ബേവിഞ്ച അബ്ദുര്‍ റഹ്മാന്‍ വധം: ക്രൈം ബ്രാഞ്ച് എസ്.പി വീട് സന്ദര്‍ശിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബേവിഞ്ച അബ്ദുര്‍ റഹ്മാന്‍ വധം: ക്രൈം ബ്രാഞ്ച് എസ്.പി വീട് സന്ദര്‍ശിച്ചു

കാസര്‍കോട്: പ്രാമാദമായ ബേവിഞ്ച അബ്ദുര്‍ റഹ്മാന്‍ വധവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് എസ്.പി നിരജ് കുമാര്‍ ഗുപ്ത കൊല നടന്ന വീട് സന്ദര്‍ശിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 2.45 മണിയോടെയാണ് എസ്.പി നീരജ് കുമാര്‍, ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.വി സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അബ്ദുര്‍ റഹ്മാന്റെ വീട് സന്ദര്‍ശിച്ചത്. ഭാര്യ ആസ്യയുമായും മകന്‍ ഇര്‍ഷാദുമായും എസ്.പി കേസിനെ കുറിച്ച് സംസാരിച്ചു. കേസിന്റെ അന്വേഷണം വഴിത്തിരിവായ സഹചര്യത്തില്‍ എസ്.പിയുടെ സന്ദര്‍ശനം ഏറെ പ്രധാന്യമര്‍ഹിക്കുന്നു.

ബേവിഞ്ച അബ്ദുര്‍ റഹ്മാന്‍ വധം: ക്രൈം ബ്രാഞ്ച് എസ്.പി വീട് സന്ദര്‍ശിച്ചു
Abdul Rahman Bevinja
നേരത്തെ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് എസ്.പി പ്രദീപിനെ മാസങ്ങള്‍ക്ക് മുമ്പ് സ്ഥലം മാറ്റിയിരുന്നു. മാറാട് കേസുമായി ബന്ധപ്പെട്ടാണ് പ്രദീപിനെ മാറ്റിയതെന്നാണ് പ്രചരണമുണ്ടായതെങ്കിലും ബേവിഞ്ച അബ്ദുര്‍ റഹ്മാന്‍ കൊലകേസില്‍ പ്രതികളെ കുറിച്ചുള്ള നിര്‍ണായക അന്വേഷണത്തിനിടയിലാണ് പ്രദീപിനെ സ്ഥലം മാറ്റിയതെന്നാണ് വസ്തുത. അദ്ദേഹത്തിന് പകരം ചുമതലയേറ്റ നീരജ് കുമാര്‍ ഗുപ്തയും ഇപ്പോള്‍ അന്വേഷണം ശക്തമായി തന്നെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. അബ്ദുര്‍ റഹ്മാന്റെ കൊലയാളിയെ കുറിച്ച് വ്യക്തമായ സൂചന ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ചെര്‍ക്കളയിലെ രണ്ട് കരാറുകാര്‍ക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയതിനാല്‍ പ്രൊഫഷണന്‍ കൊലയാളികളെ ഉപയോഗിച്ച് അബ്ദുര്‍ റഹ്മാനെ വധിച്ചതായാണ് ഇപ്പോള്‍ സൂചന പുറത്തുവന്നിട്ടുള്ളത്. കൊലയാളികളെ കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചതായി ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 2002 സെപ്തംബര്‍ 26 ന് രാത്രിയാണ് അബ്ദുര്‍ റഹ്മാനെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. പത്ത് വര്‍ഷമായി കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ച് തുടരുകയാണ്. നേരത്തേ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് എസ്.പി ഫിലിപ്പ് വീട്ടുകാരെ സംശയിക്കുന്ന തരത്തില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോയത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.

സഫിയ കേസ് തെളിയിച്ച ഫിലിപ്പിന്റെ നേതൃത്വത്തില്‍ അന്വേഷണം ഫലപ്രദമാകുമെന്ന് കരുതിയിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ഇതിനകം തന്നെ പതിനഞ്ചോളം ഉദ്യോഗസ്ഥര്‍ ഈ കേസില്‍ അന്വേഷണം നടത്തിയിട്ടുണ്ട്. സി.ബി.ഐയ്ക്ക് ഈ കേസ് വിട്ടെങ്കിലും സി.ബി.ഐ കേസ് പരിശോധിച്ച് അന്വേഷണം ക്രൈം ബ്രാഞ്ചിന് തന്നെ നടത്താവുന്നതാണെന്ന് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും അന്വേഷണം ക്രൈം ബ്രാഞ്ച് തന്നെ ഏറ്റെടുത്തത്.

ലീഗും, സി.പി.എമ്മും ഒട്ടേറെ സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. നീണ്ട പത്തു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയാക്കാനോ പ്രതികളെ കണ്ടെത്താനോ ക്രൈം ബ്രാഞ്ചിന് സാധിക്കാതിരുന്നത് എന്ത് കൊണ്ടെന്നാണ് വീട്ടുകാര്‍ ചോദിക്കുന്നത്. ഒട്ടെറെ മാനസീക സമര്‍ദ്ദങ്ങളാണ് വീട്ടുകാര്‍ക്ക് നേരിടേണ്ടിവരുന്നത്. യഥാര്‍ഥ പ്രതികളെ കണ്ടെതിയാല്‍ മാത്രമേ തങ്ങളുടെ മനോവേദനയ്ക്ക് പരിഹാരമാവുകയുള്ളുവെന്നാണ് ഭാര്യ ആയിശയും മൂത്ത മകന്‍ ഇര്‍ഷാദും പറയുന്നത്.

ബേവിഞ്ച അബ്ദുര്‍ റഹ്മാന്‍ വധം: ക്രൈം ബ്രാഞ്ച് എസ്.പി വീട് സന്ദര്‍ശിച്ചു

ബേവിഞ്ച അബ്ദുര്‍ റഹ്മാന്‍ വധം: ക്രൈം ബ്രാഞ്ച് എസ്.പി വീട് സന്ദര്‍ശിച്ചു

ബേവിഞ്ച അബ്ദുര്‍ റഹ്മാന്‍ വധം: ക്രൈം ബ്രാഞ്ച് എസ്.പി വീട് സന്ദര്‍ശിച്ചു

Keywords: Kerala. Kasaragod, Bevinja Abdul Rahman, Crime branch officer, S.P Neeraj Kumar, Cherkala, case.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script