Inquiry Initiated | ഡെല്‍ഹി വിമാനത്താവളം വഴി രാജ്യത്തേക്ക് 25 തോക്കുകള്‍ ദമ്പതികള്‍ കടത്തിയത് എങ്ങനെ? കണ്ടെത്താന്‍ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു
Jul 17, 2022, 17:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) അടുത്തിടെ നിരവധി കൈത്തോക്കുകളുമായി അറസ്റ്റിലായ ദമ്പതികള്‍ രാജ്യാന്തര വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രാജ്യത്തേക്ക് 25 തോക്കുകള്‍ എങ്ങനെ കടത്തിയെന്നറിയാന്‍ ഡെല്‍ഹി കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. തുര്‍കിയില്‍ നിന്ന് 12.5 ലക്ഷം രൂപ വിലമതിക്കുന്ന 25 തരം തോക്കുകള്‍ കടത്തിയതിലും പങ്കുണ്ടെന്ന് ദമ്പതികള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു.
'അവരുടെ അവകാശവാദം കണ്ടെത്തുന്നതിനും കൂടുതല്‍ വിശദാംശങ്ങള്‍ അറിയുന്നതിനുമായി ഒരു ആഭ്യന്തര അന്വേഷണം നടക്കുകയാണെന്ന്' ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളത്തില്‍ 22.5 ലക്ഷം രൂപ വിലമതിക്കുന്ന 45 കൈ തോക്കുകള്‍ രാജ്യത്തേക്ക് കടത്തിയതിന് ഗുരുഗ്രാം ആസ്ഥാനമായുള്ള ദമ്പതികളെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച അറിയിച്ചിരുന്നു.
12.5 ലക്ഷം രൂപ വിലയുള്ള 25 തരം തോക്കുകള്‍ തുര്‍കിയില്‍ നിന്ന് കടത്തിയതിന് രണ്ട് യാത്രക്കാരും മുന്‍കയ്യെടുത്തുവെന്ന് കസ്റ്റംസ് വകുപ്പ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇവര്‍ നല്‍കിയ വിവരങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കാന്‍ തുടങ്ങി. 'കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 25 തോക്കുകള്‍ കടത്തിയതില്‍ പങ്കുണ്ടെന്ന് ദമ്പതികള്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി ഞങ്ങള്‍ സിസിടിവി ദൃശ്യങ്ങളും വിമാനത്തിലെ വിശദാംശങ്ങളും പരിശോധിക്കും', കസ്റ്റംസ് ഓഫീസര്‍ അറിയിച്ചു.
അതേസമയം, ദമ്പതികളില്‍ നിന്ന് 45 തോക്കുകള്‍ പിടിച്ചെടുത്തതായി കസ്റ്റംസ് ഡിപാര്‍ട്മെന്റ് ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍ഐഎ) അറിയിച്ചിട്ടുണ്ട്. ജര്‍മനിയിലും ഇറ്റലിയിലും നിര്‍മിച്ച കൈത്തോക്കുകളുമായാണ് ഭാര്യാഭര്‍ത്താക്കന്മാരെ അറസ്റ്റ് ചെയ്തതെന്നും ദമ്പതികള്‍ക്ക് തോക്കുകളടങ്ങിയ രണ്ട് ലഗേജുകള്‍ കൈമാറിയ മറ്റൊരു പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
തിങ്കളാഴ്ച വിയറ്റ്നാമിലെ ഹോ ചിമിന്‍ സിറ്റിയില്‍ നിന്ന് ഇവിടെയെത്തിയ ദമ്പതികള്‍ക്കൊപ്പം അവരുടെ കൈക്കുഞ്ഞും ഉണ്ടായിരുന്നു. ദമ്പതികളുടെ അറസ്റ്റിനെ തുടര്‍ന്ന് കുട്ടിയെ മുത്തശ്ശിക്ക് കൈമാറി.
വിയറ്റ്നാമില്‍ നിന്നുള്ള ദമ്പതികള്‍ ഇവിടെ വിമാനം ഇറങ്ങുമ്പോള്‍ ഏതാണ്ട് അതേ സമയത്ത് പാരീസില്‍ നിന്ന് എത്തിയ മൂത്ത സഹോദരന്‍ കൈമാറിയ രണ്ട് ട്രോളി ബാഗുകള്‍ ദമ്പതികളുടെ കൈവശം വഹിച്ചിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ട്രോളി ബാഗുകള്‍ നല്‍കിയ ശേഷം ജ്യേഷ്ഠന്‍ വിമാനത്താവളത്തില്‍ നിന്ന് മാറിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതുവരെ കണ്ടെത്താനാകാത്ത മൂന്നാം പ്രതിക്കെതിരെ ആയുധ നിയമപ്രകാരമുള്ളതുള്‍പെടെ ചില ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിച്ചെടുത്ത തോക്കുകള്‍ യഥാര്‍ത്ഥമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാന്‍ കസ്റ്റംസ് വകുപ്പ് ബാലിസ്റ്റിക് റിപോര്‍ട് തേടിയിട്ടുണ്ട്. എന്നിരുന്നാലും, ചില മാറ്റങ്ങള്‍ക്ക് ശേഷം തോക്കുകള്‍ ഉപയോഗിക്കാമെന്ന് പ്രാഥമിക റിപോര്‍ടില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
'അവരുടെ അവകാശവാദം കണ്ടെത്തുന്നതിനും കൂടുതല്‍ വിശദാംശങ്ങള്‍ അറിയുന്നതിനുമായി ഒരു ആഭ്യന്തര അന്വേഷണം നടക്കുകയാണെന്ന്' ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളത്തില്‍ 22.5 ലക്ഷം രൂപ വിലമതിക്കുന്ന 45 കൈ തോക്കുകള്‍ രാജ്യത്തേക്ക് കടത്തിയതിന് ഗുരുഗ്രാം ആസ്ഥാനമായുള്ള ദമ്പതികളെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച അറിയിച്ചിരുന്നു.
