ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ അക്രമികള്‍ വെടിവെച്ചുകൊന്നു; ആഭരണങ്ങള്‍ കവര്‍ന്നശേഷം രക്ഷപ്പെട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗാസിയാബാദ്: (www.kvartha.com 04.07.2017) ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ അക്രമികള്‍ വെടിവെച്ചുകൊന്നശേഷം ആഭരണങ്ങള്‍ കവര്‍ന്ന് രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ മോടി നഗറില്‍ തിങ്കളാഴ്ചയാണ് സംഭവം. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം തിരിച്ചുവരികയായിരുന്ന ബ്രിജേഷ് കുമാര്‍(35) ആണ് അക്രമികളുടെ വെടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് ബ്രിജേഷ്.

യുവാവിനെയും കുടുംബത്തെയും മറ്റൊരു ബൈക്കില്‍ എത്തിയ അക്രമികള്‍ ഇടിച്ചു വീഴ് ത്തുകയും യുവതിയുടെ ആഭരണങ്ങള്‍ കവര്‍ന്ന ശേഷം ഭാര്യയുടേയും മക്കളുടേയും മുന്നില്‍ വെച്ച് യുവാവിനെ വെടിവച്ച് വീഴ്ത്തുകയുമായിരുന്നു. വയറില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

  ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ അക്രമികള്‍ വെടിവെച്ചുകൊന്നു; ആഭരണങ്ങള്‍ കവര്‍ന്നശേഷം രക്ഷപ്പെട്ടു

മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകം എന്നതിനപ്പുറം സംഭവത്തില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. യുവാവിന്റെ ബന്ധുവായ യുവതി അടുത്തിടെ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. ഇതില്‍ ആരോപണവിധേയയായ സ്ത്രീ അടുത്തിടെ ജയില്‍ മോചിതയായിരുന്നു. ഇവര്‍ക്ക് ഇതില്‍ എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

Also Read:

നിയന്ത്രണം വിട്ട കാര്‍ ആശുപത്രി ജീവനക്കാരിയെ ഇടിച്ചുവീഴ്ത്തിയ ശേഷം ആംബുലന്‍സിലിടിച്ചു; സ്ത്രീ മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kids, wife watch as man killed for resisting robbery, Police, Probe, Crime, News, Vehicles, hospital, Treatment, Injured, Theft, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia