സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഉടന്‍ പ്രഖ്യാപിക്കേണ്ടെന്നും നിലവിലെ നിയന്ത്രണങ്ങള്‍ ശക്തമാക്കാനും മന്ത്രിസഭാ തീരുമാനം; തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചു
Jul 23, 2020, 14:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 23.07.2020) സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഉടന്‍ പ്രഖ്യാപിക്കേണ്ടെന്ന് വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. തിങ്കളാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. സര്‍വകക്ഷി യോഗത്തിന്റേയും മത, സാമുദായിക നേതാക്കളുടെയും അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. നിലവിലെ നിയന്ത്രണങ്ങള്‍ ശക്തമാക്കാനും മന്ത്രിസഭ തീരുമാനിച്ചു.
അതീവ ആശങ്ക ഉയര്‍ത്തും വിധമാണ് കോവിഡ് വ്യാപനമെങ്കിലും ഉടന്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന തീരുമാനമാണു മന്ത്രിസഭ കൈക്കൊണ്ടത്. ബുധനാഴ്ച സംസ്ഥാനത്ത് 1038 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണ നിരക്കും വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കര്‍ശന നിയന്ത്രണം വേണമെന്ന ആരോഗ്യ വകുപ്പിന്റെ അഭിപ്രായം ആരോഗ്യമന്ത്രി മന്ത്രിസഭയെ അറിയിച്ചു. എന്നാല്‍ വിദഗ്ധ സമിതി ഇപ്പോഴും സമ്പൂര്‍ണലോക്ഡൗണിനെ പൂര്‍ണമായി പിന്തുണച്ചിട്ടില്ല. സാമ്പത്തികവും സാമൂഹികവുമായ യാഥാര്‍ഥ്യങ്ങളും കണക്കിലെടുക്കണമെന്നു ചില മന്ത്രിമാര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.
തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും വരെ നിലവിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കും. കേസുകള്‍ വലിയതോതില്‍ ഉയരുകയാണെങ്കിലും നിലവിലെ സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്.
ഡോക്ടര്‍മാര്‍, അനുബന്ധ ജീവനക്കാര്‍, ആശുപത്രികളിലെ സൗകര്യങ്ങള്‍ എന്നിവ ഇപ്പോള്‍ ആവശ്യത്തിനു ലഭ്യമാണ്. മരുന്നുകളും പിപിഇ കിറ്റുകളും ടെസ്റ്റിങ് കിറ്റുകളും ഉണ്ട്. സമ്പൂര്‍ണ ലോക്ഡൗണ്‍ വരികയാണെങ്കില്‍ വേണ്ട മുന്നൊരുക്കങ്ങള്‍ക്ക് സമയം നല്‍കിക്കൊണ്ടാവും പ്രഖ്യാപനം. തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെക്കാനും മന്ത്രിസഭ തീരുമാനിച്ചു.
Keywords: No total lockdown now, Kerala Cabinet to review decision on Monday, Thiruvananthapuram, News, Health, Health & Fitness, Health Minister, Ministers, Cabinet, Patient, Increased, Kerala.
അതീവ ആശങ്ക ഉയര്‍ത്തും വിധമാണ് കോവിഡ് വ്യാപനമെങ്കിലും ഉടന്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന തീരുമാനമാണു മന്ത്രിസഭ കൈക്കൊണ്ടത്. ബുധനാഴ്ച സംസ്ഥാനത്ത് 1038 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണ നിരക്കും വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കര്‍ശന നിയന്ത്രണം വേണമെന്ന ആരോഗ്യ വകുപ്പിന്റെ അഭിപ്രായം ആരോഗ്യമന്ത്രി മന്ത്രിസഭയെ അറിയിച്ചു. എന്നാല്‍ വിദഗ്ധ സമിതി ഇപ്പോഴും സമ്പൂര്‍ണലോക്ഡൗണിനെ പൂര്‍ണമായി പിന്തുണച്ചിട്ടില്ല. സാമ്പത്തികവും സാമൂഹികവുമായ യാഥാര്‍ഥ്യങ്ങളും കണക്കിലെടുക്കണമെന്നു ചില മന്ത്രിമാര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.
തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും വരെ നിലവിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കും. കേസുകള്‍ വലിയതോതില്‍ ഉയരുകയാണെങ്കിലും നിലവിലെ സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്.
ഡോക്ടര്‍മാര്‍, അനുബന്ധ ജീവനക്കാര്‍, ആശുപത്രികളിലെ സൗകര്യങ്ങള്‍ എന്നിവ ഇപ്പോള്‍ ആവശ്യത്തിനു ലഭ്യമാണ്. മരുന്നുകളും പിപിഇ കിറ്റുകളും ടെസ്റ്റിങ് കിറ്റുകളും ഉണ്ട്. സമ്പൂര്‍ണ ലോക്ഡൗണ്‍ വരികയാണെങ്കില്‍ വേണ്ട മുന്നൊരുക്കങ്ങള്‍ക്ക് സമയം നല്‍കിക്കൊണ്ടാവും പ്രഖ്യാപനം. തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെക്കാനും മന്ത്രിസഭ തീരുമാനിച്ചു.
Keywords: No total lockdown now, Kerala Cabinet to review decision on Monday, Thiruvananthapuram, News, Health, Health & Fitness, Health Minister, Ministers, Cabinet, Patient, Increased, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

