ടെസ്റ്റ് ട്യൂബിലൂടെ പിറന്നത് നാല് കുട്ടികൾ; കുട്ടികളില്ലാത്ത രമൻദീപ് കോറിനും റൺവീർ സിംഗിനും ആഹ്ലാദ നിമിഷം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലുധിയാന: (www.kvartha.com 12.01.2017)  കുട്ടികളില്ലാതെ കഷ്ട്ടപ്പെട്ടിരുന്ന രമൻ ദീപ് കോറിനും റൺവീർ സിങിനും ഒടുവിൽ ഭാഗ്യം കൈവന്നു. അതും നാല് തവണ.
വന്ധ്യത കാരണം നീണ്ട ഏഴു വർഷക്കാലമായി രമൻ ദീപും റൺവീർ സിംഗും കുട്ടികളില്ലാതെ സങ്കടപ്പെടുകയാണ്.
ടെസ്റ്റ് ട്യൂബിലൂടെ പിറന്നത് നാല് കുട്ടികൾ; കുട്ടികളില്ലാത്ത രമൻദീപ് കോറിനും റൺവീർ സിംഗിനും ആഹ്ലാദ നിമിഷം

ഒരുപാട് ഡോക്ടർമാരെ കാണുകയും ചികിൽസിക്കുകയുമൊക്കെ ചെയ്തുവെങ്കിലും കുട്ടികളുണ്ടാകില്ലെന്ന് പറഞ്ഞ് എല്ലാവരും കയ്യൊഴിയുകയായിരുന്നു. തുടർന്നാണ് ലുധിയാനയിലുള്ള റാണ ഐ.വി.എഫ് സെന്ററിൽ പോകാൻ തീരുമാനിക്കുന്നത്.

കൗൺസിലിങ്ങിന് ശേഷം 2016 മെയ് മാസം റൺവീർ സിങ് ഐ വി എഫ് ന് വിധേയയായി.

ടെസ്റ്റ് ട്യൂബിലൂടെ പിറന്നത് നാല് കുട്ടികൾ; കുട്ടികളില്ലാത്ത രമൻദീപ് കോറിനും റൺവീർ സിംഗിനും ആഹ്ലാദ നിമിഷം

ആദ്യ ഉദ്യമത്തിൽ തന്നെ റൺവീർ സിങ് ഗർഭം ധരിച്ചു. എന്നാൽ പരിശോധനയിൽ നാല് കുട്ടികളുണ്ടെന്നറിഞ്ഞ രമൻ ദീപും റൺവീർ സിങും  ഞെട്ടി. എങ്കിലും നാല് കുട്ടികളേയും പ്രസവിക്കാൻ അവർ തീരുമാനിക്കുകയായിരുന്നു.

ഒന്നിലധികം കുട്ടികളെ ഗർഭം ധരിച്ച് പ്രസവിക്കുന്നത് അതി സങ്കീർണമായതും അപകട സാധ്യത കൂടിയതുമായതിനാൽ തന്നെ ഡോക്ടർ വിജയ് ദീപ് കോർ (പ്രധാന ഗൈനക്കോളജിസ്റ്റ് റാണ ഐ.വി.എഫ്) ന്റെ കീഴിൽ പ്രത്യേക പരിചരണവും ചികിൽസയും റൺവീർ സിങിന് നൽകി. ഏഴ് മാസമായപ്പോൽ തന്നെ റൺവീർ സിങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത് കൊണ്ട് തന്നെ യാതൊരു വിധ പ്രയാസങ്ങളും കൂടാതെ 2016 ഡിസംബർ 16 ന് റൺവീർ സിങ് പ്രസവിച്ചു. നാല് കുട്ടികളൂം പൂർണ ആരോഗ്യത്തോടെ സുഖമായിരിക്കുന്നു.

Summary: Woman delivers test tube quadruplets in Ludhiana. The year 2017 brought not twice or thrice but four times joy and happiness for the Barnala based couple Ramandeep Kaur and Ranvir Singh as they were blessed with quadruplets on December 16 last year



Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia