized again from Kannur Central Jail.
#KeralaNews #KannurJail #MobileSeized #JailSecurity #Kannur #Kerala
