കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ച പോത്തന്‍കോട് ലോക്ഡൗണ്‍ ഉത്തരവിറക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
Apr 2, 2020, 14:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 02.04.2020) പോത്തന്‍കോട് പഞ്ചായത്തില്‍ ലോക്ഡൗണ്‍ ഉത്തരവിറക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൂട്ടായ ആലോചനയില്ലാതെ ഉത്തരവിറക്കുന്നതിന്റെ പ്രശ്‌നമാണ് ഇവിടെ ഉണ്ടായതെന്നു കലക്ടറോടു പറഞ്ഞതായും മന്ത്രി വ്യക്തമാക്കി. പോത്തന്‍കോട് കൊറോണ ബാധിച്ച് സ്വദേശി മരിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തി കലക്ടര്‍ ഉത്തരവിറക്കിയത്.
റേഷന്‍കട ഉള്‍പ്പെടെയുള്ള കടകള്‍ മൂന്നു ദിവസത്തേക്ക് അടയ്ക്കണമെന്നായിരുന്നു കലക്ടറുടെ ഉത്തരവ്. എന്നാല്‍ ഇതിനോട് മന്ത്രി വിയോജിപ്പ് രേഖപ്പെടുത്തിയതോടെ അധിക നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് കലക്ടര്‍ ബുധനാഴ്ച പുതിയ ഉത്തരവിറക്കുകയായിരുന്നു. പോത്തന്‍കോട് മേഖലയില്‍ പച്ചക്കറി, പലവ്യജ്ഞനം, പാല്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമണിക്ക് തുറന്ന് ഒമ്പത് മണിക്ക് അടക്കണമെന്നാണ് താന്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
റേഷന്‍ കടകള്‍ അടുത്ത ദിവസങ്ങളില്‍ തുറക്കും. ടോക്കണ്‍ സംവിധാനം ഉപയോഗിച്ച് തന്നെയായിരിക്കും റേഷന്‍ വിതരണം നടക്കുക. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള പടി മാത്രം ജനങ്ങള്‍ റേഷന്‍കടകളില്‍ എത്തണമെന്നും മന്ത്രി പറഞ്ഞു.
ബാങ്കുകള്‍ ഉച്ചവരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കണമെന്നും തീരുമാനിച്ചു. എന്നാല്‍ ബുധനാഴ്ച ഉച്ചയ്ക്കു റേഷന്‍ കടകളടക്കം ഒന്നും തുറക്കരുതെന്നു കലക്ടര്‍ ഉത്തരവിറക്കി. ഇതു തെറ്റിദ്ധാരണയ്ക്കിടയാക്കി. പിന്നീട് കലക്ടര്‍തന്നെ ഉത്തരവ് പിന്‍വലിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. അതേസമയം പോത്തന്‍കോട് സാമൂഹ്യ വ്യാപനത്തിന്റെ ലക്ഷണങ്ങളില്ലെന്നും ചോദ്യത്തിനു മറുപടിയായി മന്ത്രി വ്യക്തമാക്കി.
റേഷന്‍കടകള്‍ അടക്കം അടച്ചിട്ട് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള തീരുമാനമെടുത്ത് ഉത്തരവിട്ടത് കളക്ടര്‍ ഒറ്റയ്ക്കാണ്. കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗിച്ച് റേഷന്‍ വീടുകളില്‍ എത്തിക്കാന്‍ സാധിക്കും എന്നായിരുന്നു കലക്ടറുടെ ധാരണ.
എന്നാല്‍ ഇത്രയും സാധനങ്ങള്‍ കുടുംബശ്രീയിലെ സ്ത്രീകളെ കൊണ്ട് വീടുകളില്‍ എത്തിച്ചു നല്‍കാനാവില്ല എന്ന് ബോധ്യമായതോടെയാവണം കലക്ടര്‍ രാത്രിയോടെ തന്നെ ഉത്തരവ് പിന്‍വലിച്ചതെന്നും കടകംപള്ളി പറഞ്ഞു. ഇനിയും ആശയവിനിമയത്തില്‍ ഇത്തരം അപാകതകള്‍ ഉണ്ടാകാതെയിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കലക്ടറോട് നിര്‍ദ്ദേശിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനങ്ങള്‍ തന്നെയാണ് പോത്തന്‍കോട് ഇപ്പോഴും നിലനില്‍ക്കുന്നത്.
