SWISS-TOWER 24/07/2023

കാറ്ററിങ് സ്ഥാപനത്തിൽ നിന്ന് ഒന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടികൂടി: 25,000 രൂപ പിഴ ചുമത്തി

 
A large pile of plastic waste, including single-use cups and spoons, seized by officials.
A large pile of plastic waste, including single-use cups and spoons, seized by officials.

Photo: Special Arrangement

● പ്ലാസ്റ്റിക് ക്യാരി ബാഗുകളും സ്പൂണുകളും പിടിച്ചെടുത്തു.
● സ്ഥാപനത്തിനെതിരെ രണ്ടാം തവണയാണ് നടപടി.
● പിടിച്ചെടുത്തവ പഞ്ചായത്ത് ഓഫീസിലേക്ക് മാറ്റി.
● തുടർനടപടിക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.

പഴയങ്ങാടി: (KVARTHA) മാടായി ഗ്രാമപഞ്ചായത്ത് പരിധിയിലെ മൊട്ടമ്പ്രത്ത് പ്രവർത്തിക്കുന്ന ലിയ കാറ്ററിങ് സൊല്യൂഷൻ എന്ന സ്ഥാപനത്തിൽനിന്ന് ഒന്നര ക്വിന്റൽ നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് വൻതോതിൽ പ്ലാസ്റ്റിക് ശേഖരം കണ്ടെത്തിയത്.

Aster mims 04/11/2022

സ്ഥാപനത്തിൽനിന്നും ഗോഡൗണിൽനിന്നുമാണ് വസ്തുക്കൾ പിടികൂടിയത്. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സ്പൂൺ, പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ കപ്പ്, സ്ട്രോ, പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ വാഴയില, പ്ലാസ്റ്റിക് ടേബിൾ ഷീറ്റ്, ഒരു കെയ്സ് 300 മില്ലിലിറ്റർ പ്ലാസ്റ്റിക് കുപ്പി വെള്ളം എന്നിവയാണ് പിടിച്ചെടുത്ത നിരോധിത ഉൽപ്പന്നങ്ങൾ. പിടിച്ചെടുത്തവ മാടായി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേക്ക് മാറ്റി.

ലിയ കാറ്ററിങ് സൊല്യൂഷൻ എന്ന സ്ഥാപനത്തിൽനിന്ന് രണ്ടാം തവണയാണ് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടുന്നത്. നിരോധിത ഉൽപ്പന്നങ്ങൾ സംഭരിച്ചതിന് സ്‌ക്വാഡ് സ്ഥാപനത്തിന് 25,000 രൂപ പിഴ ചുമത്തി. തുടർനടപടികൾ സ്വീകരിക്കാൻ മാടായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്തു.

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി.പി., സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, പ്രവീൺ പി.എസ്., ദിബിൽ സി.കെ., മാടായി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ നീതു രവി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ഈ സ്ഥാപനത്തിനെതിരെ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടത്? നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കുക.


Article Summary: 1.5 quintals of banned plastic seized in Kannur.

#PlasticBan, #Kerala, #Kannur, #EnvironmentalProtection, #SayNoToPlastic, #PlasticFree

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia