കെ എസ് ആര്‍ ടി സിക്ക് പ്രത്യേക പാക്കേജ്, പെന്‍ഷന്‍ കുടിശ്ശിക, മാര്‍ച്ച് മാസത്തില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 02.02.2018) കെ എസ് ആര്‍ ടി സിക്ക് പ്രത്യേക പാക്കേജ് മാര്‍ച്ച് മാസത്തില്‍ നടപ്പാക്കും. കെ എസ് ആര്‍ ടി സിയുടെ പെന്‍ഷന്‍ കുടിശ്ശികയും മാര്‍ച്ച് മാസത്തില്‍ നല്‍കും. കെഎസ്ആര്‍ടിസിയെ മൂന്നു ലാഭകേന്ദ്രങ്ങളായി വിഭജിക്കും. മാനേജ് മെന്റ് തലത്തില്‍ മാറ്റങ്ങള്‍ വരുത്തും. 2018-19 ല്‍ കെ എസ് ആര്‍ ടി സിക്കായി 1000 കോടി രൂപ വകയിരുത്തി.

ശമ്പളവും പെന്‍ഷനും നല്‍കാന്‍ കെ എസ് ആര്‍ ടി സിയെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. സമഗ്ര പുനസംഘടനയിലൂടെ ലാഭകരമാക്കാനാണ് ശ്രമം. കെ എസ് ആര്‍ ടി സിയുടെ പെന്‍ഷന് 720 കോടി രൂപ വേണം. പെന്‍ഷന്‍ ഏറ്റെടുത്താല്‍ മാത്രം തീരുന്നതല്ല കെ എസ് ആര്‍ ടി സിയുടെ പ്രതിസന്ധിയെന്നും ധനമന്ത്രി.

കെ എസ് ആര്‍ ടി സിക്ക് പ്രത്യേക പാക്കേജ്, പെന്‍ഷന്‍ കുടിശ്ശിക, മാര്‍ച്ച് മാസത്തില്‍

വൈറ്റില പോലെ കോഴിക്കോട്ടു മൊബിലിറ്റി ഹബ് നടപ്പാക്കും. റോഡ് പാലം പദ്ധതികള്‍ക്കായി 1459 കോടി അനുവദിച്ചു. അപകടത്തിലായ പാലങ്ങളും കലുങ്കുകളും അഞ്ചു വര്‍ഷത്തിനകം പുതുക്കിപ്പണിയും.

കയര്‍ മേഖലയുടെ പുനരുദ്ധാരണത്തിന് 1200 കോടി. തരിശു പാടങ്ങള്‍ പാടശേഖര സമിതികള്‍ക്കോ സ്വയം സഹായ സംഘങ്ങള്‍ക്കോ നല്‍കാന്‍ നിയമം വരും. കെ എസ് ഡി പിക്കു അനുബന്ധമായി മിനി വ്യവസായ പാര്‍ക്ക് സ്ഥാപിക്കും.

സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററിന് 80 കോടി രൂപ. കാന്‍സര്‍ മരുന്നു ഫാക്ടറിക്ക് 20 കോടി. കെഎസ്ഡിപി ഈ സാമ്പത്തികവര്‍ഷം ലാഭം നേടുമെന്ന് ധനമന്ത്രി.

സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ ഓഹരികളില്‍ സര്‍ക്കാര്‍ മുതല്‍ മുടക്കും. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് 71 കോടി. പമ്പാ ആക്ഷന്‍ പ്ലാന്‍ പുനരുജ്ജീവിപ്പിക്കും. വരുന്ന സാമ്പത്തിക വര്‍ഷം മൂന്നു കോടി മരങ്ങള്‍ നടും. വരട്ടാര്‍ പാലത്തിന് അന്തരിച്ച എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായരുടെ പേരു നല്‍കും.

ഭൂനികുതി വര്‍ധിപ്പിച്ചു. 2015 ലെ ഭൂനികുതി പുനസ്ഥാപിച്ചു. ഇതിലൂടെ ലക്ഷ്യമിടുന്നത് 100 കോടി രൂപ അധികവരുമാനം. എതിര്‍പ്പിനെ തുടര്‍ന്ന് നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചതാണിത്.

മൃഗസംരക്ഷണത്തിന് 330 കോടി. ക്ഷീരവികസനത്തിന് 107 കോടി. വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് ജലം ഉറപ്പാക്കാനുള്ള നടപടികള്‍ക്ക് 50 കോടി. വന്യജീവി ശല്യം തടയാനുള്ള നടപടികള്‍ക്ക് 100 കോടി രൂപ വകയിരുത്തി.

നാളികേര കൃഷിക്ക് 50 കോടി. വിള ആരോഗ്യം ഉറപ്പാക്കാന്‍ 54 കോടി. മൂല്യവര്‍ധനയ്ക്ക് കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കും. ഗുണമേന്മയുള്ള വിത്ത് ഉറപ്പാക്കാന്‍ 21 കോടി.

കാര്‍ഷികമേഖല തളര്‍ച്ചയിലെന്ന് ധനമന്ത്രി. കൃഷിയും കൃഷിഭൂമിയും കര്‍ഷകനും തൊഴിലാളിയും വളരുന്നില്ലെന്ന് വിശദീകരണം. കശുവണ്ടി വ്യവസായത്തിന് 54.45 കോടി. ഇറക്കുമതി തുടരും. ആഫ്രിക്കന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് രാജ്യാന്തര കശുവണ്ടി ബ്രാന്‍ഡ് അവതരിപ്പിക്കും.

കൈത്തറി മേഖലയ്ക്ക് 46 കോടി. ഖാദിക്ക് 19 കോടി. ആയിരം കയര്‍പിരി മില്ലുകള്‍, 600 രൂപ കൂലി ഉറപ്പാക്കും. ബാംബൂ കോര്‍പ്പറേഷന് 10 കോടി രൂപ. സ്ത്രീസുരക്ഷയ്ക്കായി 50 കോടി. 2018-19 അയല്‍ക്കൂട്ട വര്‍ഷമായി ആചരിക്കും. ബജറ്റിന്റെ 13.6 ശതമാനം സ്ത്രീകേന്ദ്രീകൃത പദ്ധതികള്‍ക്ക്

സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ക്കായി 1267 കോടി. അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം ഇരട്ടിയാക്കി - 2000 രൂപ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Special package of KSRTC, Pension dues, March, Thiruvananthapuram, News, Pension, Salary, KSRTC, Protection, Health, Farmers, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia