Investigation | വിളക്കോട് മാരകായുധങ്ങള്‍ കണ്ടെത്തിയ സംഭവം: ആഭ്യന്തര സുരക്ഷാവിഭാഗം അന്വേഷണമാരംഭിച്ചു
Oct 6, 2022, 21:45 IST
ഇരിട്ടി: (www.kvartha.com) മുഴക്കുന്ന് പഞ്ചായതിലെ വിളക്കോട് ചാക്കാടു നിന്നും വടിവാളുകള്‍ ഉള്‍പെടെയുള്ള മാരകായുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ആഭ്യന്തരസുരക്ഷാവിഭാഗം അന്വേഷണമാരംഭിച്ചു. കോഴിക്കോടു നിന്നുള്ള ആഭ്യന്തര സുരക്ഷാവിഭാഗം ഉദ്യോഗസ്ഥരാണ് മുഴക്കുന്നിലെത്തി അന്വേഷണമാരംഭിച്ചത്.
ലോകല്‍ പൊലിസിന്റെ സഹായത്തോടെയാണ് ഉദ്യോഗസ്ഥര്‍ വടിവാളുകളും ആയുധങ്ങളും കണ്ടെത്തിയ സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം പൊലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. സ്വകാര്യവ്യക്തിയുടെ സ്ഥലത്തിനോട് ചേര്‍ന്ന ഓവുചാലിലാണ് ഏഴുവടിവാളുകള്‍, കൈമഴു, പിച്ചാത്തി, ആയോധന പരിശീലനത്തിനായി ഉപയോഗിക്കുന്ന നഞ്ചക്ക് എന്നിവ കണ്ടെത്തിയത്. ഇവ ഒളിപ്പിച്ചുവെച്ചസംഘത്തെ കുറിച്ചും ആയുധങ്ങള്‍ ശേഖരിച്ചുവെച്ചതിന്റെ ലക്ഷ്യത്തെ കുറിച്ചുമാണ് ആഭ്യന്തര സുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നത്.
മുഴക്കുന്ന് പൊലിസ് സ്റ്റേഷന്‍ എസ്ഐ ഷിബു എഫ് പോളിന്റെ നേതൃത്വത്തിലാണ് ഒളിപ്പിച്ചു വെച്ച ആയുധശേഖരം പിടികൂടിയത്. ഇതിനെ തുടര്‍ന്ന് പൊലിസ് പ്രദേശത്ത് വ്യാപകമായ റെയ്ഡും നടത്തിയിരുന്നു.
ലോകല്‍ പൊലിസിന്റെ സഹായത്തോടെയാണ് ഉദ്യോഗസ്ഥര്‍ വടിവാളുകളും ആയുധങ്ങളും കണ്ടെത്തിയ സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം പൊലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. സ്വകാര്യവ്യക്തിയുടെ സ്ഥലത്തിനോട് ചേര്‍ന്ന ഓവുചാലിലാണ് ഏഴുവടിവാളുകള്‍, കൈമഴു, പിച്ചാത്തി, ആയോധന പരിശീലനത്തിനായി ഉപയോഗിക്കുന്ന നഞ്ചക്ക് എന്നിവ കണ്ടെത്തിയത്. ഇവ ഒളിപ്പിച്ചുവെച്ചസംഘത്തെ കുറിച്ചും ആയുധങ്ങള്‍ ശേഖരിച്ചുവെച്ചതിന്റെ ലക്ഷ്യത്തെ കുറിച്ചുമാണ് ആഭ്യന്തര സുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നത്.
മുഴക്കുന്ന് പൊലിസ് സ്റ്റേഷന്‍ എസ്ഐ ഷിബു എഫ് പോളിന്റെ നേതൃത്വത്തിലാണ് ഒളിപ്പിച്ചു വെച്ച ആയുധശേഖരം പിടികൂടിയത്. ഇതിനെ തുടര്‍ന്ന് പൊലിസ് പ്രദേശത്ത് വ്യാപകമായ റെയ്ഡും നടത്തിയിരുന്നു.
Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Investigates, Police, Found weapons in Vilakkode: Internal security department has started investigation.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.