അതേസമയം കമ്യൂണിറ്റി കിച്ചണുകളില്‍ നിന്നും കൃത്യസമയത്ത് ആഹാരം ലഭ്യമാകുന്നില്ല എന്ന പരാതി മറികടക്കാനായി ആഹാരവിതരണത്തിന് കൂടുതല്‍ വോളണ്ടിയര്‍മാരെ നിയോഗിച്ചതായും പോത്തന്‍കോട്ടെ ഒറ്റപ്പെട്ട് പോയ സ്ത്രീയ്ക്കും കുടുംബത്തിനും വളണ്ടിയര്‍മാര്‍ വഴി ഭക്ഷണം എത്തിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം ജില്ലയില്‍ മൊത്തമായി 18058 പേരാണ് ഇപ്പോള്‍ കോവിഡ് 19 നിരീക്ഷണത്തില്‍ ഉള്ളത്. കൊറോണ കെയര്‍ സെന്ററില്‍ 626 പേരും വിവിധ ആശുപത്രികളിലായി 77 പേരും, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മാത്രമായി 9 പേരും ബാക്കിയുള്ളവര്‍ വീടുകളില്‍ ക്വാറന്റൈനിലുമായാണ് നിരീക്ഷണത്തിലുള്ളത്.
അതേസമയം, ഫയര്‍ഫോഴ്‌സിനേയും കോര്‍പറേഷന്‍ ജീവനക്കാരെയും ഉപയോഗിച്ച് പോത്തന്‍കോട് ശുചീകരണം നടത്തിയതായും ഇവിടെ മരിച്ചയാളുടെ ബന്ധുക്കളുടെ സ്രവം പരിശോധനയ്ക്കയച്ചതായും മന്ത്രി പറഞ്ഞു. ഇയാളുമായി ബന്ധപ്പെട്ട എല്ലാവരേയും നിരീക്ഷണത്തില്‍പെടുത്തയിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്ക് എവിടെ നിന്ന് രോഗം വന്നു എന്നത് ഇനിയും കണ്ടെത്താനായിട്ടില്ല.
ഇയാളുമായി ബന്ധപ്പെട്ടവരുടെ പരിശോധനകള്‍ നടന്നു വരികയാണ്. എന്നാല്‍ ഇതിനെ സമൂഹവ്യാപനത്തിന്റെ ലക്ഷണമായി കാണാനാവില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം മണക്കാട് രോഗം സ്ഥിരീകരിച്ചയാളുടെ കൂടെ സഞ്ചരിച്ച സുഹൃത്തിനേയും ഹൗസ് ക്വാറന്റൈന്‍ ചെയ്തിട്ടുള്ളതായി മന്ത്രി അറിയിച്ചു.
Keywords: Restrictions in Pothencode: Minister Kadakampally slams Collector for miscommunication, Thiruvananthapuram, News, Politics, Health, Health & Fitness, Minister, District Collector, Criticism, Patient, Dead, Kerala.
റേഷന്‍കട ഉള്‍പ്പെടെയുള്ള കടകള്‍ മൂന്നു ദിവസത്തേക്ക് അടയ്ക്കണമെന്നായിരുന്നു കലക്ടറുടെ ഉത്തരവ്. എന്നാല്‍ ഇതിനോട് മന്ത്രി വിയോജിപ്പ് രേഖപ്പെടുത്തിയതോടെ അധിക നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് കലക്ടര്‍ ബുധനാഴ്ച പുതിയ ഉത്തരവിറക്കുകയായിരുന്നു. പോത്തന്‍കോട് മേഖലയില്‍ പച്ചക്കറി, പലവ്യജ്ഞനം, പാല്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമണിക്ക് തുറന്ന് ഒമ്പത് മണിക്ക് അടക്കണമെന്നാണ് താന്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
റേഷന്‍ കടകള്‍ അടുത്ത ദിവസങ്ങളില്‍ തുറക്കും. ടോക്കണ്‍ സംവിധാനം ഉപയോഗിച്ച് തന്നെയായിരിക്കും റേഷന്‍ വിതരണം നടക്കുക. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള പടി മാത്രം ജനങ്ങള്‍ റേഷന്‍കടകളില്‍ എത്തണമെന്നും മന്ത്രി പറഞ്ഞു.
ബാങ്കുകള്‍ ഉച്ചവരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കണമെന്നും തീരുമാനിച്ചു. എന്നാല്‍ ബുധനാഴ്ച ഉച്ചയ്ക്കു റേഷന്‍ കടകളടക്കം ഒന്നും തുറക്കരുതെന്നു കലക്ടര്‍ ഉത്തരവിറക്കി. ഇതു തെറ്റിദ്ധാരണയ്ക്കിടയാക്കി. പിന്നീട് കലക്ടര്‍തന്നെ ഉത്തരവ് പിന്‍വലിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. അതേസമയം പോത്തന്‍കോട് സാമൂഹ്യ വ്യാപനത്തിന്റെ ലക്ഷണങ്ങളില്ലെന്നും ചോദ്യത്തിനു മറുപടിയായി മന്ത്രി വ്യക്തമാക്കി.
റേഷന്‍കടകള്‍ അടക്കം അടച്ചിട്ട് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള തീരുമാനമെടുത്ത് ഉത്തരവിട്ടത് കളക്ടര്‍ ഒറ്റയ്ക്കാണ്. കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗിച്ച് റേഷന്‍ വീടുകളില്‍ എത്തിക്കാന്‍ സാധിക്കും എന്നായിരുന്നു കലക്ടറുടെ ധാരണ.
എന്നാല്‍ ഇത്രയും സാധനങ്ങള്‍ കുടുംബശ്രീയിലെ സ്ത്രീകളെ കൊണ്ട് വീടുകളില്‍ എത്തിച്ചു നല്‍കാനാവില്ല എന്ന് ബോധ്യമായതോടെയാവണം കലക്ടര്‍ രാത്രിയോടെ തന്നെ ഉത്തരവ് പിന്‍വലിച്ചതെന്നും കടകംപള്ളി പറഞ്ഞു. ഇനിയും ആശയവിനിമയത്തില്‍ ഇത്തരം അപാകതകള്‍ ഉണ്ടാകാതെയിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കലക്ടറോട് നിര്‍ദ്ദേശിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനങ്ങള്‍ തന്നെയാണ് പോത്തന്‍കോട് ഇപ്പോഴും നിലനില്‍ക്കുന്നത്.
അതേസമയം കമ്യൂണിറ്റി കിച്ചണുകളില്‍ നിന്നും കൃത്യസമയത്ത് ആഹാരം ലഭ്യമാകുന്നില്ല എന്ന പരാതി മറികടക്കാനായി ആഹാരവിതരണത്തിന് കൂടുതല്‍ വോളണ്ടിയര്‍മാരെ നിയോഗിച്ചതായും പോത്തന്‍കോട്ടെ ഒറ്റപ്പെട്ട് പോയ സ്ത്രീയ്ക്കും കുടുംബത്തിനും വളണ്ടിയര്‍മാര്‍ വഴി ഭക്ഷണം എത്തിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം ജില്ലയില്‍ മൊത്തമായി 18058 പേരാണ് ഇപ്പോള്‍ കോവിഡ് 19 നിരീക്ഷണത്തില്‍ ഉള്ളത്. കൊറോണ കെയര്‍ സെന്ററില്‍ 626 പേരും വിവിധ ആശുപത്രികളിലായി 77 പേരും, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മാത്രമായി 9 പേരും ബാക്കിയുള്ളവര്‍ വീടുകളില്‍ ക്വാറന്റൈനിലുമായാണ് നിരീക്ഷണത്തിലുള്ളത്.
അതേസമയം, ഫയര്‍ഫോഴ്‌സിനേയും കോര്‍പറേഷന്‍ ജീവനക്കാരെയും ഉപയോഗിച്ച് പോത്തന്‍കോട് ശുചീകരണം നടത്തിയതായും ഇവിടെ മരിച്ചയാളുടെ ബന്ധുക്കളുടെ സ്രവം പരിശോധനയ്ക്കയച്ചതായും മന്ത്രി പറഞ്ഞു. ഇയാളുമായി ബന്ധപ്പെട്ട എല്ലാവരേയും നിരീക്ഷണത്തില്‍പെടുത്തയിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്ക് എവിടെ നിന്ന് രോഗം വന്നു എന്നത് ഇനിയും കണ്ടെത്താനായിട്ടില്ല.
ഇയാളുമായി ബന്ധപ്പെട്ടവരുടെ പരിശോധനകള്‍ നടന്നു വരികയാണ്. എന്നാല്‍ ഇതിനെ സമൂഹവ്യാപനത്തിന്റെ ലക്ഷണമായി കാണാനാവില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം മണക്കാട് രോഗം സ്ഥിരീകരിച്ചയാളുടെ കൂടെ സഞ്ചരിച്ച സുഹൃത്തിനേയും ഹൗസ് ക്വാറന്റൈന്‍ ചെയ്തിട്ടുള്ളതായി മന്ത്രി അറിയിച്ചു.
Keywords: Restrictions in Pothencode: Minister Kadakampally slams Collector for miscommunication, Thiruvananthapuram, News, Politics, Health, Health & Fitness, Minister, District Collector, Criticism, Patient, Dead, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

