Arrested | കണ്ണൂരിലെ കോടികളുടെ നിക്ഷേപ തട്ടിപ്പ്; ഡയറക്ടർമാർ അറസ്റ്റിൽ
Jan 6, 2023, 18:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (www.kvartha.com) നഗരത്തിലെ താവക്കരയിലെ സ്വകാര്യ ധനകാര്യസ്ഥാപനമായ അർബൻ നിധി ക്ലിപ്തത്തിന്റെ മറവിൽ നിക്ഷേപമായി സ്വീകരിച്ച മൂന്ന് കോടി രൂപയോളം തട്ടിയെടുത്തുവെന്ന പരാതിയിൽ തൃശൂർ സ്വദേശികളായ രണ്ടുപേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കാലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ തിരിച്ചുകിട്ടിയില്ലെന്ന നിക്ഷേപകരുടെ പരാതിയിലാണ് കുറ്റാരോപിതരെ അറസ്റ്റു ചെയ്തത്.
കണ്ണൂർ അർബൻ നിധി ലിമിറ്റഡ്, അനുബന്ധ സ്ഥാപനമായ എടിഎം എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടർമാരായ തൃശൂരിലെ ഗഫൂർ, ശൗഖത് എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി സ്ഥാപനത്തിനെതിരേ ഇതിനകം 22 പരാതികളാണ് ലഭിച്ചത്. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ മാത്രം ആറു പരാതികളുണ്ട്. കണ്ണൂർ റേൻജ് ഡിഐജി രാഹുൽ ആർ നായരുടെ നിർദേശപ്രകാരം കണ്ണൂർ ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പിഎ ബിനു മോഹന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനിടയിലാണ് ഇരുവരും അറസ്റ്റിലായത്.
ഉയർന്ന പലിശയും ജോലിയും വാഗ്ദാനം ചെയ്താണ് സാധാരണക്കാരിൽ നിന്നും ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നുമായി സ്ഥാപനം ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ചെന്നാണ് പരാതി. കൂലിപ്പണിക്കാർ മുതൽ ഡോക്ടർമാർ വരെ വഞ്ചിക്കപ്പെട്ടവരിൽ ഉൾപെട്ടിട്ടുണ്ട്. പണം ബാങ്കുകളിൽ നിക്ഷേപിച്ചാൽ വൻതുക ആദായനികുതിയായി നൽകേണ്ടിവരുമെന്നും ഇതൊഴിവാക്കാൻ തങ്ങളുടെ സ്ഥാപനത്തിൽ നിക്ഷേപിക്കണമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 12 ശതമാനം വരെ പലിശയാണ് സ്ഥാപന അധികൃതർ വാഗ്ദാനം ചെയ്തത്.
ഉയർന്ന പലിശ മോഹിച്ച് 34 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരും തട്ടിപ്പിനിരയായവരിൽ ഉൾപ്പെട്ടിട്ടുണ്ട്. 20,000 മുതൽ അഞ്ചു ലക്ഷം വരെയുള്ള നിക്ഷേപവും ഒരു ലക്ഷം മുതൽ 34 ലക്ഷം വരെയുള്ള സ്ഥിരനിക്ഷേപവുമാണ് സ്ഥാപനം സ്വീകരിച്ചിരുന്നത്. തലശേരിയിലുള്ള ഒരു ഡോക്ടറാണ് ഏറ്റവും ഉയർന്ന നിക്ഷേപം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. കാലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ തിരിച്ചുകിട്ടാത്തതിനാലാണ് നിക്ഷേപിച്ചവർ പരാതിയുമായി രംഗത്തെത്തിയത്. പണം നിക്ഷേപിച്ച ആദ്യമാസങ്ങളിൽ ചിലരുടെ അക്കൗണ്ടിൽ പലിശ എത്തിയിരുന്നു.
ഇതോടെ കമ്പനിയെ വിശ്വസിച്ച് പലരും നിക്ഷേപം വർധിപ്പിക്കുകയും ചെയ്തു. എന്നാൽ പിന്നീട് പറഞ്ഞ സമയത്ത് പണം ലഭിക്കാതായതോടെയാണ് വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ പലരും സ്ഥാപനത്തിനെതിരെ രംഗത്തെത്തിയത്. ഇതിനിടെ തട്ടിപ്പിനിരയായവരും ജീവനക്കാരും കഴിഞ്ഞ ദിവസം സ്ഥാപനത്തിന് മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു. സ്ഥാപനത്തിന്റെ ഡയറക്ടർമാർ എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ സ്ഥാപനത്തിലെത്തിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം കണ്ണൂർ കോടതിയിൽ ഹാജരാക്കി.
Keywords: Kannur, Kerala, News, Top-Headlines, Latest-News, Arrest, Crime, Investigates, Complaint, Investment fraud; Directors arrested.
കണ്ണൂർ അർബൻ നിധി ലിമിറ്റഡ്, അനുബന്ധ സ്ഥാപനമായ എടിഎം എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടർമാരായ തൃശൂരിലെ ഗഫൂർ, ശൗഖത് എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി സ്ഥാപനത്തിനെതിരേ ഇതിനകം 22 പരാതികളാണ് ലഭിച്ചത്. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ മാത്രം ആറു പരാതികളുണ്ട്. കണ്ണൂർ റേൻജ് ഡിഐജി രാഹുൽ ആർ നായരുടെ നിർദേശപ്രകാരം കണ്ണൂർ ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പിഎ ബിനു മോഹന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനിടയിലാണ് ഇരുവരും അറസ്റ്റിലായത്.
ഉയർന്ന പലിശയും ജോലിയും വാഗ്ദാനം ചെയ്താണ് സാധാരണക്കാരിൽ നിന്നും ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നുമായി സ്ഥാപനം ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ചെന്നാണ് പരാതി. കൂലിപ്പണിക്കാർ മുതൽ ഡോക്ടർമാർ വരെ വഞ്ചിക്കപ്പെട്ടവരിൽ ഉൾപെട്ടിട്ടുണ്ട്. പണം ബാങ്കുകളിൽ നിക്ഷേപിച്ചാൽ വൻതുക ആദായനികുതിയായി നൽകേണ്ടിവരുമെന്നും ഇതൊഴിവാക്കാൻ തങ്ങളുടെ സ്ഥാപനത്തിൽ നിക്ഷേപിക്കണമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 12 ശതമാനം വരെ പലിശയാണ് സ്ഥാപന അധികൃതർ വാഗ്ദാനം ചെയ്തത്.
ഉയർന്ന പലിശ മോഹിച്ച് 34 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരും തട്ടിപ്പിനിരയായവരിൽ ഉൾപ്പെട്ടിട്ടുണ്ട്. 20,000 മുതൽ അഞ്ചു ലക്ഷം വരെയുള്ള നിക്ഷേപവും ഒരു ലക്ഷം മുതൽ 34 ലക്ഷം വരെയുള്ള സ്ഥിരനിക്ഷേപവുമാണ് സ്ഥാപനം സ്വീകരിച്ചിരുന്നത്. തലശേരിയിലുള്ള ഒരു ഡോക്ടറാണ് ഏറ്റവും ഉയർന്ന നിക്ഷേപം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. കാലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ തിരിച്ചുകിട്ടാത്തതിനാലാണ് നിക്ഷേപിച്ചവർ പരാതിയുമായി രംഗത്തെത്തിയത്. പണം നിക്ഷേപിച്ച ആദ്യമാസങ്ങളിൽ ചിലരുടെ അക്കൗണ്ടിൽ പലിശ എത്തിയിരുന്നു.
ഇതോടെ കമ്പനിയെ വിശ്വസിച്ച് പലരും നിക്ഷേപം വർധിപ്പിക്കുകയും ചെയ്തു. എന്നാൽ പിന്നീട് പറഞ്ഞ സമയത്ത് പണം ലഭിക്കാതായതോടെയാണ് വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ പലരും സ്ഥാപനത്തിനെതിരെ രംഗത്തെത്തിയത്. ഇതിനിടെ തട്ടിപ്പിനിരയായവരും ജീവനക്കാരും കഴിഞ്ഞ ദിവസം സ്ഥാപനത്തിന് മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു. സ്ഥാപനത്തിന്റെ ഡയറക്ടർമാർ എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ സ്ഥാപനത്തിലെത്തിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം കണ്ണൂർ കോടതിയിൽ ഹാജരാക്കി.
Keywords: Kannur, Kerala, News, Top-Headlines, Latest-News, Arrest, Crime, Investigates, Complaint, Investment fraud; Directors arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


