Bilkis Bano case | ബല്‍കീസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരെ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീംകോടതി; തീരുമാനം ജസ്റ്റിസ് ബേല എം ത്രിവേദി പിന്മാറിയ സാഹചര്യത്തില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) ബല്‍കീസ് ബാനു ബലാത്സംഗ കേസിലെ 11 പ്രതികളുടെ ശിക്ഷ ഇളവ് ചെയ്തതിനെതിരായ ഹര്‍ജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് പുതിയ ബെഞ്ച് രൂപീകരിക്കുമെന്ന് അഭിഭാഷകയായ ശോഭ ഗുപ്തയോട് ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് ബേല എം ത്രിവേദി പിന്മാറിയ സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കിയത്.
           
Bilkis Bano case | ബല്‍കീസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരെ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീംകോടതി; തീരുമാനം ജസ്റ്റിസ് ബേല എം ത്രിവേദി പിന്മാറിയ സാഹചര്യത്തില്‍

2008 ജനുവരി 21ന് മുംബൈയിലെ പ്രത്യേക സിബിഐ കോടതി 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈകോടതിയും സുപ്രീം കോടതിയും ശരിവച്ചു. എന്നാല്‍ കുറ്റവാളികള്‍ ശിക്ഷാ ഇളവിനുള്ള അപേക്ഷ അനുവദിച്ചതിന് ശേഷം ഗുജറാത്ത് സര്‍ക്കാരിന്റെ 1992 ലെ ഇളവ് നയം പ്രകാരം ഓഗസ്റ്റില്‍ വിട്ടയക്കുകയായിരുന്നു

പ്രതികളെ വിട്ടയക്കണമോയെന്ന് തീരുമാനിക്കാന്‍ ഗുജറാത്ത് സര്‍ക്കാറിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചതിന് പിന്നാലെയായിരുന്നു വിട്ടയക്കാനുള്ള തീരുമാനം. 2022 മെയ് 13 ലെ ഈ ഉത്തരവിനെതിരെ നല്‍കിയ പുന:പരിശോധന ഹര്‍ജി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സുപ്രീംകോടതി തള്ളിയിരുന്നു.

2002 മാര്‍ച്ച് മൂന്നിനായിരുന്നു ബല്‍കീസ് ബാനുവിനെതിരെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബല്‍കീസിനെ അക്രമികള്‍ ക്രൂരമായി ബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴ് സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

Keywords: Bilkis Bano Case, News, National, Top-Headlines, Molestation, Crime, Supreme Court, Supreme Court of India, New Delhi, Court, Bilkis Bano case: SC agrees to constitute special bench.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia