Essential medicine | നല്ല വാർത്ത! 12 ആഴ്ചയ്ക്കുള്ളിൽ പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്ന ചികിത്സാരീതി അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉടൻ ഉൾപെടുത്തും
Aug 21, 2022, 12:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) പുകവലി ശീലം മൂലം വിഷമിക്കുന്നവർക്ക് സന്തോഷവാർത്തയുണ്ട്. പുകവലി ഉപേക്ഷിക്കാനുള്ള തെറാപി ഇനി എല്ലായിടത്തും വളരെ എളുപ്പത്തിൽ ലഭ്യമാകും. ലഹരിയിൽ നിന്നുള്ള മോചനത്തിന് സഹായിക്കുന്ന ചികിത്സാരീതിയായ നികോടിൻ റീപ്ലേസ്‌മെന്റ് തെറാപി (Nicotine replacement therapy - NRT) ഉടൻ ദേശീയ അവശ്യ മരുന്നുകളുടെ പട്ടികയിൽ (National List of Essential Medicines of India) ഉൾപെടുത്തും. ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സയാണ് നികോടിൻ തെറാപി. ഇതിന് കീഴിൽ പുകവലി ആസക്തിയിൽ നിന്ന് 12 ആഴ്‌ചയ്‌ക്കുള്ളിൽ ക്രമേണ പൂർണമായി ഒഴിവാകാനാവും.
ഈ തെറാപിയുടെ ചിലവും വളരെ കുറവാണ്. ഒരാൾക്ക് പുകവലിയുടെ ആസക്തിയിൽ നിന്ന് മുക്തി നേടണമെങ്കിൽ, ദിവസേന 10-13 രൂപ മാത്രം ചിലവഴിച്ചാൽ മതിയെന്ന് ടൈംസ് ഓഫ് ഇൻഡ്യ റിപോർട് ചെയ്തു. ലോകത്ത് ഏറ്റവും വലിയ പുകവലിക്കാരുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇൻഡ്യ. ഏകദേശം 26.7 കോടി പുകവലിക്കാരാണ് ഇവിടെയുള്ളത്.
നികോടിൻ തെറാപിയുടെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണിയാണ് ഇൻഡ്യ. സിപ്ല കംപനിയാണ് ഈ വിപണിയിൽ ആധിപത്യം പുലർത്തുന്നത്. പുകയിലയോ നികോടിൻ അടങ്ങിയ ചവയ്ക്കുന്ന വസ്തുക്കളോ ഉപയോഗിക്കുന്ന ശീലം നിറുത്തുമ്പോൾ ഉണ്ടാവുന്ന അസ്വസ്ഥതയും രോഗവും ഒഴിവാകുവാൻ ആണ് സാധാരണയായി ഈ ചികിത്സ ചെയ്യുന്നത്. അവശ്യ മരുന്നുകളുടെ പട്ടികയിൽ NRT ഉൾപെടുത്തിയ ശേഷം, അനുബന്ധ ബ്രാൻഡുകൾ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ തെറാപിയുടെ ചിലവും വളരെ കുറവാണ്. ഒരാൾക്ക് പുകവലിയുടെ ആസക്തിയിൽ നിന്ന് മുക്തി നേടണമെങ്കിൽ, ദിവസേന 10-13 രൂപ മാത്രം ചിലവഴിച്ചാൽ മതിയെന്ന് ടൈംസ് ഓഫ് ഇൻഡ്യ റിപോർട് ചെയ്തു. ലോകത്ത് ഏറ്റവും വലിയ പുകവലിക്കാരുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇൻഡ്യ. ഏകദേശം 26.7 കോടി പുകവലിക്കാരാണ് ഇവിടെയുള്ളത്.
നികോടിൻ തെറാപിയുടെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണിയാണ് ഇൻഡ്യ. സിപ്ല കംപനിയാണ് ഈ വിപണിയിൽ ആധിപത്യം പുലർത്തുന്നത്. പുകയിലയോ നികോടിൻ അടങ്ങിയ ചവയ്ക്കുന്ന വസ്തുക്കളോ ഉപയോഗിക്കുന്ന ശീലം നിറുത്തുമ്പോൾ ഉണ്ടാവുന്ന അസ്വസ്ഥതയും രോഗവും ഒഴിവാകുവാൻ ആണ് സാധാരണയായി ഈ ചികിത്സ ചെയ്യുന്നത്. അവശ്യ മരുന്നുകളുടെ പട്ടികയിൽ NRT ഉൾപെടുത്തിയ ശേഷം, അനുബന്ധ ബ്രാൻഡുകൾ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

