Crime | ചിപ്സ് നല്‍കാമെന്ന് പറഞ്ഞ് 5 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി; ഒഡീഷ സ്വദേശി പിടിയിൽ

 
 
child assault migrant worker arrested

Representational image generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു
● പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി

നിലമ്പൂർ: (KVARTHA) അഞ്ചുവയസ്സുള്ള പെൺകുട്ടിയെ ചിപ്സ് തരാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ ഒഡീഷ സ്വദേശിയായ അലി ഹുസൈനെ (53) പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ പൊലീസ് പിടികൂടിയ പ്രതിയെ മഞ്ചേരി കോടതി റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന സ്ഥലത്തിന് സമീപം തന്നെയായിരുന്നു പ്രതിയുടെ താമസം. ഈ അടുപ്പം മുതലാക്കി കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

Aster mims 04/11/2022

ചിപ്സ് വാങ്ങി കൊടുക്കാമെന്ന് വാഗ്ദാനം നൽകി കുട്ടിയെ തന്റെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്. രാത്രി 7.30 ഓടെ കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടിയുടെ ദേഹത്തെ പരുക്കുകൾ കണ്ട രക്ഷിതാക്കൾ ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

നിലമ്പൂരിലെ ഒരു ആക്രിക്കടയ്ക്ക് സമീപത്തു നിന്ന് ഒളിവിലായിരുന്ന പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. നിലമ്പൂർ സി.ഐ. മനോജ് പറയട്ടയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്ത പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു.

#childabuse #kerala #india #crime #justice #arrest #sexualassault #stopchildabuse #protectchildren
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia