Study Report | കേരളത്തില്‍ ഓരോ മണിക്കൂറിലും ഒരാളുടെ കാൽ മുറിച്ചുമാറ്റുന്നു; 80 ശതമാനം കേസുകളും ഒഴിവാക്കാവുന്നതാണെന്ന് വിദഗ്ധര്‍; ഞെട്ടിക്കുന്ന പഠനം
Aug 10, 2022, 20:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) രോഗം ബാധിച്ച കാല്‍ സംരക്ഷിക്കാനുള്ള അവസാന മാര്‍ഗമായാണ് മുറിച്ച് കളയല്‍ ശുപാര്‍ശ ചെയ്യുന്നതെന്ന് നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റിപ്പോയി. ഇത് സംബന്ധിച്ച പഠനം ഞെട്ടിക്കുന്ന വിവരമാണ് നല്‍കുന്നത്. സംസ്ഥാനത്ത് പ്രതിദിനം 20 മുതല്‍ 25 വരെ കാലുകള്‍ മുറിച്ചുമാറ്റുന്നുണ്ടെന്ന് വാസ്‌കുലര്‍ സൊസൈറ്റി ഓഫ് കേരള (വാസ്‌ക്) പറയുന്നു. അതായത് ഓരോ മണിക്കൂറിലും ഒരോന്ന് വീതം. ഛേദിക്കപ്പെട്ടവരില്‍ പകുതി പേര്‍ക്കും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മറ്റേ കാല്‍ നഷ്ടപ്പെടുകയോ ഹൃദ്രോഗം ബാധിച്ച് മരിക്കുകയോ ചെയ്യുമെന്ന് വാസ്‌ക് നടത്തിയ പഠനം കണ്ടെത്തി.
വേദനാജനകമായ കാര്യം എന്തെന്നാല്‍, അനാവശ്യമായാണ് 80% കാലുകളും മുറിച്ചുമാറ്റുന്നത് എന്നതാണ്. കാരണം രോഗം ബാധിച്ച അവയവത്തെ രക്ഷിക്കാന്‍, പ്രത്യേക കേന്ദ്രങ്ങളില്‍ പുതിയ ചികിത്സാ രീതികള്‍ ലഭ്യമാണ്. കൈകാലുകളിലേക്കുള്ള രക്തപ്രവാഹം പരിമിതപ്പെടുത്തുന്നതോ ഗുരുതരമായ പരിക്കിനെ തുടര്‍ന്നുള്ള രോഗങ്ങള്‍ കാരണമോ രോഗിയുടെ കാല്‍ ശസ്ത്രക്രിയാ വിദഗ്ധര്‍ നീക്കം ചെയ്യുന്നു. 40 നും 50 നും ഇടയില്‍ പ്രായമുള്ളവരാണ് ഇത്തരത്തില്‍ അംഗവൈകല്യം വന്നവരില്‍ ഭൂരിഭാഗവുമെന്ന് വാക്‌സ് പറയുന്നു.
'ഒരു കാല്‍ മുറിച്ചുമാറ്റാനുള്ള തീരുമാനം പ്രായോഗികമായി തോന്നിയേക്കാം. ഇത് ശാശ്വതമായ രോഗശാന്തിയാണെന്ന് രോഗിയും ബന്ധുക്കളും വീട്ടുകാരും കരുതുന്നു, ചികിത്സയ്ക്ക് ആവശ്യമായ പണം ലാഭിക്കാന്‍ കഴിയും. എന്നാലിത് ശരിയല്ല,' വാസ്‌ക് സ്ഥാപക സെക്രടറിയും തിരുവനന്തപുരം മെഡികല്‍ കോളേജ് ആശുപത്രിയിലെ വാസ്‌കുലര്‍, തൊറാസിക് സര്‍ജറി അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ആര്‍സി ശ്രീകുമാര്‍ പറയുന്നു. പ്രമേഹവും പുകവലിയും കാലുകളിലേക്കുള്ള രക്തയോട്ടം പരിമിതപ്പെടുത്തുന്നതിനും അണുബാധയ്ക്കുമുള്ള പ്രധാന കാരണങ്ങളായി കണക്കാക്കപ്പെടുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവയും ഇതിന് കാരണമാകാം.
പുതിയ പഠനങ്ങളും ചികിത്സാ രീതികളും കാണിക്കുന്നത് മിക്ക കേസുകളിലും ഗുരുതരമായ രോഗംവന്ന കാലുകള്‍ സംരക്ഷിക്കാന്‍ കഴിയുമെന്നാണ്. ഒരു രോഗിയുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തിന് ഇത് നല്ലതാണ്, ഒപ്പം ഇതിന് വലിയ ചിലവുമില്ല. എന്നിട്ടും, രോഗികള്‍ പലപ്പോഴും അജ്ഞത നിമിത്തം തിടുക്കത്തില്‍ കാല്‍ മുറിക്കാന്‍ തയ്യാറാകുന്നു, ചില ഡോക്ടര്‍മാര്‍ ഇതിനെ നിരന്തരം പ്രോത്സാഹിപ്പിക്കുന്നെന്നും ആരോഗ്യ വിദഗ്ധര്‍ ആരോപിക്കുന്നു.
കാല്‍മുട്ടിന് മുകളില്‍ ഛേദിക്കപ്പെട്ട 50% രോഗികളും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഹൃദ്രോഗം മൂലമോ മറ്റേ കാല്‍ മുറിച്ചുമാറ്റേണ്ടിവരികയോ ചെയ്തതായി വാസ്‌ക് നടത്തിയ പോസ്റ്റ്-അമ്പ്യൂടേഷന്‍ പഠനത്തില്‍ കണ്ടെത്തിയതായി ഡോ. ശ്രീകുമാര്‍ പറഞ്ഞു. സാമൂഹിക പിന്തുണയുടെ അഭാവവുമുണ്ട്. അംഗഭംഗം സംഭവിച്ചവരില്‍ 20% പേര്‍ക്കു മാത്രമേ സാമൂഹികവല്‍ക്കരിക്കാന്‍ കഴിയുന്നുള്ളൂ. മിക്കവര്‍ക്കും രണ്ടാഴ്ചത്തേക്ക് മറ്റുള്ളവരുടെ പിന്തുണ ലഭിക്കും. അതിനുശേഷം അവര്‍ സ്വന്തം നിലയിലാണ് കഴിയുന്നത്. ഛേദിക്കലിനു ശേഷമുള്ള പരിശോധനയ്ക്ക് പലരും വരാറില്ല,' അദ്ദേഹം പറഞ്ഞു.
പുതിയ അവയവ രക്ഷാ നടപടിക്രമങ്ങള്‍ ഛേദിക്കുന്നവരുടെ എണ്ണം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അടുത്തിടെ മെഡികല്‍ വിദ്യാഭ്യാസ ഡയറക്ടറായി വിരമിച്ച ഡോ. റംല ബീവി പറഞ്ഞു. 'പ്രമേഹമുള്ള പാദങ്ങളാണ് ഭൂരിഭാഗം പേരും മുറിക്കുന്നത്. കാരണം രോഗികളെ കൈകാലുകള്‍ സംരക്ഷിക്കാന്‍ സഹായിക്കുന്നതിന് പോഡിയാട്രി അല്ലെങ്കില്‍ പാദ സംരക്ഷണം ഒരു സ്‌പെഷ്യാലിറ്റിയായി വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്', അവര്‍ പറഞ്ഞു.
വാസ്‌ക് 'ഒരു അവയവം രക്ഷിക്കൂ, ഒരു ജീവന്‍ രക്ഷിക്കൂ' എന്ന ക്യാംപയിൻ ആരംഭിക്കുകയും രോഗികളെ അവരുടെ കാലുകള്‍ രക്ഷിക്കാനും ഈ പ്രക്രിയയില്‍ അവരുടെ ജീവന്‍ രക്ഷിക്കാനും സഹായിക്കുന്നതിന് 18001237856 എന്ന ടോള്‍ ഫ്രീ നമ്പര്‍ ആരംഭിക്കുകയും ചെയ്തു. ഹെല്‍പ് ലൈന്‍ രോഗികളെ മികച്ച വാസ്‌കുലര്‍ സര്‍ജന്മാരുമായി ബന്ധിപ്പിക്കുന്നു. ഓഗസ്റ്റ് ആറിന് നമ്പര്‍ ലോഞ്ച് ചെയ്തതിന് ശേഷം 200-ലധികം കോളുകള്‍ ലഭിച്ചു.
രോഗികളുടെ ഓപ്ഷനുകള്‍
സാല്‍വേജ് ചികിത്സകളില്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം ഉറപ്പാക്കുകയും അണുബാധകള്‍ ചികിത്സിക്കുകയും ചെയ്യുന്നു. 1-2 ലക്ഷം രൂപയാണ് ചികിത്സയ്ക്ക് ചിലവ്. ഒരു നല്ല കൃത്രിമ കാലും സഹായവും ലഭിക്കാന്‍ ഏകദേശം 3-4 ലക്ഷം രൂപ ചിലവാകും. ഒരാള്‍ക്ക് ഗവണ്‍മെന്റ് സൗജന്യമായി വിതരണം ചെയ്യുന്ന പ്രോസ്തെറ്റിക്സ് നേടാം അല്ലെങ്കില്‍ 50,000 രൂപയ്ക്ക് ഒരെണ്ണം വാങ്ങാം, എന്നാല്‍ വഴക്കം ഉറപ്പാക്കുന്ന പ്രോസ്തെറ്റിക്സിന് വളരെ ഉയര്‍ന്ന വിലയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
വേദനാജനകമായ കാര്യങ്ങളിതാണ്
* അംഗവൈകല്യമുള്ളവരില്‍ പകുതി പേരും രണ്ട് വര്‍ഷത്തിനുള്ളില്‍ മരിക്കുകയോ മറ്റൊരു കാല്‍ നഷ്ടപ്പെടുകയോ ചെയ്യുന്നു.
* സാല്‍വേജ് ചികിത്സയിലൂടെ 80% ഛേദങ്ങള്‍ ഒഴിവാക്കാവുന്നതാണ്
* നടക്കുമ്പോള്‍ വേദന
* മുറിവുകള്‍ 2-3 ആഴ്ച വരെ ഉണങ്ങാറില്ല
* ഗുരുതരമായ അവസ്ഥ ഉണ്ടാകും
കടപ്പാട്: ഉണ്ണികൃഷ്ണന്‍ എസ് - ദ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്
Keywords: Latest-News, Kerala, Top-Headlines, Surgery, Health, Report, Health & Fitness, Treatment, Hospital, One person loses leg in Kerala every hour, 80 per cent cases avoidable. < !- START disable copy paste -->
വേദനാജനകമായ കാര്യം എന്തെന്നാല്‍, അനാവശ്യമായാണ് 80% കാലുകളും മുറിച്ചുമാറ്റുന്നത് എന്നതാണ്. കാരണം രോഗം ബാധിച്ച അവയവത്തെ രക്ഷിക്കാന്‍, പ്രത്യേക കേന്ദ്രങ്ങളില്‍ പുതിയ ചികിത്സാ രീതികള്‍ ലഭ്യമാണ്. കൈകാലുകളിലേക്കുള്ള രക്തപ്രവാഹം പരിമിതപ്പെടുത്തുന്നതോ ഗുരുതരമായ പരിക്കിനെ തുടര്‍ന്നുള്ള രോഗങ്ങള്‍ കാരണമോ രോഗിയുടെ കാല്‍ ശസ്ത്രക്രിയാ വിദഗ്ധര്‍ നീക്കം ചെയ്യുന്നു. 40 നും 50 നും ഇടയില്‍ പ്രായമുള്ളവരാണ് ഇത്തരത്തില്‍ അംഗവൈകല്യം വന്നവരില്‍ ഭൂരിഭാഗവുമെന്ന് വാക്‌സ് പറയുന്നു.
'ഒരു കാല്‍ മുറിച്ചുമാറ്റാനുള്ള തീരുമാനം പ്രായോഗികമായി തോന്നിയേക്കാം. ഇത് ശാശ്വതമായ രോഗശാന്തിയാണെന്ന് രോഗിയും ബന്ധുക്കളും വീട്ടുകാരും കരുതുന്നു, ചികിത്സയ്ക്ക് ആവശ്യമായ പണം ലാഭിക്കാന്‍ കഴിയും. എന്നാലിത് ശരിയല്ല,' വാസ്‌ക് സ്ഥാപക സെക്രടറിയും തിരുവനന്തപുരം മെഡികല്‍ കോളേജ് ആശുപത്രിയിലെ വാസ്‌കുലര്‍, തൊറാസിക് സര്‍ജറി അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ആര്‍സി ശ്രീകുമാര്‍ പറയുന്നു. പ്രമേഹവും പുകവലിയും കാലുകളിലേക്കുള്ള രക്തയോട്ടം പരിമിതപ്പെടുത്തുന്നതിനും അണുബാധയ്ക്കുമുള്ള പ്രധാന കാരണങ്ങളായി കണക്കാക്കപ്പെടുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവയും ഇതിന് കാരണമാകാം.
പുതിയ പഠനങ്ങളും ചികിത്സാ രീതികളും കാണിക്കുന്നത് മിക്ക കേസുകളിലും ഗുരുതരമായ രോഗംവന്ന കാലുകള്‍ സംരക്ഷിക്കാന്‍ കഴിയുമെന്നാണ്. ഒരു രോഗിയുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തിന് ഇത് നല്ലതാണ്, ഒപ്പം ഇതിന് വലിയ ചിലവുമില്ല. എന്നിട്ടും, രോഗികള്‍ പലപ്പോഴും അജ്ഞത നിമിത്തം തിടുക്കത്തില്‍ കാല്‍ മുറിക്കാന്‍ തയ്യാറാകുന്നു, ചില ഡോക്ടര്‍മാര്‍ ഇതിനെ നിരന്തരം പ്രോത്സാഹിപ്പിക്കുന്നെന്നും ആരോഗ്യ വിദഗ്ധര്‍ ആരോപിക്കുന്നു.
കാല്‍മുട്ടിന് മുകളില്‍ ഛേദിക്കപ്പെട്ട 50% രോഗികളും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഹൃദ്രോഗം മൂലമോ മറ്റേ കാല്‍ മുറിച്ചുമാറ്റേണ്ടിവരികയോ ചെയ്തതായി വാസ്‌ക് നടത്തിയ പോസ്റ്റ്-അമ്പ്യൂടേഷന്‍ പഠനത്തില്‍ കണ്ടെത്തിയതായി ഡോ. ശ്രീകുമാര്‍ പറഞ്ഞു. സാമൂഹിക പിന്തുണയുടെ അഭാവവുമുണ്ട്. അംഗഭംഗം സംഭവിച്ചവരില്‍ 20% പേര്‍ക്കു മാത്രമേ സാമൂഹികവല്‍ക്കരിക്കാന്‍ കഴിയുന്നുള്ളൂ. മിക്കവര്‍ക്കും രണ്ടാഴ്ചത്തേക്ക് മറ്റുള്ളവരുടെ പിന്തുണ ലഭിക്കും. അതിനുശേഷം അവര്‍ സ്വന്തം നിലയിലാണ് കഴിയുന്നത്. ഛേദിക്കലിനു ശേഷമുള്ള പരിശോധനയ്ക്ക് പലരും വരാറില്ല,' അദ്ദേഹം പറഞ്ഞു.
