Achievement | രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ അഭിമാനമായ മുഹമ്മദ് അസ്ഹറുദ്ദീൻ ആരാണ്? 

 
Mohammad Azharudheen playing for Kerala in Ranji Trophy, historic century
Mohammad Azharudheen playing for Kerala in Ranji Trophy, historic century

Photo Credit: X/ KCA

● രഞ്ജി ട്രോഫി സെമിഫൈനലിൽ സെഞ്ച്വറി നേടുന്ന ആദ്യ കേരള താരം.
● ഗുജറാത്തിനെതിരെ പുറത്താകാതെ 177 റൺസ് നേടി തകർപ്പൻ പ്രകടനം.
● സെമിഫൈനലിൽ കേരളത്തെ മികച്ച സ്‌കോറിലേക്ക് എത്തിച്ചു.

(KVARTHA) അഹ്‌മദാബാദിൽ നടക്കുന്ന രഞ്ജി ട്രോഫി സെമിഫൈനലിൽ കേരളത്തിന്റെ അഭിമാന താരമായി മാറുകയാണ് മുഹമ്മദ് അസ്ഹറുദ്ദീൻ. ഗുജറാത്തിനെതിരായ നിർണായക മത്സരത്തിൽ പുറത്താകാതെ 177 റൺസ് നേടിയാണ് അസ്ഹറുദ്ദീൻ ചരിത്രമെഴുതിയത്. രഞ്ജി ട്രോഫി സെമിഫൈനലിൽ സെഞ്ച്വറി നേടുന്ന ആദ്യ കേരള താരം എന്ന നേട്ടം കൈവരിച്ച അസ്ഹറുദ്ദീൻ മലയാളികളുടെ ഹൃദയം കവർന്നു.

അസ്ഹറുദ്ദീന്റെ കുടുംബം

മുഹമ്മദ് അസ്ഹറുദ്ദീൻ കാസർകോട് തളങ്കര സ്വദേശിയാണ്. ബി കെ മൊയ്തു - നഫീസയുടെയും എട്ടു മക്കളിൽ ഇളയവനാണ്. അജ്‌മൽ എന്ന്  ആദ്യം നിശ്ചയിച്ച പേര്, ക്രിക്കറ്റ് പ്രേമിയായ മൂത്തജ്യേഷ്ഠൻ ഖമറുദ്ദീന്റെ നിർബന്ധപ്രകാരം അസ്ഹറുദ്ദീൻ എന്നാക്കുകയായിരുന്നു. പത്താം വയസിൽ തളങ്കര ടാസ് ക്ലബ്ബിൽ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ അസ്ഹറുദ്ദീൻ, 11-ാം വയസിൽ അണ്ടർ 13 ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 

പിന്നീട് ജില്ലാ ടീം ക്യാപ്റ്റനായി. അണ്ടർ 15 ടീമിലും ക്യാപ്റ്റനായി. കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ അക്കാദമിയിൽ ചേർന്നു. അണ്ടർ 19 കേരള ടീമിൽ അംഗമായപ്പോൾ തന്നെ തന്റെ കഴിവ് തെളിയിച്ച അസ്ഹറുദ്ദീൻ പിന്നീട് അണ്ടർ 23 ടീമിലേക്കും, സീനിയർ ടീമിലേക്കും ഉയർന്നെത്തി. 2015-16 സീസണിലാണ് ആദ്യമായി രഞ്ജി ട്രോഫി കളിക്കുന്നത്. തുടർന്ന് ടീമിലെ സ്ഥിര സാന്നിധ്യമായി.

രഞ്ജി സെമിഫൈനലിൽ അസ്ഹറുദ്ദീൻ്റെ തകർപ്പൻ ഇന്നിംഗ്സ്

ഗുജറാത്തിനെതിരായ സെമിഫൈനലിൽ കേരളം 157/4 എന്ന നിലയിൽ ബുദ്ധിമുട്ടിലായിരുന്നു. ഈ നിർണായക ഘട്ടത്തിലാണ് അസ്ഹറുദ്ദീൻ തകർപ്പൻ ഇന്നിംഗ്സ് പുറത്തെടുത്തത്. സച്ചിൻ ബേബിയുമായി ചേർന്ന് വിലപ്പെട്ട കൂട്ടുകെട്ട് തീർത്ത്, പിന്നീട് സൽമാൻ നിസാറിനൊപ്പം കൂടി ടീം സ്‌കോർ ഉയർത്തി. 
മുഹമ്മദ് അസ്ഹറുദ്ദീൻ മുൻകാലത്തും കേരളത്തിനായി മികവു തെളിയിച്ചിട്ടുണ്ട്. 2021-ൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കെതിരേ 37 പന്തിൽ സെഞ്ച്വറി നേടിയാണ് ദേശീയ ശ്രദ്ധ നേടിയത്. 

ഈ പ്രകടനം അദ്ദേഹത്തെ ഐപിഎല്ലിലേക്ക് കടന്നുചെല്ലാൻ സഹായിച്ചു. റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിലേക്കാണ് അദ്ദേഹം ഐപിഎൽ വഴി പ്രവേശിച്ചത്. അഭ്യന്തര ട്വന്റി-20 മത്സരത്തിൽ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറി എന്ന റെക്കോഡും അദ്ദേഹത്തിന്റേതാണ്. അസ്ഹറുദ്ദീൻ അതിവേഗം കളിക്കാനുള്ള കഴിവുകൊണ്ടാണ് പ്രശസ്തനായത്. ആദം ഗിൽക്രിസ്റ്റ്‌നെ ഇഷ്ടപ്പെടുന്ന അസ്ഹറുദ്ദീൻ, തന്റെ ബാറ്റിങ്ങ് ശൈലിയിലും അതിന്റെ അകമ്പടിയായി കൂറ്റൻ ഷോട്ടുകൾ അടിച്ചു കളിക്കുന്നതിലും വലിയ മികവ് പുലർത്തുന്നു. 

അസ്ഹറുദ്ദീൻ - കേരളത്തിന് അഭിമാനനക്ഷത്രം

മുഹമ്മദ് അസ്ഹറുദ്ദീൻ തന്റെ കഴിവ് കാണിച്ച് കേരളത്തിൻ്റെ ഏറ്റവും പ്രതീക്ഷയുള്ള ക്രിക്കറ്റ് താരമായി മാറുകയാണ്. സെമിഫൈനലിലെ ഇതുവരെ കണ്ട ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ ഒന്ന് അദ്ദേഹത്തിന്റേതാണ്. കേരള ക്രിക്കറ്റിന്റെ ഭാവിയിൽ ഒരു വലിയ താരമായി അദ്ദേഹം മാറുമെന്നതിൽ സംശയമില്ല. ഇനി ഇന്ത്യൻ ദേശീയ ടീമിലേക്ക് പ്രവേശനത്തിനായി മലയാളികൾ ഉറ്റുനോക്കുകയാണ്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Mohammad Azharudheen, Kerala's cricket star, made history by scoring 177 runs in Ranji Trophy semifinals against Gujarat, becoming the first Kerala player to score a century in a Ranji semis.

#RanjiTrophy, #KeralaCricket, #MohammadAzharudheen, #HistoryMaker, #KeralaPride, #IndianCricket

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia