20 ചാക്കുകളിലായി ഗർഭനിരോധന ഉറകൾ തള്ളിയ സംഭവം: സ്നേഹതീരത്തിന് പിഴ

 
Expired contraceptives discarded in public at Mattannur​
Expired contraceptives discarded in public at Mattannur​

Photo: Arranged

● ഗർഭപരിശോധന കിറ്റുകളും ലൂബ്രിക്കന്റുകളും ചാക്കുകളിലുണ്ടായിരുന്നു.
● രാത്രിയുടെ മറവിൽ പൊതുസ്ഥലത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു.
● വഴിയാത്രക്കാരാണ് ചാക്കുകൾ ആദ്യം ശ്രദ്ധിച്ചത്.
● ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡാണ് പിഴ ചുമത്തിയത്.


മട്ടന്നൂർ: (KVARTHA) നഗരസഭയിലെ വെള്ളിയാംപറമ്പിൽ പൊതുസ്ഥലത്ത് ഗർഭനിരോധന ഉറകൾ തള്ളിയ സംഭവത്തിൽ ഒരു സന്നദ്ധ സംഘടനയ്ക്ക് പിഴ ചുമത്തി. കമ്മ്യൂണിറ്റി തലത്തിൽ പ്രവർത്തിക്കുന്ന സ്നേഹതീരം എന്ന സംഘടനയ്ക്കാണ് കണ്ണൂർ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് 5000 രൂപ പിഴയിട്ടത്. 

എച്ച്ഐവി പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിതരണം ചെയ്യേണ്ടിയിരുന്നതും കാലഹരണപ്പെട്ടതുമായ ഗർഭനിരോധന ഉറകളാണ് കൂട്ടത്തോടെ പൊതുസ്ഥലത്ത് തള്ളിയത്. ഇരുപതിലധികം ചാക്കുകളിലായി ഗർഭനിരോധന ഉറകൾ, പരിശോധന കിറ്റുകൾ തുടങ്ങിയവയാണ് കണ്ടെത്തിയത്. 

ഈ വസ്തുക്കൾ ചാക്കുകളിൽ കെട്ടി രാത്രിയുടെ മറവിൽ പൊതുസ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ചാക്കുകളിൽ ഗർഭനിരോധന ഉറകളും, ഗർഭപരിശോധന കിറ്റുകളുമാണ് ഉണ്ടായിരുന്നത്.

ഈ മാസം 12-നാണ് വെള്ളിയാംപറമ്പിൽ ചാക്കുകളിൽ കെട്ടിയ നിലയിൽ ഗർഭനിരോധന ഉറകൾ കണ്ടെത്തിയത്. ഏകദേശം 20 ചാക്കുകളിലായി ആയിരക്കണക്കിന് പാക്കറ്റുകളാണ് നാലിടങ്ങളിലായി തള്ളിയിരുന്നത്. ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗർഭപരിശോധന കിറ്റുകളും ലൂബ്രിക്കന്റുകളും ഇതിനോടൊപ്പം കണ്ടെടുത്തിരുന്നു. 

2027 വരെ കാലാവധിയുള്ള കവറുകളാണ് ഉപേക്ഷിക്കപ്പെട്ടവയിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് വഴിയാത്രക്കാർ ഈ ചാക്കുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിനെ വിവരം അറിയിച്ചത്.


മട്ടന്നൂരിൽ ഗർഭനിരോധന ഉറകൾ പൊതുസ്ഥലത്ത് തള്ളിയ സംഭവത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. 

Summary: Snehatheeram, an NGO, has been fined ₹5000 for dumping around 20 sacks of condoms, some expired and meant for HIV prevention, in a public place in Mattannur. The discarded items also included pregnancy test kits and lubricants.

#Mattannur, #CondomDump, #KeralaNews, #NGOFine, #PublicHealth, #WasteDisposal

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia