എംഎൽഎമാരുടെ സർവേയിൽ കെ സിക്ക് മുൻതൂക്കം; പന്ത് ഹൈകമാൻഡിൻ്റെ കോർട്ടിൽ; വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ പരമയോഗ്യനെന്ന് കഥാകൃത്ത് ടി പത്മനാഭൻ

 
kc venugopal tp padmanabhan cm support

Photo Credit: Facebook/ Shevlin Sebastian, K.C. Venugopal

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● രാഹുൽ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ കേരളത്തെ നയിക്കണമെന്ന് ആവശ്യം.
● എംഎൽഎമാരുടെയും മുതിർന്ന നേതാക്കളുടെയും പിന്തുണ കെ സിക്ക്.
● പാർലമെൻ്റിലും അസംബ്ലിയിലും മികച്ച പ്രവർത്തനം നടത്തിയ നേതാവെന്ന് പ്രശംസ.
● രമേശ് ചെന്നിത്തലയുമായി വ്യക്തിപരമായ വലിയ ബന്ധമെന്ന് പത്മനാഭൻ.
● വി ഡി സതീശനുമായി അത്ര വലിയ അടുപ്പമില്ലെന്ന് വെളിപ്പെടുത്തൽ.
● വ്യക്തിബന്ധങ്ങളുടെയും രാഷ്ട്രീയ പരിചയത്തിൻ്റെയും അടിസ്ഥാനത്തിലുള്ള പിന്തുണ.

കണ്ണൂർ/ തിരുവനതപുരം: (KVARTHA) കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ പിന്തുണച്ച് പ്രമുഖ കഥാകൃത്ത് ടി പത്മനാഭൻ. കോൺഗ്രസിൻ്റെ മുഖ്യമന്ത്രിയാകാനുള്ള പോരാട്ടത്തിൽ മുൻപന്തിയിലുള്ള നേതാക്കളിൽ കെ സി വേണുഗോപാലിനാണ് താൻ ഒന്നാം സ്ഥാനം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

Aster mims 04/11/2022

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്ന് പ്രധാന നേതാക്കളിൽ കെ സി വേണുഗോപാലുമായും രമേശ് ചെന്നിത്തലയുമായും തനിക്ക് വ്യക്തിപരമായ വലിയ ബന്ധമുണ്ട്. എന്നാൽ വി ഡി സതീശനുമായി അത്ര വലിയ അടുപ്പമില്ലെന്ന് പത്മനാഭൻ വ്യക്തമാക്കി. വ്യക്തിബന്ധങ്ങളുടെയും രാഷ്ട്രീയ വാർത്തകളുടെയും പരിചയസമ്പന്നതയുടെയും അടിസ്ഥാനത്തിലാണ് താൻ കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

പരമയോഗ്യനായ വേണുഗോപാലിൻ്റെ ഗുണങ്ങളും അർഹതയും മുൻനിർത്തിയാണ് താൻ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. പാർലമെൻ്റിലും അസംബ്ലിയിലും ഒരുപോലെ കഴിവ് തെളിയിച്ച വ്യക്തിത്വമാണ് അദ്ദേഹം. 

രാഹുൽ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായി പ്രവർത്തിക്കുന്ന അദ്ദേഹം രാഹുലിനെ നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. അങ്ങനെയുള്ള ഒരു നേതാവ് കേരളത്തിൻ്റെ മുഖ്യമന്ത്രിയാകുന്നത് ഗുണകരമാകുമെന്നും ടി പത്മനാഭൻ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി പദം: എംഎൽഎമാരുടെ സർവേയിൽ കെ സി വേണുഗോപാലിന് മുൻതൂക്കം; കോൺഗ്രസിൽ ചർച്ചകൾ സജീവം

യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ എഐസിസി നിയോഗിച്ച നിരീക്ഷകർ നടത്തിയ എംഎൽഎമാരുടെ അഭിപ്രായ സർവേയിൽ കെ സി വേണുഗോപാലിന് വലിയ മുൻതൂക്കം ലഭിച്ചതായി റിപ്പോർട്ടുകൾ. കോൺഗ്രസിലെ വിവിധ വിഭാഗങ്ങൾ തങ്ങളുടെ നേതാക്കൾക്കായി സജീവമായി രംഗത്തുണ്ടെങ്കിലും, സംഘടനാ തലത്തിലെ പിന്തുണ കെ സി വേണുഗോപാലിന് അനുകൂലമാണെന്നാണ് പുറത്തുവരുന്ന സൂചനകൾ.

എംഎൽഎമാരുടെയും മുതിർന്ന നേതാക്കളുടെയും പിന്തുണ

കോൺഗ്രസിലെ 63 എംഎൽഎമാരിൽ 47 പേരും കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് അഭിപ്രായപ്പെട്ടതായാണ് വിവരം. കെ കരുണാകരൻ, എ കെ ആന്റണി, ഉമ്മൻ ചാണ്ടി തുടങ്ങിയ മുൻകാല നേതാക്കൾക്ക് ലഭിച്ചതിനേക്കാൾ വലിയ പിന്തുണയാണ് ഈ സർവേയിൽ പ്രതിഫലിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കെ സുധാകരൻ, പി ജെ കുര്യൻ തുടങ്ങിയ മുതിർന്ന നേതാക്കളുടെയും ഭൂരിപക്ഷം എംപിമാരുടെയും പിന്തുണയും കെ സി വേണുഗോപാലിനാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവർ എഐസിസി നേതൃത്വത്തിന് കത്ത് നൽകിയതായും പറയുന്നു.

ക്യാമ്പയിനുകളും ഹൈക്കമാൻഡ് നിരീക്ഷണവും

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കടുത്ത മത്സരം നടക്കുന്നതിനാൽ കോൺഗ്രസിനുള്ളിൽ വിവിധ നേതാക്കളെ അനുകൂലിച്ചുള്ള ചർച്ചകളും ക്യാമ്പയിനുകളും സജീവമാണ്. വി ഡി സതീശന് അനുകൂലമായി നടക്കുന്ന ചില പരസ്യ പ്രകടനങ്ങളും സമൂഹമാധ്യമങ്ങളിലെ പി ആർ ക്യാമ്പയിനുകളും ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ മുഴുവൻ ഖ്യാതിയും ഒരു വിഭാഗം സ്വന്തമാക്കാൻ ശ്രമിക്കുന്നുവെന്ന വിമർശനവും പാർട്ടിയിലുണ്ട്. അതേസമയം, ആൾബലം കൊണ്ടും സംഘടനാപരമായും ശക്തമായ പിന്തുണയുണ്ടായിട്ടും കെ സി വേണുഗോപാൽ വിഭാഗം ഇതുവരെ പരസ്യ പ്രകടനങ്ങൾക്ക് ഇറങ്ങാത്തത് സംഘടനാ അച്ചടക്കം പാലിക്കുന്നതിന്റെ ഭാഗമായാണെന്ന് വിലയിരുത്തുന്നു. ഇത്തരം കാര്യങ്ങളെല്ലാം എഐസിസി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗൻ പറയുന്നത്.

ഉദുമയിലെ വോട്ടും ഉയർന്നുവന്ന വിവാദവും

ഇതിനിടെ, എഐസിസി നിരീക്ഷകരുടെ പട്ടികയിൽ ഉദുമയിലെ നിയുക്ത എംഎൽഎ കെ നീലകണ്ഠന്റെ വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്ന പരാതിയും ചിലർ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി ആരാകണം എന്നത് സംബന്ധിച്ച് അദ്ദേഹം കൃത്യമായ അഭിപ്രായം രേഖപ്പെടുത്താത്തതിനാലാണ് അദ്ദേഹത്തിന്റെ കോളം ഒഴിച്ചിട്ടതെന്നാണ് ഇതിന് ലഭിക്കുന്ന വിശദീകരണം. ഇത്തരത്തിൽ വ്യക്തമായ നിലപാട് പറയാത്ത നേതാക്കളുടെ കോളങ്ങൾ ഒഴിച്ചിട്ടിട്ടുണ്ടെന്നുമാണ് വിശദീകരണം . എന്നാൽ ഈ വിഷയത്തിൽ എഐസിസി നിരീക്ഷകരെ ഏകപക്ഷീയമായി പ്രതിസ്ഥാനത്ത് നിർത്താൻ ചില കോണുകളിൽ നിന്ന് ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്.

വിവിധ നേതാക്കൾക്കായി പാർട്ടിക്കുള്ളിൽ സമ്മർദ്ദ തന്ത്രങ്ങൾ സജീവമാണെങ്കിലും, എംഎൽഎമാരുടെ അഭിപ്രായവും സംഘടനാ താല്പര്യവും മുൻനിർത്തി അന്തിമ തീരുമാനം ഹൈക്കമാൻഡ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടി പത്മനാഭൻ്റെ ഈ അഭിപ്രായത്തെക്കുറിച്ചുള്ള നിങ്ങളുടെ നിലപാടുകളും കെസിക്ക് ലഭിക്കുന്ന പിന്തൂണ സംബന്ധിച്ചും ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താനും മറക്കരുത്. ഇതുപോലുള്ള കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.

Article Summary: Famous Malayalam writer T. Padmanabhan supported K.C. Venugopal for the post of Kerala Chief Minister, highlighting his experience and ties with Rahul Gandhi.

#KCVenugopal #TPadmanabhan #Congress #KeralaPolitics #ChiefMinisterRace #BreakingNews #KannurNews #KeralaElection2026

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia