Cricket | ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകുമോ?
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഐസിസിയുടെ തലപ്പത്ത് ജയ് ഷായ് എത്തിയതോടെ പുതിയ സാധ്യതകൾ
ന്യൂഡൽഹി: (KVARTHA) 2025ലെ ചാമ്പ്യൻസ് ട്രോഫിയെ കുറിച്ചുള്ള ചർച്ചകൾ ദിനംപ്രതി ചൂടേറുകയാണ്. ടൂർണമെന്റിന് പാകിസ്താൻ വേദിയായായി തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും ഇന്ത്യ പങ്കെടുക്കുമോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള രാഷ്ട്രീയ സംഘർഷം മൂലം 2013 മുതൽ ഇന്ത്യയും പാകിസ്താനും ഒരു ഉഭയകക്ഷി പരമ്പര പോലും കളിച്ചിട്ടില്ല. 2023 ഏഷ്യ കപ്പ് ടൂർണമെന്റിൽ പങ്കെടുക്കാൻ ഇന്ത്യ പാകിസ്താനിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് ടൂർണമെൻ്റിന് ശ്രീലങ്ക ആതിഥേയത്വം വഹിക്കുകയും ചെയ്തു

ഇപ്പോൾ ചാമ്പ്യൻസ് ട്രോഫിക്കായി ഹൈബ്രിഡ് മോഡൽ (ഒരു രാജ്യത്ത് മാത്രമാകാതെ, രണ്ട് വേദികളിൽ മത്സരം നടത്തുന്ന രീതി) പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നിരസിച്ചിരിക്കുകയാണ്. ഇതോടെ സങ്കീർണതകൾ വർധിക്കുകയാണ്. അടുത്തിടെ ബിസിസിഐ സെക്രട്ടറി ജയ് ഷായെ ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിൻ്റെ (ഐസിസി) പുതിയ ചെയർമാനായും തിരഞ്ഞെടുത്തിരുന്നു. ഇതും പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയുടെ ഭാവിയിൽ നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'തീരുമാനം മോദിയുടെ കയ്യിൽ'
ഈ സാഹചര്യത്തെ കുറിച്ച് മുൻ പാകിസ്താൻ ബാറ്റർ ബസീത്ത് അലി പ്രതികരിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഒക്ടോബറിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) സർക്കാർ തലയോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദിയെ പാകിസ്താൻ ക്ഷണിച്ചിട്ടുണ്ട്.
'തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അദ്ദേഹം സമ്മതിച്ചാൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്താനിലേക്ക് യാത്ര ചെയ്തേക്കാം. അല്ലെങ്കിൽ പന്ത് ഐസിസിയുടെ കോർട്ടിലായിരിക്കും. അപ്പോൾ ജയ് ഷായ്ക്ക് തീരുമാനം എടുക്കാൻ പ്രയാസമായിരിക്കും', ബസീത്ത് അലി തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
മുൻ പാകിസ്താൻ സ്പിന്നർ ദാനിഷ് കനേരിയയും ഇന്ത്യ പാകിസ്താനിലേക്ക് യാത്ര ചെയ്യരുതെന്നും ദുബൈയിൽ മത്സരം നടത്തണമെന്നും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 'പാകിസ്താനിലെ സാഹചര്യം നോക്കുമ്പോൾ ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകരുത്, പാകിസ്താനും അതിനെ കുറിച്ച് ചിന്തിക്കണം, അതിനുശേഷം ഐസിസി തീരുമാനമെടുക്കും, മിക്കവാറും അത് ഹൈബ്രിഡ് മോഡലായിരിക്കും, അത് ദുബൈയിൽ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കളിക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#ChampionsTrophy #IndiaCricket #PakistanCricket #ICC #JayShah #NarendraModi