12.5 ലക്ഷം രൂപ വിലയുള്ള 25 തരം തോക്കുകള്‍ തുര്‍കിയില്‍ നിന്ന് കടത്തിയതിന് രണ്ട് യാത്രക്കാരും മുന്‍കയ്യെടുത്തുവെന്ന് കസ്റ്റംസ് വകുപ്പ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇവര്‍ നല്‍കിയ വിവരങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കാന്‍ തുടങ്ങി. 'കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 25 തോക്കുകള്‍ കടത്തിയതില്‍ പങ്കുണ്ടെന്ന് ദമ്പതികള്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി ഞങ്ങള്‍ സിസിടിവി ദൃശ്യങ്ങളും വിമാനത്തിലെ വിശദാംശങ്ങളും പരിശോധിക്കും', കസ്റ്റംസ് ഓഫീസര്‍ അറിയിച്ചു.
അതേസമയം, ദമ്പതികളില്‍ നിന്ന് 45 തോക്കുകള്‍ പിടിച്ചെടുത്തതായി കസ്റ്റംസ് ഡിപാര്‍ട്മെന്റ് ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍ഐഎ) അറിയിച്ചിട്ടുണ്ട്. ജര്‍മനിയിലും ഇറ്റലിയിലും നിര്‍മിച്ച കൈത്തോക്കുകളുമായാണ് ഭാര്യാഭര്‍ത്താക്കന്മാരെ അറസ്റ്റ് ചെയ്തതെന്നും ദമ്പതികള്‍ക്ക് തോക്കുകളടങ്ങിയ രണ്ട് ലഗേജുകള്‍ കൈമാറിയ മറ്റൊരു പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
തിങ്കളാഴ്ച വിയറ്റ്നാമിലെ ഹോ ചിമിന്‍ സിറ്റിയില്‍ നിന്ന് ഇവിടെയെത്തിയ ദമ്പതികള്‍ക്കൊപ്പം അവരുടെ കൈക്കുഞ്ഞും ഉണ്ടായിരുന്നു. ദമ്പതികളുടെ അറസ്റ്റിനെ തുടര്‍ന്ന് കുട്ടിയെ മുത്തശ്ശിക്ക് കൈമാറി.
വിയറ്റ്നാമില്‍ നിന്നുള്ള ദമ്പതികള്‍ ഇവിടെ വിമാനം ഇറങ്ങുമ്പോള്‍ ഏതാണ്ട് അതേ സമയത്ത് പാരീസില്‍ നിന്ന് എത്തിയ മൂത്ത സഹോദരന്‍ കൈമാറിയ രണ്ട് ട്രോളി ബാഗുകള്‍ ദമ്പതികളുടെ കൈവശം വഹിച്ചിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ട്രോളി ബാഗുകള്‍ നല്‍കിയ ശേഷം ജ്യേഷ്ഠന്‍ വിമാനത്താവളത്തില്‍ നിന്ന് മാറിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതുവരെ കണ്ടെത്താനാകാത്ത മൂന്നാം പ്രതിക്കെതിരെ ആയുധ നിയമപ്രകാരമുള്ളതുള്‍പെടെ ചില ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിച്ചെടുത്ത തോക്കുകള്‍ യഥാര്‍ത്ഥമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാന്‍ കസ്റ്റംസ് വകുപ്പ് ബാലിസ്റ്റിക് റിപോര്‍ട് തേടിയിട്ടുണ്ട്. എന്നിരുന്നാലും, ചില മാറ്റങ്ങള്‍ക്ക് ശേഷം തോക്കുകള്‍ ഉപയോഗിക്കാമെന്ന് പ്രാഥമിക റിപോര്‍ടില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
Keywords: Latest-News, National, Top-Headlines, Indira Gandhi Airport, Airport, Investigates, Customs, New Delhi, Couples, Crime, Guns, Inquiry Initiated, Inquiry Initiated To Find How Delhi Couple Got Away With 25 Guns.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

