ആരോഗ്യമാണ് മുഖ്യം; സ്‌കൂളുകള്‍ക്ക് 50 മീറ്റര്‍ ചുറ്റളവിലും കാന്റീനുകളിലും ജങ്ക് ഫുഡ് വില്‍പ്പന പാടില്ല
Aug 10, 2020, 10:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 10.08.2020) കുട്ടികളുടെ ആരോഗ്യം പ്രധാനമായതിനാല്‍ സ്‌കൂള്‍ പരിധിയില്‍ ജങ്ക് ഭക്ഷണങ്ങള്‍ വില്‍ക്കാന്‍ പാടുള്ളതല്ലെന്ന് ഇന്ത്യന്‍ ഭക്ഷ്യസുരക്ഷാ സ്റ്റാന്‍ഡേഡ് അതോറിറ്റി (എഫ് എസ് എസ് എ ഐ). സ്‌കൂളുകള്‍ക്ക് 50 മീറ്റര്‍ ചുറ്റളവിലും കാന്റീനുകളിലും ജങ്ക് ഫുഡ് വില്‍പ്പന പാടില്ലെന്ന് ഇന്ത്യന്‍ ഭക്ഷ്യസുരക്ഷാ സ്റ്റാന്‍ഡേഡ് അതോറിറ്റി അറിയിച്ചു. വിദ്യാര്‍ഥികളുടെ ആരോഗ്യം മുന്‍നിര്‍ത്തിയാണ് നടപടി.
2015-ല്‍ ഡെല്‍ഹി ഹൈക്കോടതി സ്‌കൂളുകളില്‍ ജങ്ക് ഫുഡ് നിരോധിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ എഫ് എസ് എസ് എ ഐയോട് നിര്‍ദേശിച്ചിരുന്നു. സ്‌കൂളുകളില്‍ വൃത്തിയും പോഷകസമൃദ്ധവുമായ ആഹാരവും കുട്ടികള്‍ക്ക് ഉറപ്പാക്കണമെന്ന് നാഷണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷന്‍(എന്‍ ഐ എന്‍) അധികൃതര്‍ അറിയിച്ചു.
ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ള ഭക്ഷ്യവസ്തുക്കളാണ് 'ജങ്ക് ഫുഡ്' എന്നറിയപ്പെടുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

