രോഗബാധിതയായി ആശുപത്രിയിലെത്തിച്ച യുവതിക്ക് ഓക്‌സിജന് പകരം ചിരിപ്പിക്കുന്ന വാതകം നല്‍കി; ശ്വാസംമുട്ടി മരിച്ച യുവതിയുടെ കുടുംബത്തിന് 28 ലക്ഷം രൂപ നഷ്ടപരിഹാരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മധുര: (www.kvartha.com 04.09.2016) രോഗബാധിതയായി ആശുപത്രിയിലെത്തിച്ച യുവതിക്ക് ഓക്‌സിജനു പകരം നല്‍കിയത് ചിരിപ്പിക്കുന്ന വാതകമായ നൈട്രസ് ഓക്‌സൈഡ് നല്‍കി ശ്വാസം കിട്ടാതെ മരിച്ച യുവതിയുടെ കുടുംബത്തിന് 28 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി.

മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെതാണ് വിധി. 2012ല്‍ ആശാരിപ്പള്ളത്തെ നാഗര്‍കോവില്‍ മെഡിക്കല്‍ കോളജിലായിരുന്നു കേസിനാസ്പദമായ സംഭവം. മുപ്പത്തിനാലുകാരിയായ രുഗ്മിണിയാണു ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് മരിച്ചത്.

സംഭവത്തില്‍ ഡോക്ടര്‍മാരുടെയും സ്റ്റാഫിന്റെയും ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായതായി കോടതി വിലയിരുത്തി. എട്ടുമാസത്തിനുള്ളില്‍ ഒമ്പതുശതമാനം പലിശയോടെ
നഷ്ടപരിഹാരത്തുക ബന്ധുക്കള്‍ക്ക് കൈമാറണമെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി ഉത്തരവിട്ടു. നാഗര്‍കോവില്‍ സ്വദേശിനിയായ രുഗ്മിണി 2011 മാര്‍ച്ച് പതിനെട്ടിനാണു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിയത്.

രോഗി ഗുരുതരാവസ്ഥയിലായതിനാല്‍ ഓക്‌സിജന്‍ നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നല്‍കിയത് നൈട്രസ് ഓക്‌സൈഡായിരുന്നു. ഇതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ രക്തസ്രാവമുണ്ടാവുകയും രുഗ്മിണിയുടെ നില ഗുരുതരമാവുകയുമായിരുന്നു.

രോഗബാധിതയായി ആശുപത്രിയിലെത്തിച്ച യുവതിക്ക് ഓക്‌സിജന് പകരം ചിരിപ്പിക്കുന്ന വാതകം നല്‍കി; ശ്വാസംമുട്ടി മരിച്ച യുവതിയുടെ കുടുംബത്തിന് 28 ലക്ഷം രൂപ നഷ്ടപരിഹാരം മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയതിനാല്‍ ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും അബോധാവസ്ഥയിലായി. ശരീരം തളരുകയും ചെയ്തു. തുടര്‍ന്ന് ചികിത്സയ്ക്കിടെ 2012 മേയ് നാലിനാണു രുഗ്മിണി മരിച്ചത്.

2013 ലാണ് തനിക്കും രണ്ടുമക്കള്‍ക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് രുഗ്മിണിയുടെ  ഭര്‍ത്താവ് എസ് ഗണേഷന്‍ കോടതിയെ സമീപിച്ചത്.

Keywords:  TN woman dies after being given laughing gas, court orders Rs 28 L compensation, Doctor, Nurse, Allegation, Family, Medical College, Treatment, Case, Complaint, Health, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia