സംസ്ഥാനത്ത് 3 പേരില്‍ ഒമിക്രോണ്‍ വകഭേദം സംശയം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 04.12.2021) സംസ്ഥാനത്ത് മൂന്നുപേരില്‍ ഒമിക്രോണ്‍ വകഭേദം സംശയിക്കുന്നു. ഈ മൂന്ന് പേരുടെയും ജനിതക ശ്രേണീകരണ ഫലം ശനിയാഴ്ച ലഭിച്ചേക്കുമെന്നാണ് അറിയുന്നത്. പരിശോധനയുടെ വേഗത കൂട്ടാനുള്ള നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. എത്രയും വേഗം തന്നെ പരിശോധനാ ഫലം നല്‍കണമെന്നുള്ള ആവശ്യവും ആരോഗ്യവകുപ്പ് ഉന്നയിച്ചിട്ടുള്ളതായാണ് അറിയുന്നത്.

സംസ്ഥാനത്ത് 3 പേരില്‍ ഒമിക്രോണ്‍ വകഭേദം സംശയം

ഒമിക്രോണ്‍ റിപോര്‍ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ട് പേരും ഒരാളുടെ അമ്മയുമാണ് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഒമിക്രോണ്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. മൂന്ന് പേരും കോവിഡിന്റെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തവരുമായിരുന്നു.

ബ്രിടനില്‍ നിന്ന് കോഴിക്കോട്ടെത്തിയ ആരോഗ്യപ്രവര്‍ത്തകനാണ് ഇതില്‍ ഒരാള്‍. സമ്പര്‍കത്തിലൂടെ ഇയാളുടെ മാതാവിനും കോവിഡ് ബാധിച്ചിട്ടുണ്ട്. ഇരുവരേയും ബീച് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരിക്കയാണ് . ഇവരുടെ സാംപിളുകള്‍ തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂടിലാണ് പരിശോധിക്കുന്നത്.

നവംബര്‍ 21 നാണ് ആരോഗ്യ പ്രവര്‍ത്തകന്‍ ബ്രിടനില്‍ നിന്നും എത്തിയത്. തുടര്‍ന്ന് 26-ാം തീയതിയാണ് കോവിഡ് പോസിറ്റീവായത്. എന്നാല്‍ ഇദ്ദേഹം പല ജില്ലകളിലേക്കും യാത്ര ചെയ്തിട്ടുള്ളതായും സമ്പര്‍ക പട്ടികയില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പെടാനുള്ള സാധ്യതയുണ്ടെന്നുമാണ് വിവരം.

ജര്‍മനിയില്‍ നിന്ന് കഴിഞ്ഞദിവസം കോഴിക്കോട് എത്തിയ തമിഴ്‌നാട് സ്വദേശിനിയായ വിദ്യാര്‍ഥിനിയാണ് ഒമിക്രോണ്‍ സംശയിക്കുന്ന മൂന്നാമത്തെ വ്യക്തി. ഇവരെ മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സാംപിള്‍ പൂനെ വൈറോളി ഇന്‍സ്റ്റിറ്റിയൂടിലാണ് പരിശോധിക്കുന്നത്.

Keywords:  Omicron variant suspected in 3 cases in the state, Kozhikode, News, COVID-19, Health, Health and Fitness, Hospital, Treatment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia