തളിപ്പറമ്പില്‍ വിലക്ക് ലംഘിച്ച് പള്ളിയില്‍ ആരാധനയ്‌ക്കെത്തിയ എഴു പേര്‍ക്കെതിരെ കേസെടുത്തു
Apr 4, 2020, 13:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 04.04.2020) തളിപ്പറമ്പ് ചൊര്‍ക്കളയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പള്ളിയിലെത്തിയ ഏഴ് പേര്‍ക്കെതിരെ കേസ്. ചൊര്‍ക്കള ബദര്‍ ജുമാ മസ്ജിദില്‍ നിസ്‌കരിക്കാനെത്തിയവര്‍ക്കെതിരെയാണ് കേസെടുത്തത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് നമസ്‌കാരത്തിനെത്തിയ അബ്ദുല്‍ മജിദ് കെ വി,ഹബീബ് കെ സി, അബൂബക്കര്‍ സി എ, അബൂബക്കര്‍ സി പി, മൊയ്തീന്‍ സി ടി, അബ്ദുല്‍ നസീര്‍ എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂടുന്ന പ്രാര്‍ഥനകളും ചടങ്ങുകളും ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതു പാലിക്കാതെ ചിലര്‍ പള്ളിയിലും മറ്റ് ആരാധനാലയങ്ങളിലും ഒഴുകി എത്തുകയാണ്.
ഇതിനിടെ കണ്ണൂര്‍ ജില്ലയില്‍ ഒരാള്‍ക്കു കൂടി പുതുതായി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. മാര്‍ച്ച് 22ന് ദുബൈയില്‍ നിന്നെത്തിയ മൊകേരി കൂരാറ സ്വദേശിയായ 38കാരനാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചത്. കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയ ഇദ്ദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്നാണ് സ്രവ പരിശോധനയ്ക്ക് വിധേയനായത്.
ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 51 ആയി. ഇവരില്‍ നിന്ന് വെള്ളിയാഴ്ച അഞ്ചു പേരുള്‍പ്പെടെ ഇതിനകം എട്ടു പേര്‍ തുടര്‍ പരിശോധനകളില്‍ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.
ജില്ലയില്‍ നിലവില്‍ 10,352 പേരാണ് കൊവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നത്. 39 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും 19 പേര്‍ ജില്ലാ ആശുപത്രിയിലും 14 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 36 പേര്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലും 10,244 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെയായി ജില്ലയില്‍ നിന്ന് 515 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 456 എണ്ണത്തിന്റെ ഫലം ലഭ്യമായി. 59 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
അതേ സമയം ജില്ലയില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ പ്രൈമറി കോണ്‍ടാക്ടുകളെ കണ്ടെത്താന്‍ പ്രത്യേക ടാസ്‌ക് ഫോഴ്സിന് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം രൂപം നല്‍കി. 10 ഡോക്ടര്‍മാര്‍, 15 എംബിബിഎസ്-ബിഡിഎസ് വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പെട്ടതായിരിക്കും കര്‍മ സേന.
വിദേശ രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിമാനത്താവളങ്ങള്‍ വഴി നാട്ടിലെത്തിയവരില്‍ പിന്നീട് വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ പേരെയും കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണിത്. ടാസ്‌ക് ഫോഴ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതി കാര്യാലയത്തില്‍ പ്രത്യേക കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുമെന്ന് സബ് കലക്ടര്‍ ആസിഫ് കെ യൂസഫ് പറഞ്ഞു.
വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സഹകരണത്തോടെയാണ് പ്രൈമറി കോണ്‍ടാക്ടുകളെ കണ്ടെത്തുക. നിസാമുദ്ദീനില്‍ നിന്നെത്തിയ 10 പേരെ അഞ്ചരക്കണ്ടിയിലെ പ്രത്യേക കൊവിഡ് ആശുപത്രിയിലും ഒരാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും നിരീക്ഷണത്തിലാക്കിയതായി ഡിഎംഒ യോഗത്തെ അറിയിച്ചു. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. സ്രവ പരിശോധനയ്ക്കുള്ള സംവിധാനം ജില്ലയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ കൂടി ആരംഭിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുങ്ങുന്നതായും ജില്ലാ കലക്ടര്‍ അറിയിച്ചു.
അതേസമയം, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പല കാരണങ്ങള്‍ പറഞ്ഞ് ആളുകള്‍ റോഡുകളിലേക്കിറങ്ങുകയും സാമൂഹ്യ അകലം പോലും പാലിക്കാതെ ഇടപഴകുകയും ചെയ്യുന്നതായി യോഗം വിലയിരുത്തി. ഈ നില തുടര്‍ന്നാല്‍ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ട സ്ഥിതി വരുമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
കൊറോണ പ്രതിരോധത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ദിനങ്ങളിലൂടെയാണ് നാം കടന്നുപോവുന്നത്. കൂടുതല്‍ ആളുകള്‍ക്ക് വൈറസ് ബാധ ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകളാണ് എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടാവേണ്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക സ്വീകരിക്കാനും കൊറോണയുമായി ബന്ധപ്പെട്ട സഹായവിതരണത്തിനും മറ്റും പ്രത്യേക ചടങ്ങുകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പരിപാടികള്‍ ലോക്ക് ഡൗണിന്റെ താല്‍പര്യത്തിനെതിരാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ഓണ്‍ലൈന്‍ മാര്‍ഗം സ്വീകരിക്കണം. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ജില്ലയില്‍ ഇതിനകം 50 ശതമാനം പൂര്‍ത്തിയായി. റേഷന്‍ കടകളിലെ സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്തുന്നതിന് എഫ്സിഐ ഗോഡൗണില്‍ നിന്ന് സാധനങ്ങള്‍ നേരിട്ടെത്തിക്കാന്‍ സംവിധാനമൊരുക്കും.
ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ സുമ ബാലകൃഷ്ണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, അഡീഷനല്‍ എസ്പി പ്രജീഷ് തോട്ടത്തില്‍, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, എഡിഎം ഇ പി മേഴ്സി, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ഡിഎംഒ ഡോ. നാരായണ നായ്ക് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Lockdown: Case against 7 in Taliparamba, Kannur, News, Health, Health & Fitness, Police, Case, Mosque, Airport, Hospital, Treatment, Kerala.
വെള്ളിയാഴ്ച ഉച്ചയ്ക്ക് നമസ്‌കാരത്തിനെത്തിയ അബ്ദുല്‍ മജിദ് കെ വി,ഹബീബ് കെ സി, അബൂബക്കര്‍ സി എ, അബൂബക്കര്‍ സി പി, മൊയ്തീന്‍ സി ടി, അബ്ദുല്‍ നസീര്‍ എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂടുന്ന പ്രാര്‍ഥനകളും ചടങ്ങുകളും ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതു പാലിക്കാതെ ചിലര്‍ പള്ളിയിലും മറ്റ് ആരാധനാലയങ്ങളിലും ഒഴുകി എത്തുകയാണ്.
ഇതിനിടെ കണ്ണൂര്‍ ജില്ലയില്‍ ഒരാള്‍ക്കു കൂടി പുതുതായി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. മാര്‍ച്ച് 22ന് ദുബൈയില്‍ നിന്നെത്തിയ മൊകേരി കൂരാറ സ്വദേശിയായ 38കാരനാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചത്. കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയ ഇദ്ദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്നാണ് സ്രവ പരിശോധനയ്ക്ക് വിധേയനായത്.
ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 51 ആയി. ഇവരില്‍ നിന്ന് വെള്ളിയാഴ്ച അഞ്ചു പേരുള്‍പ്പെടെ ഇതിനകം എട്ടു പേര്‍ തുടര്‍ പരിശോധനകളില്‍ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.
ജില്ലയില്‍ നിലവില്‍ 10,352 പേരാണ് കൊവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നത്. 39 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും 19 പേര്‍ ജില്ലാ ആശുപത്രിയിലും 14 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 36 പേര്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലും 10,244 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെയായി ജില്ലയില്‍ നിന്ന് 515 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 456 എണ്ണത്തിന്റെ ഫലം ലഭ്യമായി. 59 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
അതേ സമയം ജില്ലയില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ പ്രൈമറി കോണ്‍ടാക്ടുകളെ കണ്ടെത്താന്‍ പ്രത്യേക ടാസ്‌ക് ഫോഴ്സിന് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം രൂപം നല്‍കി. 10 ഡോക്ടര്‍മാര്‍, 15 എംബിബിഎസ്-ബിഡിഎസ് വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പെട്ടതായിരിക്കും കര്‍മ സേന.
വിദേശ രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിമാനത്താവളങ്ങള്‍ വഴി നാട്ടിലെത്തിയവരില്‍ പിന്നീട് വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ പേരെയും കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണിത്. ടാസ്‌ക് ഫോഴ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതി കാര്യാലയത്തില്‍ പ്രത്യേക കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുമെന്ന് സബ് കലക്ടര്‍ ആസിഫ് കെ യൂസഫ് പറഞ്ഞു.
വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സഹകരണത്തോടെയാണ് പ്രൈമറി കോണ്‍ടാക്ടുകളെ കണ്ടെത്തുക. നിസാമുദ്ദീനില്‍ നിന്നെത്തിയ 10 പേരെ അഞ്ചരക്കണ്ടിയിലെ പ്രത്യേക കൊവിഡ് ആശുപത്രിയിലും ഒരാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും നിരീക്ഷണത്തിലാക്കിയതായി ഡിഎംഒ യോഗത്തെ അറിയിച്ചു. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. സ്രവ പരിശോധനയ്ക്കുള്ള സംവിധാനം ജില്ലയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ കൂടി ആരംഭിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുങ്ങുന്നതായും ജില്ലാ കലക്ടര്‍ അറിയിച്ചു.
അതേസമയം, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പല കാരണങ്ങള്‍ പറഞ്ഞ് ആളുകള്‍ റോഡുകളിലേക്കിറങ്ങുകയും സാമൂഹ്യ അകലം പോലും പാലിക്കാതെ ഇടപഴകുകയും ചെയ്യുന്നതായി യോഗം വിലയിരുത്തി. ഈ നില തുടര്‍ന്നാല്‍ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ട സ്ഥിതി വരുമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
കൊറോണ പ്രതിരോധത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ദിനങ്ങളിലൂടെയാണ് നാം കടന്നുപോവുന്നത്. കൂടുതല്‍ ആളുകള്‍ക്ക് വൈറസ് ബാധ ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകളാണ് എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടാവേണ്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക സ്വീകരിക്കാനും കൊറോണയുമായി ബന്ധപ്പെട്ട സഹായവിതരണത്തിനും മറ്റും പ്രത്യേക ചടങ്ങുകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പരിപാടികള്‍ ലോക്ക് ഡൗണിന്റെ താല്‍പര്യത്തിനെതിരാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ഓണ്‍ലൈന്‍ മാര്‍ഗം സ്വീകരിക്കണം. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ജില്ലയില്‍ ഇതിനകം 50 ശതമാനം പൂര്‍ത്തിയായി. റേഷന്‍ കടകളിലെ സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്തുന്നതിന് എഫ്സിഐ ഗോഡൗണില്‍ നിന്ന് സാധനങ്ങള്‍ നേരിട്ടെത്തിക്കാന്‍ സംവിധാനമൊരുക്കും.
ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ സുമ ബാലകൃഷ്ണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, അഡീഷനല്‍ എസ്പി പ്രജീഷ് തോട്ടത്തില്‍, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, എഡിഎം ഇ പി മേഴ്സി, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ഡിഎംഒ ഡോ. നാരായണ നായ്ക് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Lockdown: Case against 7 in Taliparamba, Kannur, News, Health, Health & Fitness, Police, Case, Mosque, Airport, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