പുതിയ അവയവ രക്ഷാ നടപടിക്രമങ്ങള്‍ ഛേദിക്കുന്നവരുടെ എണ്ണം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അടുത്തിടെ മെഡികല്‍ വിദ്യാഭ്യാസ ഡയറക്ടറായി വിരമിച്ച ഡോ. റംല ബീവി പറഞ്ഞു. 'പ്രമേഹമുള്ള പാദങ്ങളാണ് ഭൂരിഭാഗം പേരും മുറിക്കുന്നത്. കാരണം രോഗികളെ കൈകാലുകള്‍ സംരക്ഷിക്കാന്‍ സഹായിക്കുന്നതിന് പോഡിയാട്രി അല്ലെങ്കില്‍ പാദ സംരക്ഷണം ഒരു സ്‌പെഷ്യാലിറ്റിയായി വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്', അവര്‍ പറഞ്ഞു.
വാസ്‌ക് 'ഒരു അവയവം രക്ഷിക്കൂ, ഒരു ജീവന്‍ രക്ഷിക്കൂ' എന്ന ക്യാംപയിൻ ആരംഭിക്കുകയും രോഗികളെ അവരുടെ കാലുകള്‍ രക്ഷിക്കാനും ഈ പ്രക്രിയയില്‍ അവരുടെ ജീവന്‍ രക്ഷിക്കാനും സഹായിക്കുന്നതിന് 18001237856 എന്ന ടോള്‍ ഫ്രീ നമ്പര്‍ ആരംഭിക്കുകയും ചെയ്തു. ഹെല്‍പ് ലൈന്‍ രോഗികളെ മികച്ച വാസ്‌കുലര്‍ സര്‍ജന്മാരുമായി ബന്ധിപ്പിക്കുന്നു. ഓഗസ്റ്റ് ആറിന് നമ്പര്‍ ലോഞ്ച് ചെയ്തതിന് ശേഷം 200-ലധികം കോളുകള്‍ ലഭിച്ചു.
രോഗികളുടെ ഓപ്ഷനുകള്‍
സാല്‍വേജ് ചികിത്സകളില്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം ഉറപ്പാക്കുകയും അണുബാധകള്‍ ചികിത്സിക്കുകയും ചെയ്യുന്നു. 1-2 ലക്ഷം രൂപയാണ് ചികിത്സയ്ക്ക് ചിലവ്. ഒരു നല്ല കൃത്രിമ കാലും സഹായവും ലഭിക്കാന്‍ ഏകദേശം 3-4 ലക്ഷം രൂപ ചിലവാകും. ഒരാള്‍ക്ക് ഗവണ്‍മെന്റ് സൗജന്യമായി വിതരണം ചെയ്യുന്ന പ്രോസ്തെറ്റിക്സ് നേടാം അല്ലെങ്കില്‍ 50,000 രൂപയ്ക്ക് ഒരെണ്ണം വാങ്ങാം, എന്നാല്‍ വഴക്കം ഉറപ്പാക്കുന്ന പ്രോസ്തെറ്റിക്സിന് വളരെ ഉയര്‍ന്ന വിലയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
വേദനാജനകമായ കാര്യങ്ങളിതാണ്
* അംഗവൈകല്യമുള്ളവരില്‍ പകുതി പേരും രണ്ട് വര്‍ഷത്തിനുള്ളില്‍ മരിക്കുകയോ മറ്റൊരു കാല്‍ നഷ്ടപ്പെടുകയോ ചെയ്യുന്നു.
* സാല്‍വേജ് ചികിത്സയിലൂടെ 80% ഛേദങ്ങള്‍ ഒഴിവാക്കാവുന്നതാണ്
* നടക്കുമ്പോള്‍ വേദന
* മുറിവുകള്‍ 2-3 ആഴ്ച വരെ ഉണങ്ങാറില്ല
* ഗുരുതരമായ അവസ്ഥ ഉണ്ടാകും
കടപ്പാട്: ഉണ്ണികൃഷ്ണന്‍ എസ് - ദ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.