Controversy | സ്ത്രീകളെയും കുട്ടിയെയും മർദിച്ചെന്ന പരാതിയിൽ സിപിഎം നേതാവ് അറസ്റ്റിൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഒരു തട്ടുകടയിലെ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്.
● സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ പ്രതിഷേധം ഉയർന്നു.
തിരുവനന്തപുരം: (KVARTHA) ഒരു തട്ടുകടയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് സ്ത്രീകളെയും കുട്ടിയെയും മർദ്ദിച്ചുവെന്ന പരാതിയിൽ സിപിഎം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിയെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു.
പരാതിക്കാരനായ അരുൺ എന്നയാളുടെ കടയിൽ ‘ഊണ്‍ റെഡി’ എന്ന ബോർഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ശശി, അരുണിന്റെ അമ്മയോടും ഭാര്യയോടും കടയുടെ മുന്നിലെ ബോർഡ് മാറ്റണമെന്ന് ആവശ്യപ്പെട്ടുവെന്നും
എന്നാല്‍ ഇതിന് തയാറായില്ലെന്നാരോപിച്ച് ശശി ഇവരോട് തട്ടിക്കയറിയതായും ഇതിൽ തർക്കമുണ്ടായിയെന്നുമാണ് പരാതി.
തർക്കം ഉടലെടുത്ത സമയത്ത്, ശശി സ്ത്രീകളോട് അപമാനകരമായി പെരുമാറുന്നത് അരുണിന്റെ എട്ടു വയസുകാരനായ മകൻ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചു. ഇത് കണ്ട ശശി, കുട്ടിയെ മർദ്ദിച്ചുവെന്നും പരാതിയിൽ പറയുന്നു. കുട്ടി കരയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
തുടർന്ന്, അരുണിന്റെ അമ്മയും ഭാര്യയും ശശിയുടെ സ്കൂട്ടറിന്റെ താക്കോൽ എടുത്തതിൽ പ്രകോപിതനായ ശശി, സ്ത്രീകളെ ആക്രമിച്ചുവെന്നാണ് പരാതി.
ഈ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അറസ്റ്റ് ചെയ്ത ശശിയെ കോടതിയിൽ ഹാജരാക്കും.
ഈ സംഭവം സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഒരു ജനപ്രതിനിധിയായ വ്യക്തി ഇത്തരമൊരു അക്രമം നടത്തിയത് സമൂഹത്തിന്റെ നീതിബോധത്തെ ചോദ്യം ചെയ്യുന്നതായി പലരും അഭിപ്രായപ്പെട്ടു.
#CPM, #assault, #women, #child, #arrest, #Kerala, #India, #politicalcontroversy
