Emergency conclave | വൈദ്യശാസ്ത്ര ലോകം ഇനി കോഴിക്കോട്ടേക്ക്; ഇന്‍ഡ്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി കോണ്‍ക്ലേവിന്റെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചു

 


കോഴിക്കോട്: (www.kvartha.com) വൈദ്യശാസ്ത്ര ലോകം ഇനി കോഴിക്കോട്ടേക്ക്. ഇന്‍ഡ്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി കോണ്‍ക്ലേവിന്റെ ആദ്യ ഘട്ടത്തിന് കോഴിക്കോട് തുടക്കമായി.  ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും നൂതനമായ ചികിത്സാ ശാഖകളിലൊന്നാണ് എമര്‍ജന്‍സി മെഡിസിന്‍.

 Emergency conclave | വൈദ്യശാസ്ത്ര ലോകം ഇനി കോഴിക്കോട്ടേക്ക്; ഇന്‍ഡ്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി കോണ്‍ക്ലേവിന്റെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചു

അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ മെഡികല്‍ മേഖലയെ ഇന്‍ഡ്യയില്‍ പരിചയപ്പെടുത്തിയതിലും വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയതിനും കേരളത്തിന്, പ്രത്യേകിച്ച് ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്കും നിര്‍ണായകമായ പങ്കുള്ളതായി ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

എമര്‍ജന്‍സി മെഡിസിന്‍ മേഖലയുടെ വളര്‍ചയെ പുതിയ തലത്തിലേക്ക് കൈപിടിച്ചുയര്‍ത്തിക്കൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി കോണ്‍ക്ലേവിനാണ് കേരളം ആതിഥ്യം വഹിക്കുന്നത്. ആസ്റ്റര്‍ മിംസ് കോഴിക്കോട്, കോട്ടക്കല്‍, കണ്ണൂര്‍, ആസ്റ്റര്‍ മെഡ്സിറ്റി കൊച്ചി, ആസ്റ്റര്‍ മദര്‍ അരീക്കോട് എന്നിവയുടെ നേതൃത്വത്തിലാണ് പരാപാടി സംഘടിപ്പിക്കുന്നത്. ഈ കോണ്‍ക്ലേവിന്റെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചതായും അധികൃതര്‍ അറിയിച്ചു.

നാല് ഘട്ടങ്ങളിലായി പുരോഗമിക്കുന്ന കോണ്‍ക്ലേവിന്റെ ആദ്യ ഘട്ടം അടിയന്തര ജീവന്‍ രക്ഷാ ഉപാധികളെക്കുറിച്ച് സാധാരണക്കാരെ ബോധവത്കരിക്കുക എന്നതാണ്. ഇതിന്റെ ഭാഗമായി മെയ് 21, 22, 23 തിയതികളിലായി കേരളത്തിന്റെ വിവിധ മേഖലകളിലായി 18 ഓളം കേന്ദ്രങ്ങളില്‍ നടത്തിയ ബോധവത്കരണ പരിപാടികളില്‍ പതിനായിരത്തോളം പേര്‍ പങ്കെടുത്തതായി അധികൃതര്‍ പറഞ്ഞു.

പ്രീ കോണ്‍ഫറന്‍സ് വര്‍ക് ഷോപ് ആണ് രണ്ടാം ഘട്ടമായി നടക്കുന്നത്. കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടന്ന നവജാത ശിശുക്കളുടെ അടിയന്തര ജീവന്‍ രക്ഷയുമായി ബന്ധപ്പെട്ട് നടത്തിയ 'നിയോനാറ്റല്‍ റിസസിറ്റേഷന്‍' എന്ന ശില്‍പശാലയോടെയാണ് ഇതിന് തുടക്കം കുറിച്ചത്.

നവജാത ശിശുപരിചരണ മേഖലയിലെ അടിയന്തര ജീവന്‍ രക്ഷാമാര്‍ഗങ്ങളെക്കുറിച്ചുള്ള നൂതനമായ അറിവുകള്‍ പങ്കുവെച്ച ശില്‍പശാല ശ്രദ്ധേയമായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. 'റിഥം - പ്രാക്ടികല്‍ ഇ സി ജി വര്‍ക് ഷോപ് 25-ാം തിയതി കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ വെച്ച് നടക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ഇ സി ജി അടിസ്ഥാനപ്പെടുത്തി രോഗിയുടെ അവസ്ഥാ നിര്‍ണയത്തിലും അടിയന്തര ചികിത്സാ ലഭ്യതയിലും നടപ്പിലാക്കേണ്ട നൂതന രീതികളെ ഡോക്ടര്‍മാര്‍ക്ക് പരിചയപ്പെടുത്തുന്നതാണ് 'റിഥം - പ്രാക്ടികല്‍ ഇ സി ജി വര്‍ക് ഷോപ് . ഇതേ ദിവസം തന്നെ കണ്ണൂര്‍ പയ്യന്നൂരിലെ അനാമയ ഹോസ്പിറ്റലിലും, മഞ്ചേരി കൊരമ്പയില്‍ ഹോസ്പിറ്റലിലും എപിഗോണ്‍-എമര്‍ജന്‍സി വര്‍ക്‌ഷോപും സംഘടിപ്പിക്കപ്പെടുമെന്നും അധികൃതര്‍ പറഞ്ഞു.

25-ാം തിയതി തന്നെ മലപ്പുറം പി എസ് എം എ മെമോറിയല്‍ കോപറേറ്റീവ് ഹോസ്പിറ്റലില്‍ വെച്ച് 'സേഫ് ഐ 3 - സേഫ് ഇന്‍ഫ്യൂഷന്‍ പ്രാക്ടീസ് വര്‍ക് ഷോപ്', വയനാട് മേപ്പാടിയിലെ ഡോ. മൂപ്പന്‍സ് മെഡികല്‍ കോളജില്‍ വെച്ച് അറിമിയ-വര്‍ക് ഷോപ് ഓണ്‍ വൈല്‍ഡര്‍ നെസ് മെഡിസിന്‍ എന്നീ വിഷയങ്ങളിലും ശില്‍പശാലകള്‍ അരങ്ങേറും.

ഇതില്‍ വയനാട് ഡോ. മൂപ്പന്‍സ് മെഡികല്‍ കോളജില്‍ നടക്കുന്ന ശില്‍പശാല വന്യമൃഗങ്ങളുടെ അക്രമണം, ട്രകിങ്ങിനിടെ ഉണ്ടാകുന്ന അപകടങ്ങളിലെ പ്രാഥമിക ചികിത്സ തുടങ്ങിയവയെ പ്രതിപാദിക്കുന്നതാണെന്നും വൈല്‍ഡര്‍ മെഡിസിനില്‍ ആഗോളതലത്തില്‍ ശ്രദ്ധേയനായ ഡോ. കെറി ക്രെയ്ഡല്‍ പങ്കെടുക്കുന്ന ഈ ശില്‍പശാല രാജ്യത്ത് തന്നെ ആദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

27, 28, 29 തിയതികളിലായി ഹോടെല്‍ ട്രൈപന്റയില്‍ പ്രധാന ശില്‍പശാലകള്‍ അരങ്ങേറും. ആറു ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന കോണ്‍ക്ലേവില്‍ 13 വര്‍ക് ഷോപുകള്‍, രണ്ട് സ്ട്രീമുകളിലായി നടക്കുന്ന സയന്റിഫിക് സെഷനുകള്‍, കീനോട് സെഷനുകള്‍, എമര്‍ജന്‍സി മെഡിസിന്‍ ജീവനക്കാര്‍ക്കും പാരാമെഡികല്‍ ജീവനക്കാര്‍ക്കുമായി പ്രത്യേകം സ്ട്രീമുകള്‍, വിവിധ മത്സരങ്ങള്‍, ഓറല്‍ പ്രസന്റേഷനുകള്‍, പ്രശ്നോത്തരി, സാഹചര്യം അടിസ്ഥാനപ്പെടുത്തിയുള്ള ചര്‍ചകള്‍, പ്രശ്ന പരിഹാര സെഷനുകള്‍, ഡിസിഷന്‍ മെയ്കിങ്ങ്, സി പി ആര്‍ കോംപറ്റിഷന്‍ ഉള്‍പെടെ എമര്‍ജന്‍സി മെഡിസിന്റെ പരിപൂര്‍ണമായ മേഖലകളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സമ്പൂര്‍ണമായ കോണ്‍ക്ലേവ് ആണ് 'എമര്‍ജന്‍സ് 2022' എന്നും അധികൃതര്‍ അറിയിച്ചു.

Keywords: Medical world to Kozhikode; The first phase of the largest emergency conclave in India has begun, Kozhikode, News, Health, Health and Fitness, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia