തബ്ലീഗ് നേതാവ് സഅദ് കാന്ധലവിയുടെ കൊറോണ പരിശോധന ഫലം നെഗറ്റീവ്, തിങ്കളാഴ്ച ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായേക്കും
Apr 26, 2020, 17:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com 26.04.2020) തബ്ലീഗ് ജമാഅത്ത് നേതാവ് മൗലാന സഅദ് കാന്ധലവിയുടെ കോവിഡ് 19 പരിശോധന ഫലം നെഗറ്റീവെന്ന് റിപ്പോര്‍ട്ട്. താന്‍ കോവിഡ് പരിശോധനക്ക് വിധേയമായെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും സഅദ് കാന്ധലവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഞായറാഴ്ചയാണ് ഫലം പുറത്തുവന്നത്. സഅദ് കാന്ധലവിയുടെ അഭിഭാഷകനാണ് വിവരം പുറത്തുവിട്ടതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവിയെ കോവിഡ് പരിശോധനക്ക് വിധേയമാക്കണമെന്ന് ഡല്‍ഹി ക്രൈംബ്രാഞ്ചാണ് ഉത്തരവിട്ടത്. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹം തിങ്കളാഴ്ച ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും.
ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഡെൽഹി നിസാമുദ്ദീനിലുള്ള മര്‍ക്കസിൽ തബ്ലീഗ് ജമാഅത്ത് സമ്മേളനം നടത്തിയതിന്റെ പേരിൽ സഅദ് കാന്ധലവിക്കെതിരെ ഡെൽഹി പോലീസ് കേസെടുത്തിരുന്നു. മൗലാന സാദടക്കം ഏഴ് പേര്‍ക്കെതിരെയാണ് ഡെൽഹി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. നിസാമുദ്ദീന്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസറുടെ പരാതിപ്രകാരമായിരുന്നു നടപടി.
Summary: Tablighi Jamaat Chief Maulana saad tests negative for COVID-19
ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഡെൽഹി നിസാമുദ്ദീനിലുള്ള മര്‍ക്കസിൽ തബ്ലീഗ് ജമാഅത്ത് സമ്മേളനം നടത്തിയതിന്റെ പേരിൽ സഅദ് കാന്ധലവിക്കെതിരെ ഡെൽഹി പോലീസ് കേസെടുത്തിരുന്നു. മൗലാന സാദടക്കം ഏഴ് പേര്‍ക്കെതിരെയാണ് ഡെൽഹി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. നിസാമുദ്ദീന്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസറുടെ പരാതിപ്രകാരമായിരുന്നു നടപടി.
Summary: Tablighi Jamaat Chief Maulana saad tests negative for COVID-19
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

